Thursday, April 30, 2020

"തൗബ - പൂർണ്ണരൂപം"

"തൗബ - പൂർണ്ണരൂപം"
പാതിരാത്രി മനസ്സറിഞ്ഞ് കരഞ്ഞ് കൊണ്ട്
അല്ലാഹുവിലേക്ക് മടങ്ങുക. അൽഹംദുലില്ലാ.. അൽ ഹംദലില്ലാഹി റബ്ബിൽ ആലമീൻ.. അള്ളാഹുമ്മ സല്ലി അലാ സയ്യദിനാ മുഹമ്മദ്... വ ആലാ ആലി സയ്യിദിനാ മുഹമ്മദ്

استعفر الله العلي العضيم
استعفر الله العلي العضيم
استعفر الله العلي العضيم

ഞങ്ങളുടെ തമ്പുരാനേ ഞങ്ങള് നിന്നോട് അറിഞ്ഞു ചെയ്ത ദോഷങ്ങളെ തൊട്ടും അറിയാതെ ചെയ്ത ദോഷങ്ങളെ തൊട്ടും മറച്ചു ചെയ്ത ദോഷങ്ങളെ തൊട്ടും പരസ്യമായി ചെയ്ത ദോഷങ്ങളെ തൊട്ടും എല്ലാ വന്ദോഷങ്ങളെ തൊട്ടും എല്ലാ ചെറുദോഷങ്ങളെ തൊട്ടും ഞങ്ങളെല്ലാവരും നിന്നോട് പേടിച്ചു ഖേദിച്ചു മടങ്ങുന്നു തമ്പുരാനേ...!
ഞങ്ങളുടെ തമ്പുരാനേ, ഞങ്ങളെല്ലാരും ഞങ്ങളുടെ ശരീരത്തോട് അനേകം കുറ്റവും ദുര്മര്യാദയും ഏറ്റമേറ്റം ചെയ്തു നടന്ന ചീത്ത അടിയാറുകാളാവുന്നു...
ഇപ്പോള് നിന്റെ റഹ്മത്തെന്ന തൗബയെന്ന വാതില്ക്കല് ഞങ്ങളെവല്ലാരും ഖേദിച്ചു മടങ്ങി വന്നിരിക്കുന്നു തമ്പുരാനേ... ഇനിയൊരിക്കലും ഒരു ദോഷം കൊളെളയും മടങ്ങുകയില്ലെന്നു ഞങ്ങളെല്ലാവരും ഖല്ബുകൊണ്ട് നല്ലവണ്ണം കരുതി ഉറപ്പിച്ചു തമ്പുരാനേ...!

നീ ഞങ്ങളുടെ ദോഷത്തിനെ പൊറുത്ത് തൗബയെ ഖബൂല് ചെയ്യണം തമ്പുരാനേ...
നിന്റെ കൃപ കൊണ്ടും.. നിന്റെ ജഹന്നമെന്ന നരകത്തിനെ തൊട്ടും ഞങ്ങളെ സലാമത്താക്കണം തമ്പുരാനേ...
നീ ഞങ്ങള്ക്കെല്ലാവര്ക്കും ഈ തൗബയും നേര്വഴിയും ദീനുല് ഇസ്ലാമും തന്നതില് പിറകെ അതിനെ വിട്ടു ഞങ്ങളുടെ ഖല്ബിനെ തട്ടിത്തെറിപ്പിച്ച നിന്റെ ശത്രുവായ ശൈത്താന് ഇബ്ലീസിന്റെ ചെല്ലു കൊളെളയും ചേലു കൊളെളയും നീ ഞങ്ങളെ ആക്കി കളയല്ല തമ്പുരാനേ...!

നീ നിന്റെ പക്കല് നിന്നുളള റഹ്മത്തിനെയും ബർക്കത്തിനെയും ഞങ്ങളല്ലാവരേയും എത്തിച്ചു തരണം തമ്പുരാനേ...
നീ ഞങ്ങളെ എല്ലാവരെയും ഈമാനോട് കൂടി മരിപ്പിച്ചു ഖബറില് അകം കടത്തി ഖബറില് നിന്ന് രണ്ടാമത് ഹയാത്തിട്ടു മഹ്ശറ കൊളെള യാത്രയാക്കിയാല് ഞങ്ങളുടെ എല്ലാവരുടെയും നന്മയും തിന്മയും എഴുതപ്പെട്ട ഏട് കിതാബിനെ നീ ഞാങ്ങളല്ലാവരുടെയും വലം കയ്യില് തരുവിപ്പിച്ചു നിന്റെ ആലത്തിനു കാരണമാക്കപ്പെട്ട നബിമുഹമ്മദ്‌ [സ]തങ്ങളുടെ ശഫാഹത്തില് ഒരുമിച്ചു കൂട്ടി സ്വര്ഗത്തില് അകം കടത്തി നിന്റെ ലിഖാഹിനെയും ആദരവായ നബി (സ) തങ്ങളുടെ തൃകല്യാണത്തിനെയും ഞങ്ങളുടെ രണ്ട് കണ്ണ് കൊണ്ട് കാണുവാനും അതില് കൂടുവാനും ഏറ്റ മേറ്റം ഉദവി ചെയ്യണം തമ്പുരാനേ...!

നമ്മെ എല്ലവരെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടാൻ തൗഫീക്ക് നൽകണേ റഹ്മാനെ...
നമ്മുടെ മാതാ പിതാകന്മാർ,
പഠിപ്പിച്ച ഉസ്താതുമാർ,ഭാര്യ മക്കൾ ,
സഹോദരീ സഹോദരന്മാർ,
ബന്ധു മിത്രാതികൾ...
അയൽവാസികൾ...
സ്നേഹിതന്മാർ....
മറ്റ് എല്ലാവരെയും അള്ളാഹു സുബുഹാന വതആല നമ്മോടൊപ്പം സ്വർഗത്തിൽ ഒത്തു ഒരുമിച്ച് കൂട്ടട്ടെ....! സ്വാലിഹായ സന്താനങ്ങളെ ഞങ്ങൾക്ക് പ്രധാനം ചെയ്ത് തരണേ...റഹ്മാനെ.. ചെറുപ്പത്തിൽ നമ്മെ പോറ്റി വളർത്തി വലുതാക്കിയ നമ്മുടെ മാതാ പിതാകന്മാരോട്‌ കരുണ കാണിക്കേണമേ റബ്ബേ..നമ്മുടെയും നമ്മുടെ സ്നേഹിതന്മാരുടെയും എല്ലാ പ്രേത്നങ്ങളെയും കബൂലാകി തരേണമേ ..നമ്മുടെയും നമ്മുടെ ബന്ധു മിത്രാതികളുടെയും എല്ലാ രോഗങ്ങളെയും ശിഫയാകി തരേണമേ.. ആമീൻ.

ഞങ്ങളുടെ കടങ്ങൾ വീട്ടി തരേണമേ റബ്ബേ... ഞങ്ങളെ അഹങ്കാരി ആകരുത് റബ്ബേ..ഞങ്ങളെ പലിശ കൊടുക്കന്നവരും, വാങ്ങുന്നവരും, അതിന്ന് സാഹചര്യം കൊടുക്കുന്നവരും ആയവരുടെ കൂട്ടത്തിൽ പെടുതല്ലേ നാഥാ...
പലിശ എന്നതിന്റെ ചെറിയ രൂപത്തിലുള്ള കുറ്റം തന്നെ അത് സ്വന്തം മാതാവിനെ വ്യപിച്ജരി ക്കുന്നത് പോലെയാണ് എന്ന് നമ്മളോട് മുത്ത് മുഹമ്മദ്‌ റസൂൽ പറഞ്ഞിട്ടുണ്ട് റബ്ബേ....അറിഞ്ഞും അറിയാതെയുമുള്ള എല്ലാ തെറ്റുകളും പൊറുത്ത് തരേണമേ അല്ലാഹ്...

ഞങ്ങള്ക്ക് ഹലാലായ സമ്പത്ത് മാത്രം പ്രധാനം ചെയ്യേണമേ.ഹറാമായ ധനത്തിൽ നിന്നും ഒഴിവാകി തരേണമേ റബ്ബേ...റഹ്മാനും റഹീമും നീ ആണ് റബ്ബേ..
മാരകമായ അസുഖത്തിൽ നിന്ന് നീ ഞങ്ങളെ എല്ലാവരെയും കാക്കേണമേ...ഞങ്ങള്ക്ക് എല്ലാവര്ക്കും ആരോഗ്യത്തോടും ഈമാനൊടും സന്തോഷവും സമാധാനവും റഹ്മതും ബർകതും ഉള്ള ദീർഗായുസ്സ് പ്രധാനം ചെയ്യേണമേ....മാരകമായ അസുഖങ്ങളെ തന്ന് പരീക്ഷിക്കരുത് റബ്ബേ..മരിക്കുന്ന സമയത്ത് നിന്റെ കലിമ ചൊല്ലി മരിക്കാനുള്ള ഭാഗ്യം ഞങ്ങള്ക്ക് തരേണമേ റബ്ബേ....ഞങ്ങളുടെ കബര് വിശാലമാകി തരേണമേ റബ്ബേ..ഞങ്ങളുടെ കബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കേണമേ...
ജീവിതത്തിലും മരണ സമയത്തും റസൂൽ തങ്ങളെ സ്വപ്നം കാണുവാനുള്ള ഭാഗ്യം തരേണമേ..ഈമാനോട് കൂടി മരിക്കുവാൻ തൗഫീഖ് നല്കേണമേ റബ്ബേ...എല്ലാ അപകടങ്ങളെ തൊട്ട് കാക്കേണമേ അല്ലാഹ്...ഞങ്ങളുടെ മക്കളെ ദുനിയാവിലും ആഖിറതിലെകും ഖൈര് ആയ ജീവിധം പ്രധാനം ചെയ്യേണമേ...ഞങ്ങളുടെ മക്കളെ നല്ല സ്വാലിഹായ മക്കൾ ആകേണമേ...ദുനിയാവിലെയും ആഖിറതിലെക്കും ഉപകരിക്കുന്ന ജ്ഞാനം ഞങ്ങള്കും ഞങ്ങളുടെ മക്കള്കും പ്രധാനം ചെയ്യേണമേ...എല്ലാ ഹലാലായ ആഗ്രഹങ്ങളെയും സഫലീകരിച് നല്കേണമേ റബ്ബേ...നരകത്തേ തൊട്ട് കാകേണമേ...ജന്നാത്തുൽ ഫിർദൌസ് തരേണമേ റബ്ബേ..
ഞങ്ങൾ അറിഞ്ഞും അറിയാതെയുമുള്ള മാരകമായ അസുഖങ്ങളെ തൊട്ട് നീ കാകേണമേ..ഞങ്ങളുടെ മാതാ പിതാകൾ രോഗം കൊണ്ട് വിഷമിക്കുകയാണ് റബ്ബേ..അവർക്ക് നീ എല്ലാം ശിഫയാകി കൊടുക്കേണമേ റബ്ബേ...നമ്മുടെ കുടുംബത്തിൽ പലരും ഇന്ന് നമ്മോട് കൂടെ ഇല്ല റബ്ബെ...അവരുടെ കബറിടം വിശാലമാകി കൊടുക്കേണമേ...
സന്താനം ഇല്ലാത്തവർക്ക് നല്ല സ്വാലിഹായ സന്താനം പ്രധാനം ചെയ്യേണമേ..നമ്മുടെ എല്ലാവരുടെയും ജോലിയിലും ബിസിനെസ്സിലും ഖൈറും ബർകതും പ്രധാനം ചെയ്യേണമേ..
നമ്മുടെ കുടുംബത്തിൽ മാരകമായ അസുഖങ്ങൾ കൊണ്ട് ബുധിമുട്ടുന്നവരുണ്ട്..റബ്ബേ..അവർക്ക്‌ എല്ലാം ശിഫയാകി കൊടുക്കേണമേ റബ്ബേ...കുടുംബത്തിൽ പരസ്പരം സ്നേഹവും സഹൃദവും നല്കുകയും നില നിർത്തുകയും ചെയ്യേണമേ റബ്ബേ...മരിക്കുമ്പോൾ ഉമ്മയുടെയും ഉപ്പയുടെയും പൊരുത്തതോടെ മരിപിക്കേണമേ റബ്ബേ..

ഞങ്ങളുടെ മനസ് ശുദ്ധീകരിക്കുകയും അസൂയ മുതലായ കാര്യങ്ങൾ എടുത്ത് കളയേണമെ റബ്ബേ...ഞങ്ങളുടെ സന്താനകൾക്ക് ഞങ്ങളോടുള്ള സ്നേഹം എന്നും നില നിർതേണമേ റബ്ബേ...ഞങ്ങളുടെ കുടുംബത്തെയും, സന്താനങളെയും, തലമുറകളെയും നീ ഇഷ്ടപെടുന്നവരുടെ കൂട്ടത്തിൽ പെടുതേണമേ റബ്ബേ...ഇത് വരെ ചെയ്ത ദോഷങ്ങളെ തൊട്ട് നീ പൊറുത്ത് തരേണമേ റബ്ബേ...പെട്ടന്ന് ഉള്ള മരണത്തെ തൊട്ട് കാകേണമേ റബ്ബേ...റസൂൽ സ്വല്ലല്ലാഹു അലൈഹിവ സല്ലം തങ്ങളുടെ ശഫാഹത് നല്കേണമേ റബ്ബേ...
റസൂലിന്റെ പേരിൽ എല്ലാ ദിവസവും
""സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു
അല്ലൈഹിവ സല്ലം ".. കുറഞ്ഞത് 100 സ്വലാത്ത് ചൊല്ലുവാനുള്ള മനസ്സ് പ്രധാനം ചെയ്യേണമേ റബ്ബേ....

ഈ മാസത്തിന്റെ ബർകത് കൊണ്ട് നമ്മുടെ എല്ലാ പ്രാർതനകളും അള്ളാഹു കബൂലാകി തരട്ടെ.
അമീൻ യാ റബ്ബൽ ആലമീൻ.....റബ്ബനാ ആത്തിന ഫിദ്ദുന്യാ ഹസനത്തന് വഫില് ആഖിറത്തി ഹസനത്തന് വഖിനാ അദാബന്നാര്...ആമീന് ....ആമീന് യാറബ്ബല് ആലമീന്...........എല്ലാവരുടെയും ദുആയിൽ ഈ സഹോദരനേയും എന്റെ കുടുംബത്തെയും ഉള്പ്പെടുത്തണമേ എന്ന് വിനീതമായി അഭ്യര്ത്ഥിക്കുന്നു അപേക്ഷിക്കുന്നു..........!



(courtesy: come to good way )
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Thursday, April 23, 2020

മാസപ്പിറവി കണ്ടു; കേരളത്തിൽ [24-04-2020] നാളെ മുതൽ റമദാൻ വ്രതം

കേരളത്തിൽ റമദാൻ വ്രതം വെള്ളിയാഴ്ച മുതൽ ആരംഭിക്കും. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാൽ റമദാൻ ഒന്ന് വെള്ളിയാഴ്ചയായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. ഇന്ന് മാസപ്പിറവി കണ്ടതായി ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്റി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ.കെ ആലിക്കുട്ടി മുസല്യാർ, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു. 




വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

റമളാൻ ടൈം ടേബിൾ !!

ലോക് ഡൗൺ ആയതു കൊണ്ട് ഈ വിശുദ്ധ റമളാനിൽ നമ്മുടെ ആരാധനകൾക്കോ ജീവിത ക്രമങ്ങൾക്കോ കുറവുകൾ സംഭവിക്കാതിരിക്കാൻ ടൈം ടേബിൾ ക്രമികീകരണം നടത്തുക.

04.00 : ഉണരൽ 
04.15 : അത്താഴം
04.40 : തഹജ്ജുദ് നിസ്കാരം & ദുആ 
05.00 : സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് നിസ്കാരം
05.05 : വിർദുല്ലത്വീഫ്‌ 
05.15 : സുബഹി ജമാഅത്ത് (വീട്ടിൽ)
05.35 : ഖുർആൻ പാരായണം (1 ജുസ്അ്)
09.00 : ളുഹാ നിസ്കാരം
09.15 : ഖുർആൻ പാരായണം (1 ജുസ്അ്)
10.30 : വായന
11.30 : ഖൈലൂലത്ത് ഉറക്കം 

01.00 : ളുഹറിന്റെ മുമ്പുള്ള 4 റകഅത്ത് സുന്നത്ത് നിസ്കാരം 
01.10 : ളുഹ്ർ ജമാഅത്ത് 
01.30 : ളുഹറിന്റെ ശേഷമുള്ള 4 റകഅത്ത് സുന്നത്ത് നിസ്കാരം 
01.35 : ഖുർആൻ പാരായണം (1 ജുസ്അ്)
02.00 : വിശ്രമം

03.55 :  അസ്വറിന്റെ മുമ്പുള്ള 4 റകഅത്ത് സുന്നത്ത്
04.00: അസ്വർ ജമാഅത്ത്
04.15 : ഖുർആൻ പാരായണം.
04.45 : ഭക്ഷണം തയ്യാറാക്കൽ
(പുരുഷന്മാരും സഹായിക്കുക) 

06.35 : തസ്ബീഹ്
06.45 : ഇഫ്താർ 
06.55 : മഗ്‌രിബ് ജമാഅത്ത് 
07.10 : മഗ്‌രിബിന്റെ ശേഷമുള്ള സുന്നത്ത് നിസ്കാരം 
07.15 : പതിവായി ചൊല്ലുന്ന ഖുർആൻ പാരായണം & വിർദുകൾ
07.45 : ഭക്ഷണം 
08.30 : ഹദ്ദാദ് 
08.45 : ഇശാഅ് ജമാഅത്ത് 
09.00 :  തറാവീഹ് ജമാഅത്ത്
10.00 : ഉറക്കം. 

എല്ലാ നിസ്കാരവും വീട്ടിൽ വെച്ച് ജമാഅത്തായി നിർവഹിക്കുക.  വീട്ടിലെ എല്ലാ അംഗങ്ങളുടെയും സാന്നിധ്യം ഉറപ്പ് വരുത്തുക. വീട്ടുജോലികളിൽ സ്ത്രീകളെ പുരുഷന്മാർ സഹായിക്കുക.





വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Friday, April 17, 2020

Introducing Arabic month for children via song !!




വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, April 12, 2020

ജർമനിക്കു പിന്നാലെ ബ്രിട്ടനിൽ BBC യിലൂടെ ഇസ്ലാമിക പ്രാർത്ഥനകളും പ്രഭാഷണങ്ങളും സംപ്രേഷണം ചെയ്യുന്നു ?





വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

ഉണ്ടോ സഖീ ഒരു കുല മുന്തിരി...!!

ഉണ്ടോ സഖീ ഒരു കുല മുന്തിരി...!!

"ഉണ്ടോ സഖി 
ഒരു കുല മുന്തിരി, വാങ്ങിടുവാനായ് 
നാലണ കയ്യില്‍, ഉണ്ട് പ്രിയേ ഖല്‍ബിലൊരാശ 
മുന്തിരി തിന്നുടുവാന്‍..!!!"

കുട്ടിക്കാലം മുതൽ ഈ വരികള്‍ കേള്‍ക്കാത്ത മലയാളി മുസ്ലിംകള്‍ കുറവായിരിക്കും. പക്ഷെ ഈ ഈരടികള്‍ മൂളുകയും ആസ്വദിക്കുകയും ചെയ്യുന്ന പലര്‍ക്കും അതിനു പിന്നിലെ മഹത്തായ ചരിത്രം അറിവില്ലായിരിക്കും. ആരാണ് ആരോടാണ് ആ മുന്തിരി മോഹം പറയുന്നത്..?
കേവലമൊരു പ്രണയകഥയിലെ കാമുകനും കാമുകിയുമല്ല....!!

രണ്ടാം ഉമര്‍ എന്ന അപര നാമത്തിൽ ഇസ്ലാമിലെ അഞ്ചാം ഖലീഫയായി അറിയപ്പെടുന്ന ഉമറുബ്നു അബ്ദുല്‍ അസീസിന്റെ സവിശേഷമായ ജീവിത രീതി അനാവരണം ചെയ്തതാണ് പ്രസ്തുത ഈരടികളിലെ പ്രതിപാദ്യ വിഷയം. 

വളരെ സമ്പന്നമായ കുടുംബത്തിലാണ് അദ്ദേഹം പിറന്നത്‌.
ഈജിപ്ത്തിലെ ഗവര്‍ണര്‍ ആയിരുന്നു പിതാവ്. അത് കൊണ്ട് തന്നെ സുഖ സൌകര്യങ്ങള്‍ക്കിടയില്‍ വളരെ പ്രൌഢമായ ജീവിതമാണ് അദ്ദേഹം നയിച്ചത്.

എന്നാല്‍ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ ഭരണാധികാരം കയ്യില്‍ വന്നതോടെ അദ്ദേഹത്തിന്റെ ജീവിത രീതി അപ്പാടെ മാറി. 

ഖലീഫ ആയി ബൈഅത്ത് ചെയ്യപ്പെട്ട് ജനങ്ങളോട് പ്രസംഗം നിര്‍വഹിക്കാന്‍ മിമ്പറിലേക്ക് നടക്കുമ്പോള്‍ തന്റെ ചുമലില്‍ വന്ന ഉത്തരവാദിത്വ ബോധാമോര്‍ത്ത് അദേഹത്തിന്റെ കാലുകള്‍ ഇടറുന്നുണ്ടായിരുന്നു . 

പ്രസംഗ ശേഷം അദ്ദേഹത്തിനു  താമസിക്കാന്‍ സജ്ജമാക്കിയ കൊട്ടാരത്തിലേക്ക് ആനയിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ വാഹനം ഹാജരാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 

" ഞാന്‍ സാധാരണ മുസ്ലിം ജനങ്ങളില്‍ ഒരാള്‍ മാത്രമാണ് .
ഞാന്‍ അവരെ പോലെ പോകുകയും വരുകയും ചെയ്തു കൊള്ളാം. 

തന്റെ പ്രജകളിലെ പരമ ദരിദ്രന്‍ ആയ പൌരനേക്കാള്‍ മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല .
എല്ലാ വിധ ആര്‍ഭാടങ്ങളോടും വിട പറഞ്ഞു രാജകൊട്ടാരം ഉപേക്ഷിച്ചു. 

പിന്നെ പിതാവും സഹോദരനുമടക്കം ഭരണരംഗം കൈയാളുന്നവരും രാജകീയ സുഖ സൌകര്യങ്ങളില്‍ ജീവിച്ചവളുമായ തന്റെ സഹധര്‍മ്മിണി ഫാത്തിമയോട് അദ്ദേഹം ചോദിച്ചു :

 "ഞാനിതാ എന്നെ അല്ലാഹുവിനു വില്‍പന നടത്തിയിരിക്കുന്നു. 

 ആ നിലയില്‍ ഒരു ജീവിത രീതിയുമായി നിനക്കെന്റെ കൂടെ നില്‍ക്കണമെങ്കില്‍ നില്‍ക്കാം. അതല്ലെങ്കില്‍ നിന്റെ കുടുമ്പത്തിലേക്ക് തിരിച്ചു പോകാം. 

നീ ധരിച്ചിരിക്കുന്ന ഈ ആഭരണങ്ങള്‍... 
നിനക്കറിയുമോ നിന്റെ പിതാവ് എവിടെ നിന്നാണത് നല്‍കിയതെന്ന്. അതെല്ലാം ബൈത്തുല്‍ മാലിലെക്ക് നല്‍കുക, അല്ലാഹുവാണ് സത്യം ! 

 ഇന്ന് മുതല്‍ ഞാനും ആഭരണങ്ങളുംഒരു വീട്ടില്‍ ശരിയാകുകയില്ല." 

 ഭൌതിക ജീവിതത്തിന്റെ നശ്വരതയും പാരത്രീക ജീവിതത്തിന്റെ അനശ്വരതയും മനസ്സിലാക്കി അല്ലാഹുവിന്റെയടുത്തുള്ളത് തെരഞ്ഞെടുത്ത ആ മഹതി പറഞ്ഞു. " അതെ ഞാന്‍ അത് ബൈത്തുല്‍ മാലിലെക്ക് തിരിച്ചു നല്‍കുന്നു. ജീവിതമാകട്ടെ അങ്ങയോടോത്തും. 

 പരലോക ഭവനം ആണല്ലോ ഉത്തമവും എന്നെന്നും അവശേഷിക്കുന്നതും "

 ഒരു വെള്ളിയാഴ്ചദിവസം അദ്ദേഹത്തിന്റെ ആവേശകരവും പഠനാര്‍ഹാവുമായ പ്രസംഗം കേള്‍ക്കാന്‍ ജനങ്ങള്‍ നേരത്തെ തന്നെ പള്ളിയില്‍ എത്തുക പതിവായിരുന്നു.   പക്ഷെ അന്ന് അദ്ദേഹം നിശ്ചിത സമയത്ത് എത്തിയില്ല. 
 ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനങ്ങള്‍ .. 

ഏന്താണ് ഖലീഫയെ കാണാത്തത്.അല്പം കഴിഞ്ഞു ഓടിക്കിതച്ചു എത്തിയ ഖലീഫ ജനങ്ങളോട് ക്ഷമാപണം നടത്തി. 

 കഴുകിയിട്ട വസ്ത്രം ഉണങ്ങാന്‍ താമസിച്ചതിനാലാണ് തങ്ങളുടെ ഖലീഫ വൈകിയാതെന്നും അദ്ദേഹത്തിനു ധരിക്കാന്‍ വേറെ വസ്ത്രം ഇല്ലെന്നും അറിഞ്ഞ  ആ സദസ്സ്യരുടെ കണ്ണ് നിറഞ്ഞു .  ആര്‍ഭാട പൂര്‍വമായ ജീവിതം നയിച്ച ഉമര്‍ ബ്നു അബ്ദുല്‍ അസീസിന്റെ ഈ മാറ്റം ആരെയാണ് കണ്ണ് നിറയ്ക്കാതിരിക്കുക. 

 ഒരിക്കല്‍ അദ്ദേഹത്തിനു മുന്തിരി തിന്നാന്‍ ഒരു ആഗ്രഹം. 
 രാജ്യത്തിന്റെ അധികാരം കയ്യിലിരിക്കുന്ന  ആ ഖലീഫയുടെ കയ്യില്‍ തന്റെ ആഗ്രഹ പൂര്ത്തീകരണത്തിനായി ഒരു കുല മുന്തിരി വാങ്ങാന്‍ ഉള്ള പണം കയ്യില്‍ ഇല്ലായിരുന്നു .. അദ്ദേഹം തന്റെ ഭാര്യയോട് തന്റെ ആഗ്രഹം അവതരിപ്പിക്കുന്നതാണ്, അദ്ദേഹത്തിന്റെ ലളിത ജീവിതത്തിന്റെ ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണ് ഉപരി സൂചിത ഈരടികളിലെ വിഷയവും ഇത് മനസ്സിലാക്കിയ ശേഷം ഈ വരികള്‍ 
 ഒന്ന് വായിക്കൂ. 

" ഉണ്ടോ സഖി ഒരു കുല മുന്തിരി, 
വാങ്ങിടുവാനായ് നാലണ കയ്യില്‍,   
ഉണ്ട് പ്രിയേ ഖല്‍ബില്‍ ഒരാശ മുന്തിരി തിന്നുടുവാന്‍.. ! 
" അങ്ങ് ആര് എന്നറിയില്ലേ?  
 അങ്ങ് ഈ നാട്ടിലെ രാജാവല്ലേ ?
 അങ്ങ് വെറും നാലണ ഇല്ലാ 
 യാചകന്‍ ആണെന്നോ ?"
" പ്രാണസഖി നന്നായറിയാം 
 ഞാനീ നാട്ടിലമീറാണെന്നു..* 
 എന്നാലും എന്റെതായി ഒരു ദിര്‍ഹവും ഇല്ല പ്രിയേ ...."

മനോഹരമായ ഈ വരികള്‍ മൂളുന്ന പലര്‍ക്കും ഇതിനു പിന്നിലെ ചരിത്രം അറിയില്ല. ഒരിക്കല്‍ അദ്ദേഹത്തിന്റെ അടുത്ത് കയറിച്ചെന്ന കഅബുല്‍ അര്ളീ അദ്ദേഹത്തിന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി. വിവര്‍ണ്ണമായ മുഖം. 
മെലിഞ്ഞു ഒട്ടിയ ശരീരം  ഒരു പര്‍വതം തന്റെ ചുമലില്‍ ഉള്ള പോലെ. അദ്ദേഹം ചോദിച്ചു:

" അല്ലയോ ഉമര്‍ എന്തൊരു വിപത്താണ് നിങ്ങളെ ബാധിച്ചത്.ഖുറൈശീ യുവക്കളിലെ അതി സുന്ദരന്‍ ആയിരുന്നല്ലോ താങ്കള്‍?മിനുസമാര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുകയും മാര്‍ദവമേറിയ വിരിപ്പുകളില്‍ ശയിക്കുകയും ചെയ്തിരുന്ന പ്രശോഭിതമായ ഒരു ശരീരത്തിനുടമയായ സുന്ദര ജീവിതം നയിച്ചിരുന്ന അങ്ങേക്ക് എന്ത് പറ്റി?   അല്ലാഹുവാണ് സത്യം മറ്റു വല്ല സ്ഥലത്ത് വെച്ചാണ് അങ്ങയെ കണ്ടു മുട്ടിയിരുന്നതെങ്കില്‍ അങ്ങയെ ഞാന്‍ തിരിച്ചറിയില്ലായിരുന്നു" 

 ഇത് കേട്ടു ഉമര്‍ തേങ്ങിക്കരയാന്‍ തുടങ്ങി. അദ്ദേഹം കരഞ്ഞു കൊണ്ട് പറഞ്ഞു: "  എന്നാല്‍ മരിച്ചു മറമാടിയ ശേഷമാണ് നിങ്ങളെന്നെ കാണുന്നതെങ്കില്‍,  കണ്ണുകള്‍ അടര്‍ന്നു കുഴിവീണ മുഖവും പുഴുക്കള്‍ താമസമാക്കിയ ശരീരവും ഇന്നുള്ളതിനേക്കാള്‍ താങ്കള്‍ക്ക് അപരിചിതത്വം ഉണ്ടാക്കുമായിരുന്നു. ഇത്രയും തിരിച്ചറിയാനും സാധിക്കുമായിരുന്നില്ല... "  ഇത് കേട്ടു ആ സദസ്സ് മുഴുവന്‍ കരഞ്ഞു. 

 ഒരിക്കല്‍ ഗനീമത്തു മുതല്‍ ഓഹരി വെക്കുകയായിരുന്നു ഉമര്‍ 
.അപ്പോള്‍ അദ്ദേഹത്തിന്റെ കൊച്ചുമോന്‍ അതില്‍ നിന്നും ഒരു ഫലം എടുത്തു വായിലിട്ടു . ഉടനെ അവന്റെ വായില്‍ നിന്ന് ആ ഫലം അദ്ദേഹം പിടിച്ചുവാങ്ങി.   ആ മോന്‍ കരഞ്ഞു കൊണ്ട് ഉമ്മയുടെ അടുത്തേക്ക് ഓടി.   അവര്‍ കടയിലേക്ക് ആളെ വിട്ടു അത് പോലെത്തെ ഒന്ന് അവനു വാങ്ങികൊടുത്തു. 

 തിരിച്ചു വന്ന ഉമര്‍ കുഞ്ഞിന്റെ അടുത്ത് ഫലം കണ്ടപ്പോള്‍ പരിഭ്രാന്തനായി.   അദ്ദേഹം ഭാര്യയോട് ചോദിച്ചു 
:
" ഫാത്തിമാ യുദ്ധ മുതലില്‍ നിന്ന് വല്ലതും നിനക്കും കിട്ടിയോ?" 
 ആ മഹതി സംഭവിച്ചത് പറഞ്ഞപ്പോഴാണ്  അദ്ദേഹത്തിനു സമാധാനം ആയത്.   അദ്ദേഹം പറഞ്ഞു. " എന്റെ മോനില്‍ നിന്നും ഞാന്‍ അത് പിടിച്ചു വാങ്ങുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്നും അടര്‍ത്തിയെടുത്ത പോലെയാണ് എനിക്ക് അനുഭവപ്പെട്ടത് .  പക്ഷെ ജനങ്ങൾക്കു അവകാശപെട്ട മുതലില്‍ നിന്ന് ഈ ഫലം മൂലം അല്ലാഹുവിന്റെ അടുക്കല്‍ എന്റെ വിഹിതം നഷ്ടപ്പെടുന്നതിനെ ഞാന്‍ വെറുത്തു '' 

 വര്‍ത്തമാന കാലത്ത് ചിന്തിക്കാന്‍ പോലും കഴിയാത്ത ലളിത ജീവിതം നയിച്ച മഹാന്‍ ആണ് ഉമര്‍ബ്നു അബ്ദുല്‍ അസീസ്‌, 
ഈ 'ലോക്ക് ഡൗൺ' കാലത്തും   നമുക്ക് ഒരു പാട് കണ്ടു പഠിക്കാന്‍ ഉണ്ട് അദ്ദേഹത്തില്‍ നിന്ന്. നമ്മുടെ സഹോദരിമാര്‍ക്ക് ഒരു പാട് മനസ്സിലാക്കാന്‍ ഉണ്ട് അദ്ദേഹത്തിന്റെ പത്നിയില്‍ നിന്ന്. 

 ഭൗതിക ജീവിതത്തിൻറ്റെ രാജകീയ ആർഭാടങ്ങൾ അനുഭവിക്കാനുളള അവസരംകൈവന്നിട്ടും ശാശ്വതമായ പാരത്രിക ജീവിത്തിന് വേണ്ടി അതെല്ലാം  ത്യജിച്ച ത്യാഗീ വര്യമ്മാരുടെ ജീവിതത്തിൽ  നിന്നും, കോവിഡ് കാലത്തെ മനുഷ്യൻറ്റെ നിസ്സഹായാവസ്ഥയിൽ നിന്നും പാഠം ഉൾക്കൊണ്ട്  മുന്നോട്ടു പോകാൻ നാഥൻ തുണക്കുമാറാകട്ടേ...... ആമീൻ.

[വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!]

Tuesday, April 7, 2020

ശഅബാൻ മുതൽ ദിവസും ഹജ്ജും ഉംറയും ചെയ്ത പ്രതിഫലം ലഭിക്കണോ!!!


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!