Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Thursday, March 29, 2012

തിരു നബി صلى الله عليه وسلم യുടെ അനുപമ വ്യക്തിത്വവും അസാധാരണത്വവും !!

തിരു നബി صلى الله عليه وسلم യുടെ അനുപമ വ്യക്തിത്വവും അസാധാരണത്വവും സമ്പൂർണ്ണതയും വിളിച്ചോതുന്ന കുറെ ആയത്തുകകളിലൂടെയും ഹദീസുകളിലൂടെയുമാണ് നാം ഈ റബിഉൽ അവ്വലിലൂടെ കടന്ന് പോയത്. പകൽ വെളിച്ചം പോലെ തിരു നബി صلى الله عليه وسلم ഒരു സാധാരണ മനുഷ്യനല്ലെന്ന് വ്യക്തമാക്കുന്നവയായിരുന്നു അവ. for more read, click here

സൽഗുണങ്ങൾ മുഴുവനും അവിടെച്ചെന്നാണ് അവസാനിക്കുന്നത്. അവിടുത്തെപ്പോലെ ആരും ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല മനുഷ്യത്വത്തിന്റെ സാർവ്വലൌകികമായ സമ്പൂർണ്ണതയും സർവ്വ സൃഷ്ടികളോടുമുള്ള സ്നേഹവുമാണ് അവിടുത്തെ ഇത്ര വലിയ മനുഷ്യനാക്കിയത്. സ്വഹാ‍ബാക്കൾ തങ്ങളുടെ ജീവനേക്കാൾ വലിയ പ്രേമഭാജനമായി തിരു നബി صلى الله عليه وسلم യെ കാണുവാനും സ്വന്തം ഹൃദയത്തിലും ജീവിതത്തിലും അവിടത്തെ നിലയുറപ്പിക്കാനും കാരണം ഈ അവാച്യമായ സ്നേഹവും സമ്പൂർണ്ണതയുമാണ്.

Tuesday, March 27, 2012

Inna Lillah !! സൗദിയില്‍ ഓരോ അരമണിക്കൂറിലും ഒരു ഡൈവോഴ്‌സ് !

ജിദ്ദ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഓരോ അരമണിക്കൂറിനുള്ളിലും രാജ്യത്ത് ഒരു ഡൈവോഴ്‌സെങ്കിലും നടക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.2010ലെ കണക്കു നോക്കുകയാണെങ്കില്‍ 18765 വിവാഹമോചനങ്ങളാണ് നടന്നത്. ഈ വര്‍ഷം മൊത്തം നടന്ന വിവാഹത്തിന്റെ 35 ശതമാനം പേരും ബന്ധം വേര്‍പെടുത്തി. ഇത് അന്താരാഷ്ട്ര നിരക്കായ 18 ശതമാനത്തേക്കാള്‍ എത്രയോ കൂടുതലാണ്. ചില വര്‍ഷങ്ങളില്‍ ഇത് 40 കടക്കാറുണ്ടെന്ന് ഔദ്യോഗിക പ്രതിനിധി ശൈഖ് സയീദ് അല്‍ യൂസുഫ് അറിയിച്ചു.ബഹുഭാര്യത്വം അംഗീകരിക്കുന്നതാണ് ഇതിനു പ്രധാനകാരണം. ഭാര്യയെ ഉപേക്ഷിച്ചാല്‍ ഉടന്‍ തന്നെ അടുത്ത വിവാഹം കഴിക്കാന്‍ നിയമം അനുവദിക്കുന്നു. മുസ്ലീം നിയമപ്രകാരം ഒരേ സമയം നാലുഭാര്യമാര്‍ വരെ ആകുന്നതില്‍ തെറ്റില്ല.

Monday, March 26, 2012

എല്ലാ മുസ്ലിംകളും ജാഗ്രതൈ !!



സുജൂദില്‍ കാല്‍ വിരലുകള്‍ വയ്കേണ്ട വിധം !!


70 ,000 മലക്കുകളുടെ അനുഗ്രഹം വേണ്ടവര്‍ക്കായി ഒരു ദുആ !!

ഈ ആയത്തുകള്‍ രാവിലെ ഒതിയാല്‍ വൈയ്കുന്നേരം  വരെയും, വയ്കുന്നേരം ഒതിയാല്‍ രാവിലെ വരെയും, 70,000 മലക്കുകള്‍ അവനു അനുഗ്രഹത്തിനു വേണ്ടി പ്രര്തിക്കുന്നുണ്ടാകും.  (ഹദീസ് തുര്മുധി)

തലക്കെട്ട് ചേര്‍ക്കുക

Saturday, March 24, 2012

ഹറം മുറ്റങ്ങളില്‍ മത്തേരം മാര്‍ബിള്‍ പതിക്കല്‍ തുടങ്ങി !!

ജിദ്ദ: മസ്ജിദുല്‍ ഹറാമിന്‍െറ മുറ്റങ്ങളില്‍ പുതിയ മാര്‍ബിള്‍ പതിക്കുന്ന ജോലികള്‍ ആരംഭിച്ചു.  തീര്‍ഥാടകര്‍ക്ക് കൂടുതല്‍ ആശ്വാസം പകരുന്നതിന് വേനലില്‍ ചുട്ടുപഴുക്കാത്ത , സുര്യപ്രകാശത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന മത്തേരം മാര്‍ബിളുകളാണ് പതിക്കുന്നത്.  കഅബയെ പ്രദക്ഷണം ചെയ്യുന്ന ഭാഗത്ത് (‘മാതാഫ് ) പതിച്ചതുപോലെയുള്ള മാര്‍ബിളുകള്‍ മുറ്റങ്ങളിലും പതിക്കണമെന്ന് നിര്‍ദേശം അടുത്തിടെയാണ് ഉണ്ടായത്.
പടിഞ്ഞാറ് ഭാഗത്തെ മുറ്റങ്ങളിലാണ് പുതിയ മാര്‍ബിള്‍ പതിക്കാന്‍ തുടങ്ങിയത്. മറ്റ് ഭാഗങ്ങളിലെയും പഴയ മാര്‍ബിളുകള്‍ നീക്കം ചെയ്തു പുതിയവ പാകം. എന്‍ജിനീയര്‍മാരും ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം നിരവധിപേര്‍  ഇതിനായി രംഗത്തുണ്ട്. പഴയ മാര്‍ബിളിന് പകരം പുതിയത് പതിക്കുന്നതോടെ ചൂട് അനുഭവപ്പെടാതെ ഏത് സമയത്തും തീര്‍ഥാടകര്‍ക്ക് ഹറമിന്‍െറ മുറ്റങ്ങളില്‍ ഇരിക്കാന്‍ സാധിക്കും.
‘താസൂസ്’ എന്ന പേരിലുള്ള ഈ മാര്‍ബിള്‍ ഗ്രീസില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. 2.5 സെന്‍റീമീറ്ററാണ് കനം. ഇരുഹറമുകള്‍ക്ക് വേണ്ടി ഈ ഇനത്തില്‍പെട്ട ധാരാളം മാര്‍ബിളുകള്‍ ഇരുഹറം കാര്യാലയം വാങ്ങിയിട്ടുണ്ട്. രാത്രിയില്‍ ഈര്‍പ്പം വലിച്ചെടുക്കുകയും പകല്‍ അത് പുറത്തേക്ക് വിടുകയും ചെയ്യുന്നുവെന്നതാണ് ഈ മാര്‍ബിളിന്‍െറ സവിശേഷത. ഇതുകൊണ്ടാണ് പകല്‍ സമയത്ത·് ചൂട് അനുഭവപ്പെടാത്തതത്രെ. അതേ സമയം ഹറമിന്‍െറ തെക്ക് ഭാഗത്തെ ബാങ്ക് കൊടുക്കുന്നതിനുള്ള സൗണ്ട് സംവിധാനം പുതിയ സ്ഥലത്തേക്ക് മാറ്റുന്ന ജോലികളും ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കലും പൂര്‍ത്തിയായിവരികയാണ്. ‘മതാഫ്’ വികസനത്തിന്‍െറ ഭാഗമായാണ് ‘ബാബ് സഫ’ക്കടുത്തേക്ക് സംവിധാനം മാറ്റുന്നത്. മാറ്റം താല്‍കാലികമാണ്. അടുത്ത ഹജ്ജിനുശേഷമാണ് പുതിയ സ്ഥലത്തേക്ക് മാറുക.  മതാഫ് വികസനം കഴിഞ്ഞ ശേഷം പഴയ സ്ഥലത്തേക്ക് തന്നെ  സൗണ്ട് സംവിധാനം മാറ്റും.

Friday, March 23, 2012

Sixty Tips from Holy Quran

1. Respect and honor all human beings irrespective of their religion, colour, race, sex, language, status, property, birth, profession/job and so on [17/70]
2. Talk straight, to the point, without any ambiguity or deception [33/70]
3. Choose best words to speak and say them in the best possible way [17/53, 2/83]
4. Do not shout. Speak politely keeping your voice low. [31/19]
5. Always speak the truth. Shun words that are deceitful and ostentatious [22/30]
6. Do not confound truth with falsehood [2/42]
7. Say with your mouth what is in your heart [3/167]
8. Speak in a civilised manner in a language that is recognised by the society and is commonly used [4/5]
9. When you voice an opinion, be just, even if it is against a relative [6/152]
10. Do not be a bragging boaster [31/18]
11. Do not talk, listen or do anything vain [23/3, 28/55]
12. Do not participate in any paltry. If you pass near a futile play, then pass by with dignity [25/72]
13. Do not verge upon any immodesty or lewdness whether surreptitious or overt [6/151].
14. If, unintentionally, any misconduct occurs by you, then correct yourself expeditiously [3/134].
15. Do not be contemptuous or arrogant with people [31/18]
16. Do not walk haughtily or with conceit [17/37, 31/18]
17. Be moderate in thy pace [31/19]
18. Walk with humility and sedateness [25/63]
19. Keep your gazes lowered devoid of any lecherous leers and salacious stares [24/30-31, 40/19].
20. If you do not have complete knowledge about anything, better keep your mouth shut. You might think that speaking about something without full knowledge is a trivial matter. But it might have grave consequences [24/15-16]
21. When you hear something malicious about someone, keep a favourable view about him/her until you attain full knowledge about the matter. Consider others innocent until they are proven guilty with solid and truthful evidence [24/12-13]
22. Ascertain the truth of any news, lest you smite someone in ignorance and afterwards repent of what you did [49/6]
23. Do not follow blindly any information of which you have no direct knowledge. (Using your faculties of perception and conception) you must verify it for yourself. In the Court of your Lord, you will be held accountable for your hearing, sight, and the faculty of reasoning [17/36].
24. Never think that you have reached the final stage of knowledge and nobody knows more than yourself. Remember! Above everyone endowed with knowledge is another endowed with more knowledge [12/76]. Even the Prophet [p.b.u.h] was asked to keep praying, "O My sustainer! Advance me in knowledge." [20:114]
25. The believers are but a single Brotherhood. Live like members of one family, brothers and sisters unto one another [49/10].
26. Do not make mockery of others or ridicule others [49/11]
27. Do not defame others [49/11]
28. Do not insult others by nicknames [49/11]
29. Avoid suspicion and guesswork. Suspicion and guesswork might deplete your communal energy [49/12]
30. Spy not upon one another [49/12]
31. Do not backbite one another [49/12]
32. When you meet each other, offer good wishes and blessings for safety. One who conveys to you a message of safety and security and also when a courteous greeting is offered to you, meet it with a greeting still more courteous or (at least) of equal courtesy [4/86]
33. When you enter your own home or the home of somebody else, compliment the inmates [24/61]
34. Do not enter houses other than your own until you have sought permission; and then greet the inmates and wish them a life of blessing, purity and pleasure [24/27]
35. Treat kindly -Your parents-Relatives-The orphans-And those who have been left alone in the society [4/36]
36. Take care of -The needy,-The disabled-Those whose hard earned income is insufficient to meet their needs-And those whose businesses have stalled -And those who have lost their jobs. [4/36]
37. Treat kindly -Your related neighbours, and unrelated neighbours-Companions by your side in public gatherings, or public transportation. [4/36]

38. Be generous to the needy wayfarer, the homeless son of the street,and the one who reaches you in a destitute condition [4/36]
39. Be nice to people who work under your care. [4/36]
40. Do not follow up what you have given to others to afflict them with reminders of your generosity [2/262].
41. Do not expect a return for your good behaviour, not even thanks [76/9]
42. Cooperate with one another in good deeds and do not cooperate with others in evil and bad matters [5/2]
43. Do no try to impress people on account of self-proclaimed virtues [53/32]
44. You should enjoin right conduct on others but mend your own ways first. Actions speak louder than words. You must first practice good deeds yourself, then preach [2/44]
45. Correct yourself and your families first [before trying to correct others] [66/6]
46. Pardon gracefully if anyone among you who commits a bad deed out of ignorance, and then repents and amends [6/54, 3/134]
47. Divert and sublimate your anger and potentially virulent emotions to creative energy, and become a source of tranquillity and comfort to people [3/134]
48. Call people to the Way of your Lord with wisdom and beautiful exhortation. Reason with them most decently [16/125]
49. Leave to themselves those who do not give any importance to the Divine code and have adopted and consider it as mere play and amusement [6/70]
50. Sit not in the company of those who ridicule Divine Law unless they engage in some other conversation [4/140]
51. Do not be jealous of those who are blessed [4/54]
52. In your collective life, make rooms for others [58/11]
53. When invited to dine, Go at the appointed time. Do not arrive too early to wait for the preparation of meal or linger after eating to engage in bootless babble. Such things may cause inconvenience to the host [33/53]
54. Eat and drink [what is lawful] in moderation [7/31].
55. Do not squander your wealth senselessly [17/26]
56. Fulfil your promises and commitments [17/34]
57. Keep yourself clean, pure [9/108, 4/43, 5/6].
58. Dress-up in agreeable attire and adorn yourself with exquisite character from inside out [7/26]
59. Seek your provision only by fair endeavour [29/17, 2/188]
60. Do not devour the wealth and property of others unjustly, nor bribe the officials or the judges to deprive others of their possessions [2/188]

Saturday, March 17, 2012

വെറുതെയല്ല വീട്ടമ്മ, ഒരിക്കലും! !

പാല്‍ ബില്ലു മുതല്‍ കറന്റു ബില്‍ വരെ അടക്കുന്ന, വീട്ടില്‍ സംഘടിപ്പിക്കുന്ന കൊച്ചു ബര്‍ത്ത്‌ഡേ പാര്‍ട്ടികള്‍ മുതല്‍ വലിയ വിവാഹം വരെയുള്ളവയുടെ കണക്കു സൂക്ഷിക്കുന്നതില്‍ വീട്ടമ്മമാര്‍ കാണിക്കുന്ന മിടുക്ക് അനന്യമാണ്. ഇക്കാര്യങ്ങളൊക്കെ നോക്കാന്‍ ഒരു കണക്കപ്പിള്ളയെ വീട്ടില്‍ നിയമിച്ചാല്‍ ചുരുങ്ങിയ ശമ്പളം എങ്കിലും നല്‍കേണ്ടി വരും.പൂന്തോട്ടം നമ്മുടെയെല്ലാം വീടിന്റെ അവിഭാജ്യ ഘടകമാണ്. ജിവസവും ചെടികള്‍ക്ക് വെള്ളമൊഴിക്കാനും, ഇടയ്ക്കിടയ്ക്ക് വളം ചെയ്യാനും, അവയെ പരിപാലിക്കാനും നല്ല ശ്രദ്ധ വേണം. ഇതിനു വേണ്ടി പ്രത്യേകം പൂന്തോട്ടക്കാരനെ നിയമിക്കാറുണ്ട് ചിലരെങ്കിലും. എന്നാല്‍ ഭൂരിപക്ഷം വീടുകളിലും ഇതും വീട്ടമ്മമാരുടെ 'ചുമതല'യാണ്. ഒരായിരം രൂപയെങ്കിലും തോട്ടക്കാരന് നമ്മള്‍ കൊടുക്കില്ലേ?ഭര്‍ത്താവിനോ മക്കള്‍ക്കോ അസുഖം വന്നാല്‍ ഉറക്കമിളച്ചിരുന്നു ശുശ്രൂഷിയ്ക്കുന്ന വീട്ടമ്മയ്‌ക്കൊരു അസുഖം വന്നാല്‍ പലപ്പോഴും ആതാരും അറിയുക പോലും ഇല്ല. നമ്മുടെ വീട്ടില്‍ വയസ്സായ അച്ഛനമ്മമാരെ നോക്കാന്‍ ഒരു ഹോം നഴ്‌സിനെ നിയമിക്കുമ്പോള്‍ മാസാവസാനം എത്ര രൂപയാണ് പോക്കറ്റില്‍ നിന്നും ചോര്‍ന്നു പോവുക! ആലോചിച്ചിട്ടുണ്ടോ?ട്യൂഷന്‍ ഫീ ലാഭിക്കാന്‍ മക്കളെ വീട്ടിലിരുത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതും നേരെ ചെന്ന് വീഴുക അമ്മമാരുടെ തലയിലാവും. മക്കളെ വണ്ടിയില്‍ ഡ്രൈവ് ചെയ്ത് സ്‌കൂളിലാക്കുക, തിരിച്ചു കൊണ്ടു വരികയും ചെയ്യുന്ന ഡ്രൈവറുടെ റോളും വീട്ടമ്മമാര്‍ ഈ ജോലിത്തിരക്കുകള്‍ക്കിടയില്‍ ചെയ്യുന്നുണ്ട്.ഇവയ്‌ക്കെല്ലാം പുറമെ വീട്ടമ്മമാരുടെ പരമ്പരാകത ജോലികളായ കുട്ടികളെ നോക്കല്‍, പാചകം, അലക്കല്‍, വീടും പരിസരവും ദിവസവും അടിച്ചു തുടച്ചു വൃത്തിയാക്കല്‍ തുടങ്ങിയ ചുമതലകള്‍ കൂടിയാകുമ്പോള്‍...യഥാര്‍ത്ഥത്തില്‍ തങ്ങള്‍ ഇത്രയും വലിയൊരു കാര്യമാണ് ചെയ്യുന്നത് എന്ന് പലപ്പോഴും വീട്ടമ്മമാര്‍ പോലും തിരിച്ചറിയാറില്ല. അപ്പോള്‍ പിന്നെ മറ്റുള്ളവര്‍ അതു ശ്രദ്ധിക്കാറു പോലും ഉണ്ടാവില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.അമ്മയോട്, അല്ലെങ്കില്‍ ഭാര്യയോട് ഒരു നല്ല വാക്ക് പറഞ്ഞു നോക്കൂ, അല്ലെങ്കില്‍ വല്ലപ്പോഴുമെങ്കിലും ഒന്നു പുഞ്ചിരിക്കാനെങ്കിലും ശ്രമിക്കൂ.
  •  

വരൂ, നമുക്ക് പ്രവാസികളെ കൊലക്കയറില്‍ നിന്ന് രക്ഷിക്കാം - (Pravasm)

കുരുക്കഴിക്കാം, കൊലക്കയറുകളുടെ’ എന്ന ശീര്‍ഷകത്തില്‍ ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ട് വെളിപ്പെടുത്തിയ അത്യന്തം ഭയാനകമായ വസ്തുതകള്‍ പ്രവാസികളുടെയും അധികൃതരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. നാട്ടില്‍ കുടിലും കിടപ്പാടവും കെട്ടിയവളുടെ കെട്ടുതാലി പോലും പണയപ്പെടുത്തിയും വിറ്റുപെറുക്കിയും ഏജന്‍റുമാരുടെയും ചതിയന്‍ ചന്തുമാരായ ചില ബന്ധുക്കളുടെയും വലയില്‍ കുടുങ്ങി മോഹന സ്വപ്നങ്ങളുമായി കടല്‍ കടന്നെത്തുന്ന പതിനായിരങ്ങളില്‍ പലരുടെയും ദൗര്‍ഭാഗ്യകരമായ ജീവിതാന്ത്യ കഥകളാണ് ആ റിപ്പോര്‍ട്ടുകളിലുള്ളത്. ഗള്‍ഫ് നാടുകളിലെത്തി സ്പോണ്‍സറുടെ ബന്ധനത്തിലും കമ്പനി മാനേജര്‍മാരുടെ പീഢനത്തിലും പെട്ട് നരകയാതന അനുഭവിക്കുന്നവരും അവസാനം ഗത്യന്തരമില്ലാതെ  ജീവച്ഛവമായി തിരിച്ച് നാടുപിടിക്കുന്നവരും ഒരുവിഭാഗം. പീഢന പര്‍വത്തിന്‍െറ മൂര്‍ധന്യത്തില്‍ ജീവന്‍ വെടിഞ്ഞ് ശവമായി പെട്ടിയിലടക്കപ്പെട്ട് നാടണയുന്നവര്‍ മറ്റൊരു വിഭാഗം. ഇതൊന്നുമില്ലെങ്കിലും കഷ്ടപ്പെട്ട് പണിയെടുത്തുണ്ടാകുന്ന പണമെല്ലാം ബ്ളേഡ് കമ്പനിക്ക് കൊടുത്ത് അവസാനം ഒരുതുണ്ട് കയറിലോ വിഷപാനീയത്തിലോ ജീവനൊടുക്കുന്നവര്‍ വേറൊരു വിഭാഗം. അങ്ങിനെ പ്രശ്നങ്ങളും പ്രയാസങ്ങളും പ്രാരാബ്ധങ്ങളും പരിവട്ടങ്ങളുമായി ജീവിതം തള്ളിനീക്കുകയോ ജീവന്‍ വെടിയുകയോ ചെയ്യുന്ന പ്രവാസികളെക്കുറിച്ച കഥകളാണ് നാം വായിച്ചത്. നാട്ടിലും ഇത്തരം ദുരിത കഥകളുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിന്‍െറ മാര്‍ച്ച് 12ാം തീയതി പുറത്തിറങ്ങിയ 734ാം ലക്കത്തില്‍ ചിട്ടികളും വട്ടികളുമായി വന്ന് വലവീശി ഇരകളെപ്പിടിച്ച് കഴുത്തറുത്ത് രക്തം കുടിക്കുന്ന ഡ്രാക്കുളമാരെക്കുറിച്ച് പറയുന്നുണ്ട്. കേരളത്തിലെ വന്‍കിട പത്രങ്ങളിലും ചാനലുകളിലും ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കി ഇരകളെ വശീകരിച്ച് ചോരയൂറ്റിക്കുടിക്കുന്ന ആ രക്തരക്ഷസ്സുകള്‍ നമ്മുടെ നാട്ടിലും വീട്ടിലും ഇടവഴികളിലും മേഞ്ഞുനടക്കുകയാണത്രെ. വീട്ടുമുറ്റത്തെ ബാങ്കുകള്‍ എന്നറിയപ്പെടുന്ന അയല്‍ കൂട്ടങ്ങളെ സ്വകാര്യ പണമിടപാട് കമ്പനികള്‍ വരുതിയിലാക്കിയപ്പോള്‍ കടക്കെണിയിലകപ്പെട്ടത് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളാണെന്ന് വാര്‍ത്ത വന്ന ഒരു വന്‍കിട പത്രം തന്നെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍െറ നടത്തിപ്പുകാരോ അതിന്‍െറ പ്രായോജകരോ ആണെന്ന വസ്തുത ഞെട്ടിക്കുന്നതാണ്. മദ്യവും മയക്കുമരുന്നും പലിശയും ലൈംഗികാരാജകത്വവും  കേരളീയ സമൂഹത്തെ ഇഞ്ചിഞ്ചായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന ഭീകര യാഥാര്‍ഥ്യം നമ്മുടെ ഉറക്കം കെടുത്തുന്നു.
പ്രവാസികളില്‍ (മലയാളികളില്‍ വിശേഷിച്ചും) പടര്‍ന്നുപിടിച്ച ഭൗതിക സംസ്കാരവും അതിന്‍െറ അനിവാര്യതയായ ഉയര്‍ന്ന ജീവിത ചെലവും ധൂര്‍ത്തും കാരണം പലരും കടക്കെണിയിലകപ്പെടുന്നുവെന്ന യാഥാര്‍ഥ്യം നാം വിസ്മരിക്കരുത്. അനാവശ്യ ചെലവുകള്‍ ചുരുക്കിയും പൊങ്ങച്ച പ്രകടനങ്ങള്‍ ഒഴിവാക്കിയും മിതവ്യയം ശീലിച്ചും ജീവിക്കാന്‍ തയാറായാല്‍ പ്രവാസികള്‍ക്കും ഇത്തരം കടക്കെണികളില്‍ നിന്ന് രക്ഷപ്പെടാം. അതിന് കൂട്ടായ ശ്രമങ്ങള്‍ തന്നെ വേണം. സാമൂഹിക സേവന സംഘടനകളും മതസാംസ്കാരിക വേദികളും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധാപൂര്‍വം ഇടപെടേണ്ട സന്ദര്‍ഭം സമാഗതമായിരിക്കുന്നു. ആസൂത്രിതമായ പദ്ധതികളിലൂടെയും നിരന്തരമായ കൗണ്‍സിലിങിലൂടെയും വഴിതെറ്റിയ ജീവിതങ്ങളെ തിരിച്ചുപിടിക്കാന്‍ നമുക്ക് സാധിക്കും. കറക്കുകമ്പനികളെയും ചൂഷക വഞ്ചക വിഭാഗത്തെയും ബ്ളേഡ് മാഫിയകളെയും കുറിച്ച ശക്തമായ ബോധവത്കരണം മാധ്യമങ്ങളിലൂടെ നടത്തപ്പെടേണ്ടതുണ്ട്. ആശയറ്റ് ജീവിതത്തിന് അന്ത്യം കുറിക്കാന്‍ തീരുമാനിച്ച ദുര്‍ഭഗന്മാരെ സ്നേഹോഷ്മളമായ പെരുമാറ്റത്തിലൂടെയും ഉപദേശ നിര്‍ദേശങ്ങളിലൂടെയും കാരുണ്യ സ്പര്‍ശത്തിലൂടെയും രക്ഷിച്ചെടുക്കാന്‍ കഴിയുമെന്ന് ഒരുപാട് അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. നാട്ടില്‍ ഒരു കൊച്ചു വീട് പണിയാനുള്ള അഭിലാഷം ഗള്‍ഫിലെ സമ്പാദ്യം കൊണ്ട് നിറവേറ്റാനാവാതെ വന്നപ്പോള്‍ ബാങ്കില്‍ നിന്ന് കടമെടുത്ത് കടുത്ത ബാധ്യതകളിലകപ്പെട്ട് അവസാനം ഗത്യന്തരമില്ലാതെ സ്വന്തം വൃക്ക വില്‍ക്കാന്‍ സന്നദ്ധനായി വന്ന ഇബ്റാഹീമിന്‍െറ ദൈന്യതയാര്‍ന്ന കഥ ‘ഗള്‍ഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. വൃക്ക വില്‍ക്കാനുള്ള പരസ്യം നല്‍കാനാണ് അദ്ദേഹം പത്ര ഓഫിസിലേക്ക് വിളിച്ചത്. എന്നാല്‍, പരസ്യത്തിന്‍െറ കാശ് വാങ്ങി കീശ വീര്‍പ്പിക്കാനല്ല ‘ഗള്‍ഫ് മാധ്യമം’ ശ്രമിച്ചത്. മറിച്ച് ആ വ്യക്തിയെ കടുംക്രിയയില്‍ നിന്ന് പിന്തിരിപ്പിക്കാനും സുമനസ്സുകളുടെ ശ്രദ്ധ അദ്ദേഹത്തിലേക്ക് തിരിച്ചുവിടാനുമാണ് ഞങ്ങള്‍ ശ്രമിച്ചത്. അത് വിജയിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍െറ ബാങ്ക് ബാധ്യതകള്‍ വീട്ടാന്‍ സന്നദ്ധരായി നല്ലവരായ മനുഷ്യര്‍ മുന്നോട്ടു വന്നു. മുന്നൂറോളം പേരാണ് ആ വാര്‍ത്ത കണ്ട് ‘ഗള്‍ഫ് മാധ്യമ’ത്തിലേക്ക് വിളിച്ച് സഹായം വാഗ്ദാനം ചെയ്തത്. പ്രവാസികളില്‍ ജീവകാരുണ്യ വികാരം മരിച്ചിട്ടില്ലെന്ന് ഈ സംഭവം തെളിയിക്കുന്നു. വരൂ; നമുക്ക് ഈ ലക്ഷ്യത്തിനായി ഒന്നിക്കാം. കക്ഷി പക്ഷ ഭേദമന്യേ നമുക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാം. നിഷ്കളങ്കരായ കുഞ്ഞുങ്ങളെയും നിരാലംബരായ സ്ത്രീകളെയും നിരാശരായ പുരുഷന്മാരെയും കൊലക്കയറില്‍ നിന്ന് രക്ഷിക്കാന്‍ നമുക്ക് ശ്രമിക്കാം. എല്ലാവര്‍ക്കും നന്മ നേര്‍ന്നുകൊണ്ട്, പ്രാര്‍ഥനയോടെ...
ചീഫ് എഡിറ്റര്‍, ഗള്‍ഫ് മാധ്യമം

Friday, March 16, 2012

ഇനി തസ്ബിഹ് ഓണ്‍ലൈന്‍ലും ചൊല്ലാം, കൌണ്ട് ചെയ്യാം !!

NOW ELECTRONIC THASBEEH AVAILABLE IN THIS SITE
GO TO FAVOURITE LINKS ……..
2 .  ELECTRONIC THASBEEH ………………..
CLICK AND ENTER BY CLICKING,  DUKHOOL………….
AND START ………..DIKR…………….PRESSING ANY……………..KEY IN YOUR KEY BOARD……………
JAZAKALLAHU KHAIR ……………….

ശിഹാബ് തങ്ങളുടെ ഡ്രൈവര്‍ മുജീബ് പറഞ്ഞ ഒരു സംഭവം.......

"ശിഹാബ് തങ്ങള്‍".....(courtesy; Ashraf kunhimoopan facebook

ഒരിക്കല്‍ തമിഴ്നാട്ടില്‍ ഒരു പരിപാടി കഴിഞ്ഞു മുജീബിനോപ്പം കാറില്‍ തിരിച്ചു വരികയാണ് തങ്ങള്‍. പതിവ് പോലെ തങ്ങള്‍ വായനയില്‍ മുഴുകി ഇരിക്കുന്നു. കാര്‍ ഒരു വിജനമായ പ്രദേശത്ത് കൂടി കടന്നു പോകുന്നു. വഴിയരികില്‍ ഒരു വൃദ്ധയായ സ്ത്രീയും, ഒരു യുവതിയും നിലത്തിരുന്നു വാവിട്ടു നില വിളിക്കുകയാണ്.

അതിവേഗതയില്‍ മുന്നോട്ടു കുതിക്കുന്ന കാര്‍ അവരെയും കടന്നു പോയെങ്കിലും ഇത് ശ്രദ്ധയില്‍ പെട്ട തങ്ങള്‍ കാര്‍ നിര്‍ത്താനും പിന്നോട്ട് എടുക്കാനും പറഞ്ഞു. ഇതനുസരിച്ച് മുജീബ് കാര്‍ പിന്നോട്ടെടുത് ആ നിലവില്‍ക്കുന്ന സ്ത്രീകളുടെ മുന്നില്‍ എത്തി. എന്താണ് സംഭവമെന്ന് തങ്ങള്‍ തിരക്കിയപ്പോള്‍ യുവതി പൂര്‍ണ ഗര്‍ഭിണിയാണെന്നും വേദനയില്‍ കിടന്നു പിടയുകയാണെന്നും എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിക്കണമെന്നും മണിക്കൂറായി ഞങ്ങള്‍ ഇവിടെ വാവിട്ടു കരഞ്ഞെങ്കിലും ആരും ഗൌനിചില്ലെന്നും വാടക വണ്ടികള്‍ പോലും നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്നും ആ വൃദ്ധ കണ്ണീരൊഴുകി പറഞ്ഞു.

ഇത് കേട്ട തങ്ങള്‍ കാറില്‍ നിന്നും ഇറങ്ങി ഡ്രൈവര്‍ മുജീബിനോട് ആ സ്ത്രീയെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിക്കണം എന്ന് പറഞ്ഞു. മുജീബ് ചോദിച്ചു അപ്പോള്‍ തങ്ങള്‍ എന്ത് ചെയ്യും? തങ്ങള്‍ പറഞ്ഞു നീ പോയി വരും വരെയും ഞാന്‍ ഇവിടെ നില്‍ക്കാമെന്ന്. ഈ പ്രദേശത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്ത ഞാന്‍ എത്ര സമയം കഴിഞ്ഞാണ് തിരിച്ചു വരിക എന്നറിയില്ലെന്നും അത് വരെ തങ്ങള്‍ ഇവിടെ ഒറ്റയ്ക്ക് എങ്ങിനെയാ കഴിയുക എന്നും പറഞ്ഞപ്പോള്‍ "മുജീബേ നിന്നോട് ഇവരെ ഹോസ്പിറ്റലില്‍ എത്തിക്കാനല്ലേ പറഞ്ഞത്" എന്ന് ഒരല്പം കാര്‍ക്കഷ്യത്തോടെ തങ്ങള്‍ പറഞ്ഞത്രെ.

ഇത് പ്രകാരം ആ പാവപ്പെട്ട സ്ത്രീകളെയും കയറ്റി ഹോസ്പിറ്റലിലേക്ക് പോയ മുജീബ് ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു തിരിച്ചു വരും വരെയും പ്രീയപ്പെട്ട തങ്ങള്‍ റോഡ്‌ വക്കില്‍ കാറും കാത്തു നിന്നു.

കേരള രാഷ്ട്രീയം തന്റെ തറവാടിന്റെ കോലായില്‍ ഇരുന്നു വിരല്‍ തുമ്പ് കൊണ്ട് നിയന്ത്രിക്കുമ്പോഴും പട്ടിണി പാവങ്ങളുടെ മനസ്സ് നെഞ്ചോട്‌ ചേര്‍ത്ത് വെയ്ക്കാന്‍ കഴിഞ്ഞ തങ്ങള്‍ ഒരു മണിക്കൂര്‍ നേരം വിജനമായ പ്രദേശത്ത് ഒറ്റയ്ക്ക് കാത്തിരുന്നു. അപ്പോഴും തങ്ങള്‍ മുഷിഞ്ഞിരുനില്ല. മറിച്ച് തങ്ങളുടെ മുഖത്ത് ഒരാളെ സഹായിക്കാന്‍ കഴിഞ്ഞ സംതൃപ്തിയായിരുന്നുവത്രേ നിഴലിച്ചിരുന്നത്.

നാഥാ ഞങ്ങളുടെ പ്രിയ നേതാവിന് നീ സ്വര്‍ഗം നല്‍കണേ, ആമീന്‍. for more click here

Thursday, March 15, 2012

ആദ്യം വിളമ്പേണ്ടത് സ്നേഹം !!

ഉമ്മാ / അമ്മെ യെ പോലെ എന്നെ സ്നേഹിക്കുന്ന ആരുമില്ലെന്ന്  എനികരിയം. ഞാന്‍ എവിടെയായിരുന്നാലും, ഉമ്മയുടെ/അമ്മയുടെ ചിരകുകല്‍കരികിലെതന്‍ കൊതിക്കുകയാണ്. ഞാന്‍ ഒരു കാര്യം പറയട്ടെ ! ഉമ്മ/അമ്മ  പിണങ്ങരുത്. ഞാന്‍ വൈയ്കിട്ടു  സ്കൂളില്‍ നിന്ന് വെട്ടിലെതുമ്പോള്‍ അമ്മ/ഉമ്മ എന്നോട് സ്നേഹമയെ സംസാരിക്കാവൂ, ഒച്ച വയ്കരുത്. എന്നെ വഴക്ക് പറയരുത്. അത്രമാത്രം ക്ഷീനിച്ചാണ് ഞാന്‍ വരുന്നത്. ടെശ്യപെടുന്ന ഉമ്മയെ/അമ്മയെ അല്ല എനിക്കപ്പോള്‍ കാണേണ്ടത്. ആദ്യത്തെ 10 minute സ്നേഹം മാത്രം തരിക. പിന്നെ എന്നെ വഴക്ക് പറയാം . ഉമ്മ /അമ്മ പുറത്തു /ഓഫീസില്‍ നിന്ന്  എവിടുന്നെങ്കിലും വരുമ്പോള്‍  എത്ര ക്ഷീനിച്ചാണ് വരുന്നതെന്ന് ഞങ്ങള്‍ക്കറിയാം. വന്നാലുടന്‍ പരാതികള്‍ പറഞ്ഞു ഉമ്മയെ/ അമ്മയെ ഞങ്ങള്‍ വിഷമിപ്പിക്കരില്ലല്ലോ, ക്ഷീണമൊക്കെ മാറി ചായ കുടിച്ചിട്ട് നമുക്ക് ഗൌരവമുള്ള വിഷയത്തിലേക്ക് കടക്കാം. ദയവായി ഉമ്മ/അമ്മ എന്നെ ഷൌട്ട് ചെയ്യരുത്. ഇതൊരപേക്ഷയാണ്‌ ഉമ്മ /അമ്മ. സ്കൂളിലെ കത്തെഴുതാന്‍ പഠിക്കുകയായിരുന്ന കുട്ടികളില്‍ ഒരു പത്തു വയസ്സുകാരി തന്റെ മദര്‍ നു ആണ് കത്തെഴുതിയത്. ഉള്ളടക്കം പരിശോടിച്ച അധ്യാപകര്‍ ചില വാചകങ്ങള്‍ ചിന്തിപ്പിക്കുന്നതാണെന്ന് മനസ്സിലായി. മാതാപിതാക്കള്‍ക്ക് ഒരു പാട പുസ്തകം പോലെയായി അത്.  ഇതില്‍ ചില കൈകടത്തലുകള്‍ എന്റെതായ രീതിയില്‍ വരുത്തി വായനക്കാര്‍ക്കായി ഇവിടെ എഴുതുന്നു. 

(കടപ്പാട്. മനോരമ മാര്‍ച്ച്‌ 14 ബുധന്‍ പത്രം)

Wednesday, March 14, 2012

ശരീര മാളിന്യങ്ങല്‍ക്കല്ല വക്കുകല്‍ക്കാന് വില ; പിനറായി


പ്രവാചക സ്നേഹം !! പ്രവാചക ചര്യകള്‍ !!


  1. പ്രവാചകന്‍  (സ്വ) വുളു ചെയ്ത വെള്ളത്തിന് അവിടത്തെ അനുചരര്‍ തിരക്ക് കൂട്ടിയിരുന്നു.(ബുഖാരി 13. 293, 5859)
  2. പ്രവാചകന്‍  (സ്വ) ഉറങ്ങുന്നേരം അവിടത്തെ ശരീരത്തില്‍ നിന്നും പൊടിയുന്ന വിയര്‍പ്പ് കണങ്ങള്‍ സ്വഹാബീ വനിത ഉമ്മു സുലൈം(റ) കുപ്പിയിലാക്കിയിരുന്നു.(ബുഖാരി 14.108, 6281)
  3. ഉഹ്ദ്‌ യുദ്ധ വേളയില്‍ തിരുമേനി  (സ്വ)യുടെ ശരീരത്തില്‍ നിന്നും പൊടിഞ്ഞ രക്തം സിനാന്‍ എന്ന സ്വഹാബി ഓടിവന്ന് വായിലാക്കി. അന്നേരം അവിടന്ന് പറഞ്ഞു: നിനക്ക് നരകം ഹറാമാണ്.(അല്‍ -ഇസ്വാബ 3.13, സുബുലുല്‍ ഹുദാ 10.455)
  4. അനസ്‌ (റ)പറയുന്നു: നബി  (സ്വ) മുടി നീക്കുമ്പോള്‍ സ്വഹാബികള്‍ ചുറ്റി നടന്നു. ഒരു മുടി പോലും താഴെ വീഴാനനുവദിക്കാതെ കൈ നീട്ടി വാങ്ങി സൂക്ഷിച്ചിരുന്നു.(മുസ്‌ലിം 4.1812)
  5. യര്‍മൂക്ക് യുദ്ധവേളയില്‍ പ്രവാചക കേശം തുന്നിച്ചേര്‍ത്ത തലപ്പാവ്‌ നഷ്ടപ്പെട്ടപ്പോള്‍ ഖാലിദ്‌ (റ) അതിനായി തിരഞ്ഞ സംഭവം വിശ്വാസികള്‍ക്ക്‌ പറയാനുണ്ട്.(സബീലുല്‍ ഹുദാ 2.16, 10.39)
  6. അവിടുത്തെ വസ്ത്രം കൊണ്ട് സ്വഹാബികള്‍ പുണ്യം നേടിയിരുന്നു.(ബുഖാരി.13.529, 6036)
  7. തിരുനബി (സ്വ)യുടെ ഭക്ഷണാവശിഷ്ടം കൊണ്ട് പുണ്യം നേടിയിരുന്നു.(മുസ്‌ലിം 3, 1623, 2732)
  8. തിരുനബി (സ്വ) നിസ്കരിച്ചിരുന്ന സ്ഥലത്ത് നിസ്കരിച്ചു കൊണ്ട് അനുചരര്‍ പുണ്യം നേടിയിരുന്നു.(ബുഖാരി 12, 264, 425)

"ധാര്‍മിക വിപ്ലവം" ബ്ലോഗ്ഗിലെ ആഹ്മെദ്‌ ഖസ്രജിയെ കുറിച്ചുള്ള............,

ഫെബ്രുവരി പതിനാലിന് ഉച്ചയോടെ ഞങ്ങള്‍ നാല്‍വര്‍ സംഘം ദുബൈയില്‍ നിന്നും പുറപ്പെട്ടു. അബുദാബിയിലേക്കായിരുന്നു യാത്ര. ഷാര്‍ജയില്‍ ജോലിചെയ്യുന്ന നിഷാദ് എന്ന ചെറുപ്പക്കാരന്‍റെ വാഹനത്തില്‍ നൗഷാദ്‌ സഖാഫിക്ക് പുറമേ മറ്റൊരു സുഹൃത്തുമുണ്ടായി. കേരളത്തില്‍ പ്രവാചകന്‍റെ(സ്വ) വിശുദ്ധ കേശത്തെ പരിഹസിച്ചു കൊണ്ടിരിക്കുന്ന ചില അല്‍പജ്ഞാനികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി ബഹു: കാന്തപുരവും ഖസ്റജിയും മാറിയിയ സാഹചര്യത്തില്‍ ഈ യാത്ര വളരെ പ്രസക്തമായി ഞങ്ങള്‍ക്ക് തോന്നി. കാന്തപുരം പ്രവര്‍ത്തന ഗോദയിലേക്കിറങ്ങിയത് മുതല്‍ ഇന്നുവരെ കെട്ടഴിഞ്ഞെത്തിയ അടിസ്ഥാന രഹിത ആരോപണങ്ങളുടെ ശരവര്‍ഷം കാന്തപുരത്തെ കൂടുതല്‍ വളര്‍ത്തുകയാണെന്ന് പലരും ഇപ്പോഴാണ് മനസിലാക്കിത്തുടങ്ങിയത്.

 അബൂദാബിയില്‍ ഡോ. അഹ്മദ്‌ ഖസ്റജിയുടെ വീടിനു സമീപം ഞങ്ങള്‍ ഏകദേശം വൈകുന്നേരം അഞ്ചുമണിയോടെ എത്തിച്ചേര്‍ന്നു. സമീപത്തെ പള്ളിയില്‍ നിന്നും അസര്‍ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്കു നടന്നു. വീടിനകത്തേക്കുള്ള നീണ്ട വരി അകലന്നേ കാണാമായിരുന്നു. പ്രവാചക ശ്രേഷ്ഠര്‍ നബി മുഹമ്മദ്‌ (സ്വ) യുടെ തിരുശേഷിപ്പുകള്‍കൊണ്ടനുഗ്രഹീതമായ ഭവനം! ഹോ! എന്തൊരു ഭാഗ്യം നിറഞ്ഞ പരിസരം! എന്തൊരു ഭാഗ്യം നിറഞ്ഞ വീട്! ഭാഗ്യം കൊണ്ടനുഗ്രഹീതമായ വീട്ടുടമ! ഞങ്ങള്‍ നേരെ നടന്ന് ക്യൂവില്‍ സ്ഥാനം പിടിച്ചു. പരിസരത്തേക്ക് കണ്ണോടിച്ചപ്പോള്‍ എല്ലാ നാട്ടുകാരും ആകാംഷയോടെ കാത്തുനില്‍ക്കുന്നു. മലയാളിയും പാകിസ്ഥാനിയും ഇമറാത്തിയും സോമാലിയും എല്ലാം അവിടെയുണ്ട്. തിരു നബി (സ്വ) വുളുചെയ്ത വെള്ളത്തിന്‌ അവിടത്തെ അനുചരര്‍ തിക്കുംതിരക്കും കൂട്ടിയ സംഭവം മനസ്സിലൂടെ കടന്നുപോയി.. യര്‍മൂക്ക് യുദ്ധമദ്ധ്യേ തിരുനബി(സ്വ)യുടെ വിശുദ്ധകേശം തുന്നിപ്പിടിപ്പിച്ച തന്‍റെ തലപ്പാവ്  നഷ്ടപ്പെട്ടപ്പോള്‍ അതിനായി ഖാലിദ്‌ (റ) ഓടിനടക്കുന്ന രംഗം....
ബാക്കി വായിക്കാനും, ഇതേ പടി അറിയാത്തവര്‍ അറിയാന്‍ വായിക്കാനായി യദാര്‍ത്ഥ ബ്ലോഗ്ഗിലേക്കുള്ള വഴി ഇവിടെ തുടങ്ങുന്നു. 

Saturday, March 3, 2012

ശബ്ദ മലിനീകരനതിനെതിരെ ഹരജി നല്കുന്നതാര് ?

ÎÜMáù¢: ÄßøâøßÈí ¥¿áJáU ÎáØíÜߢ ÉUßÏßW ÌÞCíÕß{ßAá ÉáùæÎ Îxá dÉÞVÅȵZAᢠÜìÁí ØíÉàAV ©ÉçÏÞ·ßAáKÄí ÖÌíÆÎÜßÈàµøÃÎáIÞAáKÄÞÏß ¦çøÞÉßAáK ÙV¼ßÏßW èÙçAÞ¿Äß Õ~Ëí çÌÞVÁᢠæÉÞÜàØᢠ©ZæMæ¿ ®ÄßVµfßµ{áæ¿ ØÄcÕÞ¹íÎâÜ¢ çÄ¿ß. ÉøßØí@ßÄß Ø¢øfà ÈßÏÎÕᢠ¥ÈáÌtºGB{ᢠÖÌíÆÎÜßÈàµøà ÈßÏdLà ºGB{ᢠ¥ÈáØøß‚áU ÎÞV·ÈßVçÆÖ¢ Ø¢Øí@ÞÈJí È¿MÞAÞX Áß¼ßÉßAá ÈßVçÆÖ¢ ÈWµÃæÎKí ¦ÕÖcæMGí ÄßøâV ØbçÆÖßµ{ÞÏ æµ. ¿ß. ÎáØíÄË, ¥ÌíÆáW ÈÞØV ®KßÕøÞÃí çµÞ¿ÄßÏßæÜJßÏÄí. ÄßøâV æÕG¢ ÉøßÏÞÉáø¢ ¼áÎÞ ÎØí¼ßÆßW ÌÞCí Õß{ßAˆÞæÄ Îxá dÉÞVÅȵZAí ÜìÁí ØíÉàAV ©ÉçÏÞ·ßAáKÄí ¼ØíxßØí ®Øí. Øßøß¼·X ²øÞÝíºçJAá ÕßÜAß. çµØí ²øÞÝíº µÝßEá Éøß·ÃßAá¢. 

Friday, March 2, 2012

Hajj Application form

ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കല്‍ തുടങ്ങി അപേക്ഷ ഫോം ലഭിക്കാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്തു ഡൌണ്‍ ലോഡ് ചെയ്യാം, അപേക്ഷ ഫില്‍ ചെയ്യേണ്ട വിധവും, ഡൌണ്‍ ലോഡ് ചെയ്തു പ്രിന്റ്‌ എടുത്തു തെറ്റാതെ ഫില്‍ ചെയ്യാന്‍ അപേക്ഷ. !Hajj application form getting here click  & how to fill the form getting instruction click here

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs