Sunday, July 1, 2018

താടി വടിക്കല്‍...............?

ചില ആളുകള്‍ എന്താണ് താടി വടിക്കുന്നത് എന്ന് ചോദിച്ചാല്‍ പറയാറ് 'അത് ഭാര്യക്ക് ഇഷ്ടമില്ല' എന്നാണ്.

☝അവന്‍ അല്ലാഹുവിനെ ഭയപ്പെട്ടുക്കൊള്ളട്ടെ.
ഈ ജീവിതത്തില്‍ നമ്മുടെ ബാധ്യത അല്ലാഹുവിന്‍റെയും നബി (സ) യുടെയും വ്യക്തമായ കല്‍പ്പനകള്‍ അനുസരിക്കുക എന്നുള്ളതാണ്.

അല്ലാതെ ഭാര്യയുടെയോ മാതാപിതാക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റോ വികൃതമായ ആഭിമുഖ്യങ്ങളെ പിന്‍പറ്റാനല്ല.
“അലി (റ) നിവേദനം; നബി (സ) പറഞ്ഞു;

“അല്ലാഹുവോടുള്ള അനുസരണക്കേട്‌ ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍ ആ വിഷയത്തില്‍ ഒരു മനുഷ്യനെയും അനുസരിക്കേണ്ടതില്ല.അനുസരണം നല്ല കാര്യങ്ങളില്‍ മാത്രമായിരിക്കണം.” (ബുഖാരി)
ഇബ്നു ഉമര്‍ (റ) നിവേദനം; മുഖത്തെ രോമങ്ങള്‍ (മറ്റുള്ളവര്‍ക്ക്) പറിച്ചുകൊടുക്കുകയും പറിക്കാനാവശ്യപ്പെടുകയും....ചെയ്യുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു.”
(ബുഖാരി,മുസ്‌ലിം)
അഥാനവി പറയുന്നു; “അല്ലാഹു നല്‍കിയ പ്രകൃതി രൂപത്തിന് വ്യത്യാസം വരുത്തുന്നത് ശാപഹേതുവാകും എന്ന കാര്യം സ്ഥിരപ്പെട്ടതാണ്.അല്ലാഹുവിന്‍റെ റസൂല്‍ (സ) നിരോധിച്ചതെല്ലാം അല്ലാഹു നിരോധിച്ചത് തന്നെയാണ്.

(ബയാനുല്‍ ഖുര്‍ആന്‍)
താടി വടിക്കുന്നത് അവിശ്വാസികളെ അനുസരിക്കലാണ്.അത് വെറുക്കപ്പെടേണ്ട സംഗതിയാണ്. അത് ഇസ്‌ലാമിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍ പലതുമായും എതിരാകുന്നുണ്ട്.

എന്നിട്ടും മുസ്‌ലിംകളില്‍ പലരും അവിശ്വാസികളുടെ ഈ ചെയ്തിയുമായി ഐക്യദാര്‍ഢൃത്തിലാണ്. തീര്‍ച്ചയായും റസൂല്‍ (സ) ആ യാഥാര്‍ത്ഥ്യം പ്രവചിച്ചിട്ടുണ്ട്.*
അബൂസഈദില്‍ ഖുദ്രി (റ) നിവേദനം; നബി (സ) പറഞ്ഞു; “നിങ്ങള്‍ക്ക് മുമ്പുള്ള ജനതയെ നിങ്ങള്‍ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്‍പറ്റുക തന്നെ ചെയ്യും.അവര്‍ ഒരു ഉടുമ്പിന്‍റെ മാളത്തിലാണ് പ്രവേശിച്ചതെങ്കില്‍ പോലും നിങ്ങളും അതില്‍ പ്രവേശിക്കും. ചോദിക്കപ്പെട്ടു: ജൂതന്മാരെയും കൃസ്ത്യാനികളെയുമാണോ അങ്ങ് ഉദ്ധേശിക്കുന്നത്? നബി (സ) പറഞ്ഞു; അവരെയല്ലാതെ മറ്റാരാണ്‌?”
(ബുഖാരി,മുസ്‌ലിം)
അവിശ്വാസികളില്‍ നിന്നും വ്യതിരിക്തരാകുവാന്‍ മുസ്‌ലിംകള്‍ കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌.ഫാതിഹയില്‍ അവിശ്വാസികളുടേതല്ലാത്ത പാതയില്‍ ചേര്‍ക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാനാണ് നാം കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
“ഞങ്ങളെ നീ നേര്‍മാര്‍ഗ്ഗത്തില്‍ അഥവാ അനുഗ്രഹിച്ചവരുടെ മാര്‍ഗ്ഗത്തില്‍ ചേര്‍ക്കേണമേ.കോപത്തിനിരയായവരുടെ മാര്‍ഗ്ഗത്തിലല്ല.പിഴച്ചുപോയവരുടെ മാര്‍ഗ്ഗത്തിലുമല്ല.”(സൂറ.ഫാത്തിഹ;6-7)
ഈ പ്രാര്‍ത്ഥന എല്ലാവരും ചൊല്ലുന്നു.എന്നിട്ട് അവരുടെ പാത പിന്‍പറ്റുകയും ചെയ്യുന്നു..!!*
താടി വടിക്കുന്നത് അല്ലാഹുവിനോടുള്ള ധിക്കാരമാണ്.*
താടി വടിക്കുന്നത് അല്ലാഹുവിനോടുള്ള ധിക്കാരത്തിന്‍റെ ഒരു രൂപമാണ്.അല്ലാഹുവിന്‍റ റസൂല്‍ (റ) യുടെ വാക്കുകളില്‍ നിന്നും അതാണ് സ്പഷ്ടമാവുന്നത്.
അബൂഹുറൈറ (റ) നിവേദനം; “പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്ര നിയമിച്ച യമനിലെ ഭരണാധികാരി നബി (സ) യുടെ അടുത്തേക്ക് രണ്ട് ദൂതന്മാരെ അയച്ചു.അവര്‍ അവിടുത്തെ സന്നിതിയില്‍ ഹാജരായപ്പോള്‍ അവര്‍ താടി വടിക്കുകയും അവരുടെ മീശ വളര്‍ത്തുകയും ചെയ്തിരുന്നു.അത് കണ്ടപ്പോള്‍ അവരുടെ വിലക്ഷണമായ രൂപത്തില്‍ വെറുപ്പ് തോന്നി.അവിടുന്ന് തന്‍റെ മുഖം തിരിച്ചുകളഞ്ഞു കൊണ്ട് പറഞ്ഞു;നിങ്ങള്‍ക്ക് നാശം.നിങ്ങളോട് ആരാണ് ഇപ്രകാരം ചെയ്യാന്‍ കല്‍പ്പിച്ചത്? അവര്‍ പറഞ്ഞു;ഞങ്ങളുടെ രക്ഷിതാവ് (കിസ്ര).

നബി (സ) പറഞ്ഞു; എന്നാല്‍ മഹാനും പരിശുദ്ധനുമായ എന്‍റെ രക്ഷിതാവ് എന്നോട് കല്‍പ്പിച്ചിട്ടുള്ളത് താടിയെ വെറുതെ ഉപേക്ഷിക്കാനും മീശ വെട്ടിച്ചെറുതാക്കാനുമാണ്.”

(ഇബ്നു ജരീര്‍ ത്വബ്’രി.ഇബ്നു സഅദ്,ഇബ്നു ബിശ്റാന്‍ എന്നിവര്‍ ശേഖരിച്ചത്.അല്‍ബാനി ഹസന്‍ ആയി വിധിച്ച.ഗസ്സാലിയുടെ ഫിഖ്ഹുസ്സീറ.പേജ്:359)
താടി വടിക്കുന്നത് പ്രവാചകനോടുള്ള ധിക്കാരം.*
താടി വടിക്കുന്നത് നബി (സ) യോടുള്ള ധിക്കാരത്തിന്‍റെ ഒരു രൂപമാണ്.അവിടുന്ന് നിരവധി ഹദീസുകളിലൂടെ താടി വളര്‍ത്താന്‍ പുരുഷന്മാരോട് കല്‍പ്പിച്ചിട്ടുണ്ട്.
✏നബി (സ) പറഞ്ഞതായി ഇബ്നു ഉമര്‍ (റ) പറഞ്ഞു; “മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക.” (ബുഖാരി.മുസ്‌ലിം)
നബി (സ) യെ അനുസരിക്കുകയെന്നത് അല്ലാഹുവിനെ അനുസരിക്കുന്നതിന് തുല്യമാണ്.
ഖുര്‍ആന്‍ പറയുന്നത് കാണുക;
“(അല്ലാഹുവിന്‍റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു.ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗോച്ചിട്ടില്ല.)

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!