Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Saturday, March 17, 2012

വരൂ, നമുക്ക് പ്രവാസികളെ കൊലക്കയറില്‍ നിന്ന് രക്ഷിക്കാം - (Pravasm)

കുരുക്കഴിക്കാം, കൊലക്കയറുകളുടെ’ എന്ന ശീര്‍ഷകത്തില്‍ ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ട് വെളിപ്പെടുത്തിയ അത്യന്തം ഭയാനകമായ വസ്തുതകള്‍ പ്രവാസികളുടെയും അധികൃതരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. നാട്ടില്‍ കുടിലും കിടപ്പാടവും കെട്ടിയവളുടെ കെട്ടുതാലി പോലും പണയപ്പെടുത്തിയും വിറ്റുപെറുക്കിയും ഏജന്‍റുമാരുടെയും ചതിയന്‍ ചന്തുമാരായ ചില ബന്ധുക്കളുടെയും വലയില്‍ കുടുങ്ങി മോഹന സ്വപ്നങ്ങളുമായി കടല്‍ കടന്നെത്തുന്ന പതിനായിരങ്ങളില്‍ പലരുടെയും ദൗര്‍ഭാഗ്യകരമായ ജീവിതാന്ത്യ കഥകളാണ് ആ റിപ്പോര്‍ട്ടുകളിലുള്ളത്. ഗള്‍ഫ് നാടുകളിലെത്തി സ്പോണ്‍സറുടെ ബന്ധനത്തിലും കമ്പനി മാനേജര്‍മാരുടെ പീഢനത്തിലും പെട്ട് നരകയാതന അനുഭവിക്കുന്നവരും അവസാനം ഗത്യന്തരമില്ലാതെ  ജീവച്ഛവമായി തിരിച്ച് നാടുപിടിക്കുന്നവരും ഒരുവിഭാഗം. പീഢന പര്‍വത്തിന്‍െറ മൂര്‍ധന്യത്തില്‍ ജീവന്‍ വെടിഞ്ഞ് ശവമായി പെട്ടിയിലടക്കപ്പെട്ട് നാടണയുന്നവര്‍ മറ്റൊരു വിഭാഗം. ഇതൊന്നുമില്ലെങ്കിലും കഷ്ടപ്പെട്ട് പണിയെടുത്തുണ്ടാകുന്ന പണമെല്ലാം ബ്ളേഡ് കമ്പനിക്ക് കൊടുത്ത് അവസാനം ഒരുതുണ്ട് കയറിലോ വിഷപാനീയത്തിലോ ജീവനൊടുക്കുന്നവര്‍ വേറൊരു വിഭാഗം. അങ്ങിനെ പ്രശ്നങ്ങളും പ്രയാസങ്ങളും പ്രാരാബ്ധങ്ങളും പരിവട്ടങ്ങളുമായി ജീവിതം തള്ളിനീക്കുകയോ ജീവന്‍ വെടിയുകയോ ചെയ്യുന്ന പ്രവാസികളെക്കുറിച്ച കഥകളാണ് നാം വായിച്ചത്. നാട്ടിലും ഇത്തരം ദുരിത കഥകളുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിന്‍െറ മാര്‍ച്ച് 12ാം തീയതി പുറത്തിറങ്ങിയ 734ാം ലക്കത്തില്‍ ചിട്ടികളും വട്ടികളുമായി വന്ന് വലവീശി ഇരകളെപ്പിടിച്ച് കഴുത്തറുത്ത് രക്തം കുടിക്കുന്ന ഡ്രാക്കുളമാരെക്കുറിച്ച് പറയുന്നുണ്ട്. കേരളത്തിലെ വന്‍കിട പത്രങ്ങളിലും ചാനലുകളിലും ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കി ഇരകളെ വശീകരിച്ച് ചോരയൂറ്റിക്കുടിക്കുന്ന ആ രക്തരക്ഷസ്സുകള്‍ നമ്മുടെ നാട്ടിലും വീട്ടിലും ഇടവഴികളിലും മേഞ്ഞുനടക്കുകയാണത്രെ. വീട്ടുമുറ്റത്തെ ബാങ്കുകള്‍ എന്നറിയപ്പെടുന്ന അയല്‍ കൂട്ടങ്ങളെ സ്വകാര്യ പണമിടപാട് കമ്പനികള്‍ വരുതിയിലാക്കിയപ്പോള്‍ കടക്കെണിയിലകപ്പെട്ടത് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളാണെന്ന് വാര്‍ത്ത വന്ന ഒരു വന്‍കിട പത്രം തന്നെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍െറ നടത്തിപ്പുകാരോ അതിന്‍െറ പ്രായോജകരോ ആണെന്ന വസ്തുത ഞെട്ടിക്കുന്നതാണ്. മദ്യവും മയക്കുമരുന്നും പലിശയും ലൈംഗികാരാജകത്വവും  കേരളീയ സമൂഹത്തെ ഇഞ്ചിഞ്ചായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന ഭീകര യാഥാര്‍ഥ്യം നമ്മുടെ ഉറക്കം കെടുത്തുന്നു.
പ്രവാസികളില്‍ (മലയാളികളില്‍ വിശേഷിച്ചും) പടര്‍ന്നുപിടിച്ച ഭൗതിക സംസ്കാരവും അതിന്‍െറ അനിവാര്യതയായ ഉയര്‍ന്ന ജീവിത ചെലവും ധൂര്‍ത്തും കാരണം പലരും കടക്കെണിയിലകപ്പെടുന്നുവെന്ന യാഥാര്‍ഥ്യം നാം വിസ്മരിക്കരുത്. അനാവശ്യ ചെലവുകള്‍ ചുരുക്കിയും പൊങ്ങച്ച പ്രകടനങ്ങള്‍ ഒഴിവാക്കിയും മിതവ്യയം ശീലിച്ചും ജീവിക്കാന്‍ തയാറായാല്‍ പ്രവാസികള്‍ക്കും ഇത്തരം കടക്കെണികളില്‍ നിന്ന് രക്ഷപ്പെടാം. അതിന് കൂട്ടായ ശ്രമങ്ങള്‍ തന്നെ വേണം. സാമൂഹിക സേവന സംഘടനകളും മതസാംസ്കാരിക വേദികളും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധാപൂര്‍വം ഇടപെടേണ്ട സന്ദര്‍ഭം സമാഗതമായിരിക്കുന്നു. ആസൂത്രിതമായ പദ്ധതികളിലൂടെയും നിരന്തരമായ കൗണ്‍സിലിങിലൂടെയും വഴിതെറ്റിയ ജീവിതങ്ങളെ തിരിച്ചുപിടിക്കാന്‍ നമുക്ക് സാധിക്കും. കറക്കുകമ്പനികളെയും ചൂഷക വഞ്ചക വിഭാഗത്തെയും ബ്ളേഡ് മാഫിയകളെയും കുറിച്ച ശക്തമായ ബോധവത്കരണം മാധ്യമങ്ങളിലൂടെ നടത്തപ്പെടേണ്ടതുണ്ട്. ആശയറ്റ് ജീവിതത്തിന് അന്ത്യം കുറിക്കാന്‍ തീരുമാനിച്ച ദുര്‍ഭഗന്മാരെ സ്നേഹോഷ്മളമായ പെരുമാറ്റത്തിലൂടെയും ഉപദേശ നിര്‍ദേശങ്ങളിലൂടെയും കാരുണ്യ സ്പര്‍ശത്തിലൂടെയും രക്ഷിച്ചെടുക്കാന്‍ കഴിയുമെന്ന് ഒരുപാട് അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. നാട്ടില്‍ ഒരു കൊച്ചു വീട് പണിയാനുള്ള അഭിലാഷം ഗള്‍ഫിലെ സമ്പാദ്യം കൊണ്ട് നിറവേറ്റാനാവാതെ വന്നപ്പോള്‍ ബാങ്കില്‍ നിന്ന് കടമെടുത്ത് കടുത്ത ബാധ്യതകളിലകപ്പെട്ട് അവസാനം ഗത്യന്തരമില്ലാതെ സ്വന്തം വൃക്ക വില്‍ക്കാന്‍ സന്നദ്ധനായി വന്ന ഇബ്റാഹീമിന്‍െറ ദൈന്യതയാര്‍ന്ന കഥ ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. വൃക്ക വില്‍ക്കാനുള്ള പരസ്യം നല്‍കാനാണ് അദ്ദേഹം പത്ര ഓഫിസിലേക്ക് വിളിച്ചത്. എന്നാല്‍, പരസ്യത്തിന്‍െറ കാശ് വാങ്ങി കീശ വീര്‍പ്പിക്കാനല്ല ‘ഗള്‍ഫ് മാധ്യമം’ ശ്രമിച്ചത്. മറിച്ച് ആ വ്യക്തിയെ കടുംക്രിയയില്‍ നിന്ന് പിന്തിരിപ്പിക്കാനും സുമനസ്സുകളുടെ ശ്രദ്ധ അദ്ദേഹത്തിലേക്ക് തിരിച്ചുവിടാനുമാണ് ഞങ്ങള്‍ ശ്രമിച്ചത്. അത് വിജയിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍െറ ബാങ്ക് ബാധ്യതകള്‍ വീട്ടാന്‍ സന്നദ്ധരായി നല്ലവരായ മനുഷ്യര്‍ മുന്നോട്ടു വന്നു. മുന്നൂറോളം പേരാണ് ആ വാര്‍ത്ത കണ്ട് ‘ഗള്‍ഫ് മാധ്യമ’ത്തിലേക്ക് വിളിച്ച് സഹായം വാഗ്ദാനം ചെയ്തത്. പ്രവാസികളില്‍ ജീവകാരുണ്യ വികാരം മരിച്ചിട്ടില്ലെന്ന് ഈ സംഭവം തെളിയിക്കുന്നു. വരൂ; നമുക്ക് ഈ ലക്ഷ്യത്തിനായി ഒന്നിക്കാം. കക്ഷി പക്ഷ ഭേദമന്യേ നമുക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാം. നിഷ്കളങ്കരായ കുഞ്ഞുങ്ങളെയും നിരാലംബരായ സ്ത്രീകളെയും നിരാശരായ പുരുഷന്മാരെയും കൊലക്കയറില്‍ നിന്ന് രക്ഷിക്കാന്‍ നമുക്ക് ശ്രമിക്കാം. എല്ലാവര്‍ക്കും നന്മ നേര്‍ന്നുകൊണ്ട്, പ്രാര്‍ഥനയോടെ...
ചീഫ് എഡിറ്റര്‍, ഗള്‍ഫ് മാധ്യമം

No comments:

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs