Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Sunday, December 9, 2018

ഒറ്റ രാത്രി കൊണ്ട് ഒരാളെ സമ്പന്നനാക്കിയ ദിക്ർ|...?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

വീടില്ലാത്തവര്‍ക്കും വീട് പണി മുടങ്ങിയവര്‍ക്കും ഉത്തമ പരിഹാരം |...?



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, November 27, 2018

കൊട്ടാരം പോലൊരു പള്ളി Bahrain ഗ്രാൻഡ് മോസ്‌ക്....?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Monday, November 26, 2018

മനോഹരങ്ങളായ എട്ടു സന്ദേശങ്ങള്‍....!!

1. നിങ്ങള്‍ മക്കളെ പണക്കാരനാകാന്‍ വേണ്ടി പഠിപ്പിക്കരുത്. സന്തോഷമുള്ള ജീവിതം കരഗതമാക്കുവാന്‍ വേണ്ടി പഠിപ്പിക്കുക. എങ്കില്‍ അവര്‍ വസ്തുക്കളുടെ വിലയെക്കാളുപരി വസ്തുക്കളുടെ മൂല്യം തിരിച്ചറിയും.

2. നിങ്ങള്‍ ഭക്ഷണം ഔഷധത്തെ പോലെ ആഹരിക്കുക.ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഔഷധം ഭക്ഷണത്തെപോലെ കഴിക്കേണ്ടിവരും

3. നിങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ ഒരിക്കലും നിങ്ങളെ വിട്ടുപിരിയില്ല. 🙏കാരണം പിരിയാന്‍ ഒരായിരം കാരണങ്ങള്‍ ഉണ്ടെങ്കിലും ഒന്നിക്കുവാനുള്ള ഒരു കാരണമെങ്കിലും അവര്‍ കണ്ടെത്തും. 

4. human being ഉം being human ഉം തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്.🙏 കുറച്ചാളുകള്‍ക്കേ അത് മനസ്സിലാകൂ.

5. നിങ്ങള്‍ ജനിക്കുമ്പോള്‍ നിങ്ങള്‍ സ്നേഹിക്കപ്പെടുന്നു. നിങ്ങള്‍ മരിക്കുമ്പോഴും നിങ്ങള്‍ സ്നേഹിക്കപ്പെടുന്നു. അതിനിടയിലുള്ള കാലം നിങ്ങള്‍ മാനേജ് ചെയ്യണം.

6. നിങ്ങള്‍ക്ക് വേഗം നടക്കണമെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്ക് നടക്കണം. പക്ഷേ നിങ്ങള്‍ക്ക് ദൂരം സഞ്ചരിക്കണമെങ്കില്‍ നിങ്ങള്‍ കൂട്ടത്തോടൊപ്പം നടക്കണം.

7. ലോകത്തെ ആറു മികച്ച ഡോക്ടര്‍മാര്‍..🌹

1. സൂര്യപ്രകാശം 2. വിശ്രമം 3. വ്യായാമം 4. ഭക്ഷണക്രമം 5. ആത്മവിശ്വാസം 6. കൂട്ടുകാര്‍

ഇവയെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കാത്തുസൂക്ഷിച്ച്‌ ആരോഗ്യകരമായ ജീവിതം ആസ്വദിക്കുക.🙏

8. നിങ്ങള്‍ ചന്ദ്രനെ കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ദൈവത്തിന്റെ സൗന്ദര്യം കണ്ടിട്ടുണ്ട്.🙏 നിങ്ങള്‍ സൂര്യനെ കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ദൈവത്തിന്റെ ശക്തി തിരിച്ചറിഞ്ഞിട്ടുണ്ട്.🙏 നിങ്ങള്‍ കണ്ണാടി കണ്ടിട്ടുണ്ടെങ്കില്‍ ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയെയും കണ്ടിട്ടുണ്ട്.
നിങ്ങൾ എപ്പോഴും  ഈ ബോധചൈതന്യത്തിൽ ആയിരിക്കുക 

*************

സശ്രദ്ധം വായിച്ച് ജീവിതത്തിൽ പകർത്താനായി ശ്രമിക്കൂ.. ഒപ്പം വേണ്ടപ്പെട്ടവർക്ക് ഈ സന്ദേശം പകർന്നു നൽകാനും മറക്കരുത്. വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!


Thursday, November 8, 2018

"നമസ്കാരം ഉറക്കിനേക്കാൾ ഉത്തമമാണ്" .........?

الصلاة خير من النوم" 
നമസ്കാരം ഉറക്കിനേക്കാൾ ഉത്തമമാണ്" 
പ്രഭാത ബാങ്ക് വിളിയിൽ ലോകം മുഴുവനും ആവർത്തിക്കപെടുന്ന ഒരു വാക്യം. എന്ത് കൊണ്ടാണ് നമസ്കാരം ഉറക്കിനേക്കാൾ ഉത്തമമാവുന്നത്?!

ഉറക്കം മനസ്സിന്റെ വിളിക്കുള്ള ഉത്തരമാണ്. 
നമസ്കാരം അല്ലാഹുവിന്റെ വിളിക്കുള്ള ഉത്തരമാണ്. 

"നമസ്കാരം ഉറക്കിനേക്കാൾ ഉത്തമാണ്." കാരണം,
ഉറക്കം മരണമാണ്
നമസ്കാരം ജീവിതമാണ്.

"നമസ്കാരം ഉറക്കിനേക്കാൾ ഉത്തമാണ്" കാരണം 
ഉറക്കം ശരീരത്തിന്നുള്ള വിശ്രമമാണ്.
നമസ്കാരം ആത്മാവിന്നുള്ള വിശ്രമമാണ്.

"നമസ്കാരം ഉറക്കിനേക്കാൾ ഉത്തമാണ്." കാരണം
വിശ്വാസിയും അവിശ്വാസിയും ഒരു പോലെ പങ്കാളിയാകുന്നതാണ് ഉറക്കം,
എന്നാൽ വിശ്വാസികൾ മാത്രം പങ്കാളിയാകുന്നതാണ് നമസ്കാരം.

ഫജർ നമസ്കാരത്തിലെ പങ്കാളികൾ ഉതവി ലഭിച്ചവരാണ്.
അവരുടെ മുഖം പ്രസന്നമായിരിക്കും, നെറ്റിത്തടങ്ങൾ പ്രശോഭിതമായിരിക്കും.
അവരുടെ സമയങ്ങൾ അനുഗ്രഹീതമായിരിക്കും. 
നീ അവരിൽ ഒരാളെങ്കിൽ അല്ലാഹുവിനെ സ്തുതിക്കുക.
അവരിൽ ഉൾപെട്ടിട്ടില്ലങ്കിൽ നിന്നെ അതിലൊരാളാക്കാൻ അല്ലാഹുവിനോട് പ്രാത്ഥിക്കുക.

എത്ര സുന്ദരമാണ് പ്രഭാത നമസ്കാരം.
അതിന്റെ (ഫർളായ രണ്ട് റക്അത്ത്) നിന്നെ അല്ലാഹുവിന്റെ സംരക്ഷണ വലയത്തിലാക്കുന്നു(ഹദീഥ്).
അതിന്റെ (സുന്നത്തായ രണ്ട് റക്അത്ത്) ഭൂമിയും അതിലുള്ളതിനേക്കാളും ഉത്തമാണ്. (ഹദീഥ്)
അതിലെ ക്വുആൻ പാരയണം നിനക്ക് സാക്ഷിയാണ്(തീർച്ചയായും പ്രഭാത നമസ്കാരത്തിലെ ക്വുർആൻ വചനം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു)(വി ശുദ്ധ ക്വുർആൻ) 
പ്രിയ സഹോദരാ! പ്രിയ സഹോദരീ! 
ഒരാൾ എന്തൊന്നിന്ന് വേണ്ടിയാണൊ ജീവിക്കുന്നത് അതിലായി കൊണ്ടായിരിക്കും മരിക്കുക. എന്തൊന്നിലായിക്കൊണ്ടാണോ മരിച്ചത്  അതിലായിരിക്കും ഉയർത്തഴുന്നേല്പിക്കപെടുക. 
ഈ സന്ദേശം നീ വായിച്ചാൽ അതിന്റെ പ്രതിഫലം നിനക്കുണ്ട്, മറ്റുള്ളവർക്ക് കൂടി ഇത് ഉപകാരപ്രദമാവുംവിധം കൈമാറിയാൽ നിന്റെ പ്രതിഫലം ഇരട്ടിച്ചേക്കാം. (ഇൻശാ അല്ലാഹ്)

അറബിയിൽ എനിക്ക് വന്ന ഒരു വാട്സ്ആപ്പ് സന്ദേശത്തിന്റെ ആശയ വിവർത്തനം

(അഷ്റഫ് എകരൂൽ)



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, July 1, 2018

താടി വടിക്കല്‍...............?

ചില ആളുകള്‍ എന്താണ് താടി വടിക്കുന്നത് എന്ന് ചോദിച്ചാല്‍ പറയാറ് 'അത് ഭാര്യക്ക് ഇഷ്ടമില്ല' എന്നാണ്.

☝അവന്‍ അല്ലാഹുവിനെ ഭയപ്പെട്ടുക്കൊള്ളട്ടെ.
ഈ ജീവിതത്തില്‍ നമ്മുടെ ബാധ്യത അല്ലാഹുവിന്‍റെയും നബി (സ) യുടെയും വ്യക്തമായ കല്‍പ്പനകള്‍ അനുസരിക്കുക എന്നുള്ളതാണ്.

അല്ലാതെ ഭാര്യയുടെയോ മാതാപിതാക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റോ വികൃതമായ ആഭിമുഖ്യങ്ങളെ പിന്‍പറ്റാനല്ല.
“അലി (റ) നിവേദനം; നബി (സ) പറഞ്ഞു;

“അല്ലാഹുവോടുള്ള അനുസരണക്കേട്‌ ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍ ആ വിഷയത്തില്‍ ഒരു മനുഷ്യനെയും അനുസരിക്കേണ്ടതില്ല.അനുസരണം നല്ല കാര്യങ്ങളില്‍ മാത്രമായിരിക്കണം.” (ബുഖാരി)
ഇബ്നു ഉമര്‍ (റ) നിവേദനം; മുഖത്തെ രോമങ്ങള്‍ (മറ്റുള്ളവര്‍ക്ക്) പറിച്ചുകൊടുക്കുകയും പറിക്കാനാവശ്യപ്പെടുകയും....ചെയ്യുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു.”
(ബുഖാരി,മുസ്‌ലിം)
അഥാനവി പറയുന്നു; “അല്ലാഹു നല്‍കിയ പ്രകൃതി രൂപത്തിന് വ്യത്യാസം വരുത്തുന്നത് ശാപഹേതുവാകും എന്ന കാര്യം സ്ഥിരപ്പെട്ടതാണ്.അല്ലാഹുവിന്‍റെ റസൂല്‍ (സ) നിരോധിച്ചതെല്ലാം അല്ലാഹു നിരോധിച്ചത് തന്നെയാണ്.

(ബയാനുല്‍ ഖുര്‍ആന്‍)
താടി വടിക്കുന്നത് അവിശ്വാസികളെ അനുസരിക്കലാണ്.അത് വെറുക്കപ്പെടേണ്ട സംഗതിയാണ്. അത് ഇസ്‌ലാമിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍ പലതുമായും എതിരാകുന്നുണ്ട്.

എന്നിട്ടും മുസ്‌ലിംകളില്‍ പലരും അവിശ്വാസികളുടെ ഈ ചെയ്തിയുമായി ഐക്യദാര്‍ഢൃത്തിലാണ്. തീര്‍ച്ചയായും റസൂല്‍ (സ) ആ യാഥാര്‍ത്ഥ്യം പ്രവചിച്ചിട്ടുണ്ട്.*
അബൂസഈദില്‍ ഖുദ്രി (റ) നിവേദനം; നബി (സ) പറഞ്ഞു; “നിങ്ങള്‍ക്ക് മുമ്പുള്ള ജനതയെ നിങ്ങള്‍ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്‍പറ്റുക തന്നെ ചെയ്യും.അവര്‍ ഒരു ഉടുമ്പിന്‍റെ മാളത്തിലാണ് പ്രവേശിച്ചതെങ്കില്‍ പോലും നിങ്ങളും അതില്‍ പ്രവേശിക്കും. ചോദിക്കപ്പെട്ടു: ജൂതന്മാരെയും കൃസ്ത്യാനികളെയുമാണോ അങ്ങ് ഉദ്ധേശിക്കുന്നത്? നബി (സ) പറഞ്ഞു; അവരെയല്ലാതെ മറ്റാരാണ്‌?”
(ബുഖാരി,മുസ്‌ലിം)
അവിശ്വാസികളില്‍ നിന്നും വ്യതിരിക്തരാകുവാന്‍ മുസ്‌ലിംകള്‍ കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌.ഫാതിഹയില്‍ അവിശ്വാസികളുടേതല്ലാത്ത പാതയില്‍ ചേര്‍ക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാനാണ് നാം കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
“ഞങ്ങളെ നീ നേര്‍മാര്‍ഗ്ഗത്തില്‍ അഥവാ അനുഗ്രഹിച്ചവരുടെ മാര്‍ഗ്ഗത്തില്‍ ചേര്‍ക്കേണമേ.കോപത്തിനിരയായവരുടെ മാര്‍ഗ്ഗത്തിലല്ല.പിഴച്ചുപോയവരുടെ മാര്‍ഗ്ഗത്തിലുമല്ല.”(സൂറ.ഫാത്തിഹ;6-7)
ഈ പ്രാര്‍ത്ഥന എല്ലാവരും ചൊല്ലുന്നു.എന്നിട്ട് അവരുടെ പാത പിന്‍പറ്റുകയും ചെയ്യുന്നു..!!*
താടി വടിക്കുന്നത് അല്ലാഹുവിനോടുള്ള ധിക്കാരമാണ്.*
താടി വടിക്കുന്നത് അല്ലാഹുവിനോടുള്ള ധിക്കാരത്തിന്‍റെ ഒരു രൂപമാണ്.അല്ലാഹുവിന്‍റ റസൂല്‍ (റ) യുടെ വാക്കുകളില്‍ നിന്നും അതാണ് സ്പഷ്ടമാവുന്നത്.
അബൂഹുറൈറ (റ) നിവേദനം; “പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്ര നിയമിച്ച യമനിലെ ഭരണാധികാരി നബി (സ) യുടെ അടുത്തേക്ക് രണ്ട് ദൂതന്മാരെ അയച്ചു.അവര്‍ അവിടുത്തെ സന്നിതിയില്‍ ഹാജരായപ്പോള്‍ അവര്‍ താടി വടിക്കുകയും അവരുടെ മീശ വളര്‍ത്തുകയും ചെയ്തിരുന്നു.അത് കണ്ടപ്പോള്‍ അവരുടെ വിലക്ഷണമായ രൂപത്തില്‍ വെറുപ്പ് തോന്നി.അവിടുന്ന് തന്‍റെ മുഖം തിരിച്ചുകളഞ്ഞു കൊണ്ട് പറഞ്ഞു;നിങ്ങള്‍ക്ക് നാശം.നിങ്ങളോട് ആരാണ് ഇപ്രകാരം ചെയ്യാന്‍ കല്‍പ്പിച്ചത്? അവര്‍ പറഞ്ഞു;ഞങ്ങളുടെ രക്ഷിതാവ് (കിസ്ര).

നബി (സ) പറഞ്ഞു; എന്നാല്‍ മഹാനും പരിശുദ്ധനുമായ എന്‍റെ രക്ഷിതാവ് എന്നോട് കല്‍പ്പിച്ചിട്ടുള്ളത് താടിയെ വെറുതെ ഉപേക്ഷിക്കാനും മീശ വെട്ടിച്ചെറുതാക്കാനുമാണ്.”

(ഇബ്നു ജരീര്‍ ത്വബ്’രി.ഇബ്നു സഅദ്,ഇബ്നു ബിശ്റാന്‍ എന്നിവര്‍ ശേഖരിച്ചത്.അല്‍ബാനി ഹസന്‍ ആയി വിധിച്ച.ഗസ്സാലിയുടെ ഫിഖ്ഹുസ്സീറ.പേജ്:359)
താടി വടിക്കുന്നത് പ്രവാചകനോടുള്ള ധിക്കാരം.*
താടി വടിക്കുന്നത് നബി (സ) യോടുള്ള ധിക്കാരത്തിന്‍റെ ഒരു രൂപമാണ്.അവിടുന്ന് നിരവധി ഹദീസുകളിലൂടെ താടി വളര്‍ത്താന്‍ പുരുഷന്മാരോട് കല്‍പ്പിച്ചിട്ടുണ്ട്.
✏നബി (സ) പറഞ്ഞതായി ഇബ്നു ഉമര്‍ (റ) പറഞ്ഞു; “മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക.” (ബുഖാരി.മുസ്‌ലിം)
നബി (സ) യെ അനുസരിക്കുകയെന്നത് അല്ലാഹുവിനെ അനുസരിക്കുന്നതിന് തുല്യമാണ്.
ഖുര്‍ആന്‍ പറയുന്നത് കാണുക;
“(അല്ലാഹുവിന്‍റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു.ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗോച്ചിട്ടില്ല.)

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Wednesday, June 6, 2018

മയ്യിത്ത് നിസ്കാരം, പരിപാലനം

നാം നിർബന്ധമായും ഈ നിസ്കാരം പഠിച്ചു വെച്ചിരിക്കണം കാരണം,
നാളെ നമC്മുടെ ഏറ്റവും വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ അവർക്ക് വേണ്ടി ഇമാമായി ജനാസ നിസ്കരിക്കേണ്ടത് ഏറ്റവും ഉത്തമം  ഏറ്റവും അടുത്ത ബന്ധു തന്നെയാണ് .. കാരണം നിങ്ങള്ക്കുണ്ടാവുന്ന വേദനയും പ്രാര്ത്ഥന ഭക്തിയും മറ്റാർക്കും ഉണ്ടാവില്ല എന്നത് തന്നെ 
അതിനാൽ നിങ്ങള്ക്ക് അറിയുമെങ്കിലും നിങ്ങളുടെ കൂട്ടുകാരന് പങ്കു വെക്കുക ..അല്ലാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ

മയ്യിത്ത് നിസ്കാര രീതി 
നിയ്യത്ത് : ഈ മയ്യിത്തിനു മേൽ  ഫർള് ഞാൻ നിസ്കരിക്കുന്നു 
(വിശദമായി പറഞ്ഞാൽ ഈ മയ്യിത്തിനു വേണ്ടി നാലു തക്ബീറോഡു   കൂടെ ഖിബലാക് മുന്നിട്ടു ഇമാമിനോപ്പം അല്ലെങ്കിൽ മ'അമൂമിനോപ്പം ഞാൻ നിസ്കരിക്കുന്നു)
എന്ന്    മനസ്സിൽ   കരുതുക

ആദ്യ തക്ബീർ ചൊല്ലി കഴിഞ്ഞാൽ :-  സൂറത്തുൽ ഫാത്തിഹ

രണ്ടാം തക്ബീർ ചൊല്ലിയ ശേഷം :-  അത്തഹിയ്യാത്തിൽ ചൊല്ലുന്ന നബിയുടെ മേലുള്ള സലാത്ത് (അല്ലാഹുമ്മ സല്ലി അലാ ..മുതൽ മജീദ്‌ വരെ )
മൂന്നാം തക്ബീറിനു ശേഷം :-   മയ്യിത്തിനു വേണ്ടിയുള്ള ദുആ  

اَللَّهُمَّ اِغْفِرْ لَهُ وَارْحَمْهُ واعْفْ عَنْهَ وَعَافِهِ وَ أكْرِمْ نُزِلَهُ وَوَسّحْ مَدْخَلَهُ 
وَاغْسِلْهُ بَالْمَاءِ وَالثّلْجِ وَالْبَرْدِ وَ نَقِّهِ مِنَ الْخَطاَيَا كَماَ يُنَقَى الثّوْبُ الْأبْيَضُ مِنَ الدَّنَسِ وَ أَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ  وَأَهْلًا خَيْرًا مِنْ أَهْلِهِ  وَ زَوْجًا خَيْرًا  مِنْ زَوْجِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذُهُ مِنْ عذابا لقبر وَمِنْ عَذَابِ النَّارْ

നാലാം തക്ബീർ ചൊല്ലിയ ശേഷം :- സുന്നത്തായ ദുആ
اَللَّهُمَّ لاَ تَحْرِمْنَا أَجْرَهُ وَلاَ تَفْتنَّا بعْدَهُ وَاغْفِرْ لَنَا وَلَهُ

ശേഷം സലാം വീട്ടൽ :- അസ്സലാമു അലൈകും വ രഹ്മതുള്ലാഹി   വ ബറകാതുഹു  
കൂട്ടുകാരെ..നിങ്ങളുടെ കൂട്ടുകാർക്ക് പങ്കു വെക്കുവാൻ വസിയ്യത്ത്‌ ചെയ്യുന്നു ..കാരണം നമ്മിൽ പലർക്കും ഈ നിസ്കാരം അറിയില്ല..
-------
മരിച്ച് കഴിഞ്ഞാല്‍ ചെയ്യേണ്ട 7 കാര്യങ്ങള്‍

1. കണ്ണ് അടച്ചു കൊടുക്കുക.
2. താടിയും തലയും കെട്ടുക
3. അവയവങ്ങള്‍ മടക്കി നിവര്‍ത്തുക.
4. ഉടുത്തിരുന്ന വസ്ത്രം മാറ്റി വേറെ ധരിപ്പിക്കുക.
5. നേരിയ തുണികൊണ്ട് ആകെ മൂടുക.
6. വയറിന്മേല്‍ എന്തെങ്കിലും വെക്കുക.
7. ഖിബ്‌ലക്ക് അഭിമുഖമായി കിടത്തുക.

കുളിപ്പിക്കുമ്പോള്‍ ആദ്യമായി ചെയ്യേണ്ട 7 കാര്യങ്ങള്‍
1. എഴുന്നേല്‍പ്പിച്ച് ഇരുത്തി വയര്‍തടവുക.
2. ഇടത് കൈകൊണ്ട് ഗുഹ്യാവയവം വൃത്തിയാക്കുക.
3. പല്ല് വൃത്തിയാക്കുക.
4. മൂക്ക് വൃത്തിയാക്കുക.
5. പൂര്‍ണമായി വുളൂഅ് എടുത്ത് കൊടുക്കു.
6. താടിയും തലയും സോപ്പോ താളിയോ ഉപയോഗിച്ച് കഴുകിവൃത്തിയാക്കുക.
7. മുടിചീകുക (സ്ത്രീകളാണെങ്കില്‍ മുടി 3 ആക്കി മെടഞ്ഞിടുക)

കുളിപ്പിക്കല്‍
1. വലത് ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
2. ഇടതു ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
3. വലത് ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
4. ഇടതു ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
5. ശരീരത്തിന്റെ വലത്തും ഇടത്തും പുറവും കഴുത്ത് മുതല്‍ കാലറ്റംവരെ മുഴുവന്‍ ഭാഗങ്ങളിലും സോപ്പോ താളിയോ ഉപയോഗിക്കുക.
6. ആദ്യം വലത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
7. പിന്നെ ഇടത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
8. പിന്നെ വലത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
9. പിന്നെ ഇടത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
10. സുഗന്ധമോ കര്‍പ്പൂരമോ കലര്‍ത്തിയ വെള്ളം ആദ്യം വലത് ഭാഗത്ത് ഒഴിക്കുക. ( 3 പ്രാവശ്യം)
11. പിന്നെ 3 പ്രാവശ്യം ഇടത് ഭാഗത്ത് ഒഴിക്കുക.
12. വലത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വലതു വശത്തും പുറം ഭാഗത്തും ഒഴുക്കുക.
13. പിന്നെ ഇടത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വശവും പുറം ഭാഗവും വെള്ളം ഒഴുക്കുക.
14. തോര്‍ത്തോ തുണിയോ ഉപയോഗിച്ച് എല്ലാഭാഗത്തെയും വെള്ളം തുടച്ച് കളഞ്ഞ് മുണ്ട് ഉടുപ്പിക്കുക.

കഫന്‍ ചെയ്യല്‍
1. കണ്ണ്, മൂക്ക്, സുജൂദിന്റെ സ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ സുഗന്ധം പുരട്ടിയ പഞ്ഞിവെക്കാം (സുന്നത്തോ ഫര്‍ദോ ഇല്ല).
2. കഫന്‍ ചെയ്യാന്‍ ഒരു വസ്ത്രം മതി. (ഫര്‍ദ്)
3. പുരുഷന് സുന്നത്ത് 3 വസ്ത്രം.
4. സ്ത്രീക്ക് സുന്നത്ത് 5 വസ്ത്രം.
5. പുരുഷന് - ഷര്‍ട്ട്, മുണ്ട്, തുണി
6. സ്ത്രീക്ക് - മുണ്ട്, കുപ്പായം, മുഖമക്കന, 2തുണി എന്ന രീതി സ്വീകരിക്കാം.
7. തുണികള്‍ മാത്രമാണെങ്കില്‍ ആദ്യം ഇടത് ഭാഗത്ത് നിന്ന് മടക്കി നമസ്‌കാരത്തില്‍ കൈകെട്ടുന്നത് പോലെ വലത് മുകളില്‍ വരുന്ന രീതിയില്‍ മടക്കണം.
8. തുണികള്‍ അഴിയാതിരിക്കാന്‍ 3 കെട്ടുകള്‍ കെട്ടണം. അത് ഖബറില്‍ വെക്കുമ്പോള്‍ അഴിക്കണം.

അവലംബം :
1. മുഗ്‌നി
2. മിന്‍ഹാജുത്ത്വാലിബീന്‍
3. തുഹ്ഫ
4. മഹല്ലി
5. സ്വഹീഹ് ബുഖാരി
6. സ്വഹീഹ് മുസ്‌ലിം
7. ഫതുഹുല്‍ ബാരി
8. സുനന്‍ അഹ്മദ്
9. സുനന്‍ അബൂദാവൂദ്
10. സുനന്‍ ഇബ്‌നുമാജ
11. ശറഹുല്‍ മുഹദ്ദബ്

"പടച്ചവൻ ഈ വിവരം നൽകിയതിനുള്ള പ്രതിഫലം കൊടുക്കട്ടെ
ആമീൻ"

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

ഹലോ നിങ്ങൾ സക്കാത്ത് കൊടുത്തോ ?



സ്വര്‍ണം

പത്തര പവന്‍ സ്വര്‍ണം ഒരാളുടെ കയ്യില്‍ ഉണ്ടെങ്കില്‍  അതിന്റെ രണ്ടര ശതമാനം (2.5%) പാവപ്പെട്ടവനിക്ക് മാറ്റിവെക്കാനുള്ളതാണ്

സ്വര്‍ണം ഇന്നത്തെ  വില (12-06-2017 ) ഒരു പവന് 21800 രൂപ
ഈ വില അനുസരിച്ച് (പത്തര പവന് )
10.5 x 21800 = - 228900
ഇതിന്റെ രണ്ടര  ശതമാനം  (2. 5 %)
 228900X2.5/100 = 5722 രൂപ
ഈ 5722 രൂപ പാവപ്പെട്ടവന്റെ അവകാശമാണ്  നിര്‍ബന്ധമായും കൊടുക്കണം , ഓരോ വര്‍ഷവും  മാറ്റിവെക്കണം സ്വര്‍ണത്തിന്റെ സക്കാത്ത്  

സഹോദരി മാര്‍ ഓര്‍ക്കുക  കല്യാണ സമയത്തും മറ്റും നിങ്ങളുടെ കയ്യില്‍ പത്തര പവനില്‍ കൂടുതല്‍ സ്വര്‍ണം ഉണ്ടോ?
 സക്കാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്‌ . 

സക്കാത്ത് കൊടുത്തില്ല  എങ്കില്‍ അല്ലാഹുവിന്റെ കഠിനമായ ശിക്ഷ അനുഭവിക്കാനായി തെയ്യാറായി കൊള്ളുക 
സക്കാത്ത് കൊടുക്കാത്തവരെ പറ്റി ഖുര്‍ആന്‍ പറയുന്നു “‘സകാത്ത് നല്‍കാത്ത പരലോകത്തെ നിഷേധിക്കുന്ന ബഹുദൈവ വിശ്വാസികള്‍ക്കാണ് സകല നാശവും (വി.ഖുര്‍ആന്‍ 41-7) 

വീണ്ടും ഖുര്‍ആന്‍ പറയുന്നു “ഖുര്‍ആന്‍ പറയുന്നു: 'സ്വര്‍ണവും വെള്ളിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ നിക്ഷേപമാക്കി വെക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന സന്തോഷ വാര്‍ത്തയറിയിക്കുക. അവ നരകത്തീയില്‍ ചുട്ടു പഴുപ്പിക്കുകയും അതുകൊണ്ടവരുടെ മുഖത്തും പാര്‍ശ്വങ്ങളിലും പുറത്തും ചൂടുവെക്കുകയും ചെയ്യുന്ന ദിവസം. എന്നിട്ടവരോട് പറയും: നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നിക്ഷേപിച്ചു വെച്ചതാണിത്. നിക്ഷേപം അനുഭവിച്ചു കൊള്ളുക ' (അത്തൗബ 35). ഹദീസില്‍ കാണാം സക്കാത്ത് കൊടുക്കാത്ത മുതലുകള്‍ നാള പരലോകത്ത് കാള സര്‍പ്പമെന്ന പാമ്പായി മാറി ഞാന്‍ നിന്റെ മുതലാണ്‌ എന്ന് പറഞ്ഞു അവനെ ശരീരത്തിൽ കൊത്തും എന്ന്

ശമ്പളത്തിന്റെ സക്കാത്ത്

അത്യാവിശ്യ ചെലവും കഴിച്ച് ബാക്കി വരുന്നതിന്റെ രണ്ടര ശതമാനം പാവപ്പെട്ട്വനിക്ക് കൊടുക്കനുല്ലതാണ് 
അതായത് 590 ഗ്രാം വെള്ളിക്ക് സമാനമായ തുക കയ്യില്‍ ഉണ്ടെങ്കില്‍
ഇന്നത്തെ വെള്ളിയുടെ വില  (12-06-2017 ) 

             1gm ന്റെ വില 39.90  രൂപ
അപ്പോള്‍  590 x 39.90 = 23541 രൂപ ഒരു വര്‍ഷം അത്യാവശ്യചെലവും കഴിച്ചു ബാക്കി വരുന്നുണ്ടെങ്ങില്‍ അതിന്റെ രണ്ടര (2.5%) ശതമാനം പാവപ്പെട്ടവനിക്ക് നിര്‍ബന്ധമായും കൊടുക്കണം 
.
അതായത്  23541 X 2.5/100 = 588  രൂപ പാവപ്പെട്ടവന്റെ അവകാശമാണ്

കൊടുത്തോ നിങ്ങൾ?

കച്ചവടം 

ഒരു വര്‍ഷത്തെ ലാഭ വിഹിതം കണക്കാക്കുക്ക എന്നീട്ടു അതിന്റെ രണ്ടര ശതമാനം സക്കാത്ത് കൊടുക്കണം 
കണക്കാകേണ്ട രീതി 
 ഉദാഹരണം
Closing Stock                                        100000
CURRUNT RECEIVABLE (കിട്ടാനുള്ളത് )     50000
Total Sale    (cash in hand)                        40000       100000+50000+40000 = 190000
CURRENT LIABILITIES (-)( കൊടുക്കാനുള്ളത്)   20000
190000-20000 =170000
170000 X 2.5/100 = 4250 രൂപ പാവപ്പെട്ട വനിക്ക് കൊടുക്കനുള്ളതാണ് 
സഹോദര ,സഹോദരി നിങ്ങള്‍ സക്കാത്ത് കൊടുത്തോ ,  വീടിന്റെ വാതില്‍ക്കല്‍ വരുന്ന യാചകന്‍ മാര്‍ക്ക് ഇട്ടു കൊടുക്കുന്ന നാണയ തുട്ടുകള്‍ കൊടുത്തോ എന്നല്ല അത് സക്കാത്തിന്റെ കണക്കില്‍ പെടില്ല അത് സദഖയാന്നു 
സക്കാത്ത് എന്ന് പറയുന്നത് ഓരോ വര്‍ഷവും തന്റെ സാമ്പത്ത് കണക്കാക്കി അത് സക്കാത്ത് കമ്മറ്റിയെ ഏല്‍പ്പിക്കുമ്പോള്‍ മാത്രമാണ് സക്കാത്ത് സക്കാത്തായി കണക്കാക്കപ്പെടുകയുള്ളൂ .അതല്ലാതെ കൊല്ലത്തില്‍ ഒരു ചാക്ക് അരി വാങ്ങി പാവപ്പെട്ട്വനിക്ക് കൊടുത്താലോ ,വീട്ടില്‍ വരുന്ന യാചകന്‍ മാര്‍ക്ക് കൊടുക്കുന്ന നാണയതുട്ടുകള്‍ കൊണ്ടോ സക്കാത്തായി പരിഗണിക്കുകയില്ല .
സക്കാത്ത്‌ അര്‍ഹരുടെ വീടുകളില്‍ എത്തിക്കുമ്പോഴാണ്‌ യഥാര്‍ത്ഥത്തില്‍ അത്‌ അര്‍ത്ഥപൂര്‍ണ്ണമാവുന്നത്‌. റസൂല്‍ തിരുമേനി (സ) സക്കാത്ത്‌ ശേഖരിക്കുന്ന ചുമതല അബൂഹുറൈറ (റ) വിനേയാണ്‌ ഭാരമേല്‍പ്പിച്ചിരുന്നത്‌.
സക്കാത്ത് കൃത്യമായി കൊടുക്കാതെ നമസ്കരിച്ചിട്ടും ,നോമ്പ് നോറ്റിട്ടും ഹജ്ജും ഉംറയും മറ്റ് നല്ല നല്ല പ്രവര്‍ത്തനങ്ങളും ചെയ്തിട്ടും കാര്യമില്ല

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, May 27, 2018

Dikr duaa....


بـسـم الله الرحمن الرحيم 

 ഒരു തവണ 
يا حَـيُّ يا قَيّـومُ بِـرَحْمَـتِكِ أَسْتَـغـيث ، أَصْلِـحْ لي شَـأْنـي كُلَّـه ، وَلا تَكِلـني إِلى نَفْـسي طَـرْفَةَ عَـين

✨യാ ഹയ്യു, യാ ഖയ്യൂം! (എന്നെന്നും ജീവിച്ചിരിക്കുന്നവനേ, എല്ലാറ്റിനെയും പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അല്ലാഹുവേ!), ഞാന്‍ നിന്നോട് സഹായം ചോദിക്കുന്നു, നിന്റെ പരമകാരുണ്യം കൊണ്ട് എന്റെ എല്ലാ കര്‍മ്മങ്ങളും നീ നന്നാക്കി തീര്‍ക്കേണമേ. കണ്ണിമവെട്ടുന്നത്രയും നിമിഷം പോലും (നിന്‍റെ സംരക്ഷണം നിര്‍ത്തി) എന്റെ കാര്യങ്ങള്‍ എന്നിലേക്ക്‌ ഏല്‍പ്പിക്കരുതേ.
 ▪▪▪▪▪▪
  اهدنا الصراط المستقيم
 ആരോഗ്യ സംരക്ഷണം(ഗർഭാവസ്ഥ)

അല്ലാഹു തന്ന അനുഗ്രഹമായ ഗർഭാവസ്ഥയിൽ വളരെയധികം സൂക്ഷ്മത പാലിക്കുക.

🍃ثُمَّ السَّبِيلَ يَسَّرَهُ
നമ്മുടെ കുഞ്ഞ് സുന്ദരമായിട്ട് പ്രസവിച്ച് വീഴാനുള്ള വഴി അല്ലാഹു എളുപ്പമാക്കി തരുമെന്ന വിശ്വാസത്തോടെ തന്നെ മുന്നോട്ട് പോവുക.

🍃ഗർഭാവസ്ഥയിലും ഹലാലായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.

🍃വളർന്നു വരുന്ന കുട്ടിക്ക് സംരക്ഷണം നൽകാൻ ഖുർആൻ പാരായണം ചെയ്യുക, ഹദീസ് പഠിക്കാൻ ശ്രമിക്കുക, ദിക്റുകൾ ചൊല്ലുക, കുഞ്ഞിന് ഉന്മേഷം ലഭിക്കുന്ന മദ്ഹ് ഗാനങ്ങൾ കേൾക്കുക.

🍃സൂറത്തുൽ അൻആം ഓതുക

🍃വയറിൽ കൈ വെച്ച് കൊണ്ട് ഫാതിഹ ഓതുക.

  ♦اهْدِنَا الصِّرَاطَ الْمُسْتَقِيمَ

എന്ന് ഓതുമ്പോൾ വയറിൽ തടവുക.

🍃ഗർഭിണികൾ പതിവാക്കേണ്ട ദിക്റുകൾ..

🌷سَلَامٌ عَلَى نُوح فِي العَالَمِين​, سَلَامٌ عَلَى اِلْيَاسِين ,سَلَامٌ عَلَى اِبرَاهِيم ,سَلَامٌ قَوْلًا مِن رَبِّ رَحِيم

🌷أَسْتَغْفِرُ الله الْعَظِيم

🌷لا إلهَ إلا أنتَ سُبْحَانَكَ إِنِّي كُنْتُ مِنَالظّالِمِيْنَ

🌷سُبْحَانَ اللهِ والْحَمْدُاللهِ وَ لا اِلهَ اِلَّا الله وَ الله اَكْبَرُ, وَ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيم

⏬പതിവാക്കുക ⏬
سُبْحَانَ اللهِ والْحَمْدُاللهِ وَ لا اِلهَ اِلَّا الله وَ الله اَكْبَرُ, وَ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيم

  ⏬ ദുആ ചെയ്യാം ⏬

 🌷رَبِّ ارْحَمْهُمَا كَمَا. [ رَبَّيَانِي صَغِيرًا
   🌹رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ اِماَماًً



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

മുത്ത് നബിയെ കരയിപ്പിച്ച സന്ദേശം വായിക്കാതെ പോകരുത്‌...?

ഒരിക്കൽ ജിബ്‌രീൽ(അ) നബി(സ്വ)യുടെ അടുത്തു വന്നു. സാധാരണ വരാറുള്ള സമയത്തല്ല വന്നത്.
വല്ലാത്ത നിറവ്യത്യാസം. നബി(സ്വ) ചോദിച്ചു: ”ജിബ്‌രീലേ, എന്താണൊരു നിറപ്പകർച്ച?” 
ജിബ്‌രീൽ(അ) പറഞ്ഞു: ”ഓ നബിയേ , നരകത്തിൽ ഊതാൻ കൽപിക്കപ്പെട്ട സമയത്താണു ഞാൻ നിങ്ങളുടെയടുത്ത് വന്നത്. നരകവും ഖബ്ർ ശിക്ഷയും യാഥാർത്ഥ്യമാണെന്നു ബോധ്യപ്പെട്ടവർക്ക്, അതിൽനിന്ന് സംരക്ഷണം ലഭിക്കുന്നതുവരെകൺകുളിർമയാകൽ അനുയോജ്യമല്ല…” നബി(സ്വ) പറഞ്ഞു: ”ജിബ്‌രീലേ, എനിക്ക് നരകത്തെക്കുറിച്ചു വിവരിച്ചുതരൂ…” ജിബ്‌രീൽ(അ) പറഞ്ഞു: ”അല്ലാഹു നരകത്തെ സൃഷ്ടിച്ചപ്പോൾ ആയിരം വർഷം കത്തിച്ചു.
അപ്പോളത് ചുവന്ന വർണത്തിലായി. പിന്നെ ആയിരം വർഷം കത്തിച്ചപ്പോളത് വെളുത്ത നിറത്തിലായി. വീണ്ടും ആയിരം വർഷം കത്തിച്ചപ്പോൾ കറുത്ത നിറത്തിലായി. ഇപ്പോഴത് കറുത്തിരുണ്ടതാണ്. അതിന്റെ കനലും ജ്വാലയും കെട്ടടങ്ങുന്നില്ല. താങ്കളെ സത്യവുമായി നിയോഗിച്ചവൻ തന്നെയാണു സത്യം, ഒരു സൂചിദ്വാരത്തിന്റെയത്രയെങ്ങാനും നരകത്തിൽനിന്നു തുറന്നാൽ ചൂട് കാരണം ദുൻയാവിലെ മുഴുവനാളുകളും കരിഞ്ഞുപോകുന്നതാണ്. നരകക്കാരുടെ ഒരു വസ്ത്രമെങ്ങാനുംആകാശഭൂമികൾക്കിടയിൽ തൂക്കിയിട്ടാൽ ദുർഗന്ധവും ചൂടും കാരണം ഭൂനിവാസികൾ മുഴുവൻ മരിക്കുന്നതാണ്. അല്ലാഹു ഖുർആനിൽ പരാമർശിച്ച നരകച്ചങ്ങലയിൽ നിന്ന് ഒരു മുഴമെങ്ങാനും പർവതമുകളിൽ വെച്ചാൽ ഏഴാം ഭൂമിവരെ ഉരുകുന്നതാണ്. പടിഞ്ഞാറു നിന്നൊരാളെ ശിക്ഷിച്ചാൽ ശിക്ഷാ കാഠിന്യത്താൽ കിഴക്കുള്ളവർ കരയുന്നതാണ്. അതിന്റെ ചൂട് കഠിനമാണ്. ആഴം അപാരമാണ്. അതിലെ ആഭരണം ഇരുമ്പാണ്. പാനീയം കഠിന ചൂടുള്ള വെള്ളവും ചീഞ്ചലവുമാണ്.
വസ്ത്രം തീക്കഷ്ണങ്ങളാണ്. അതിനു ഏഴു വാതിലുകളുണ്ട്, ഓരോന്നിനും നിശ്ചിത സ്ത്രീപുരുഷന്മാരുണ്ട്.”
നബി(സ്വ) ചോദിച്ചു: ”അവ നമ്മുടെ ഈ വാതിലുകൾ പോലെയാണോ?” ജിബ്‌രീൽ(അ): ”അല്ല, അവ തുറക്കപ്പെട്ടതാണ്, ഒന്നിനു താഴെ മറ്റൊന്ന്. ഓരോന്നിനുമിടയിൽ എഴുപത് വർഷത്തെ വഴിദൂരം..!
ഒരു വാതിലിനെക്കാൾ എഴുപതിരട്ടി ചൂടാണ് തൊട്ടു താഴെയുള്ള വാതിലിന്..!
അല്ലാഹുവിന്റെ ശത്രുക്കളെ നരകത്തിലേക്ക് തെളിച്ചു കൊണ്ടുപോയി അതിന്റെ വാതിൽക്കലെത്തിയാൽ സബാനിയാക്കളായ മലക്കുകൾ കാൽചങ്ങലകളും കൈവിലങ്ങുകളുമായി അവരെ വരവേൽക്കും. ചങ്ങലകൾ വായയിലൂടെ തിരുകി പിൻദ്വാരത്തിലൂടെ പുറത്തേക്കിട്ടുകൊണ്ടാണ് ബന്ധിപ്പിക്കുന്നത്. 
ഇടതു കൈ പിരടിയിലേക്ക് ചേർത്ത് കെട്ടും. വലതു കൈ ചുമലുകൾക്കിടയിലൂടെ തൂക്കിയിട്ട് വിലങ്ങുവെക്കും. 
ഓരോ മനുഷ്യനും ശൈത്വാന്റെ കൂടെ ചങ്ങലയിൽ കൂട്ടിക്കെട്ടി മുഖത്തിന്മേൽ വലിച്ചിഴക്കും.
ഇരുമ്പു ദണ്ഡുകൊണ്ട് മലക്കുകൾ അവനെ അടിച്ചുകൊണ്ടിരിക്കും…”
”അതിൽനിന്ന് ദുഃഖത്താൽ അവർ പുറപ്പെടാൻ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്കുതന്നെ മടക്കപ്പെടും” (ഹജ്ജ്: 22).
നബി(സ്വ) ചോദിച്ചു: ”ഈ വാതിലുകളിൽ താമസിക്കുന്നവർ ആരാണ്?” ജിബ്‌രീൽ(അ) പറഞ്ഞു: ”ഏറ്റവും താഴെ വാതിലിൽ കപടവിശ്വാസികളും അസ്വ്ഹാബുൽ മാഇദയിൽ നിന്നുള്ള അവിശ്വാസികളും ഫിർഔനും കുടുംബവും. ഈ വാതിലിന്റെ പേര് ‘ഹാവിയ’ എന്നാണ്. രണ്ടാം വാതിൽ ‘ജഹീം’. അവിടെ ബഹുദൈവവിശ്വാസികൾ. മൂന്നാം വാതിൽ ‘സഖറ്’, അവിടെ സ്വാബിഈങ്ങൾ. നാലാം വാതിൽ ‘ലളാ’, ഇബ്‌ലീസും അനുയായികളും അഗ്നിയാരാധകരുമാണവിടെ. അഞ്ചാം വാതിൽ ‘ഹുഥമ’, അവിടെ യഹൂദികൾ. ആറാം വാതിൽ സഈർ, അവിടെ നസ്വാറാക്കൾ. ഇത്രയും പറഞ്ഞ്, നബി(സ്വ)യോടുള്ള നാണത്താൽ ജിബ്‌രീൽ(അ) വിവരണം നിർത്തി. അപ്പോൾ നബി(സ്വ) ചോദിച്ചു: ”ഏഴാം വാതിലിലെ നിവാസികളെക്കുറിച്ചെന്താ നിങ്ങളെന്നോട് പറയാത്തത്?”
ജിബ്‌രീൽ(അ) പറഞ്ഞു: ”നിങ്ങളുടെ സമുദായത്തിൽ നിന്ന് തൗബ ചെയ്യാതെ മരിച്ച അഹങ്കാരികളാണവിടെ…” ഇതു കേട്ടപ്പോൾ നബി(സ്വ) ബോധംകെട്ടു വീണു. അവിടുത്തെ പാവനമാം ശിരസ്സെടുത്ത് ജിബ്‌രീൽ(അ) തന്റെ മടിയിൽ വെച്ചു; ബോധം തെളിയുന്നതുവരെ…
ബോധം തെളിഞ്ഞപ്പോൾ നബി(സ്വ) ചോദിച്ചു: ”ജിബ്‌രീലേ, എന്റെ മുസ്വീബത്ത് ഗുരുതരമായി. എന്റെ ദുഃഖം കഠിനമായി. എന്റെ സമുദായത്തിൽ നിന്ന് ആരെങ്കിലും നരകത്തിൽ പ്രവേശിക്കുമോ?
”ജിബ്‌രീൽ(അ) പറഞ്ഞു: ”അതെ, അഹങ്കാരികൾ…” ഇതുകേട്ട് നബി(സ്വ) കരഞ്ഞു. 
ജിബ്‌രീൽ(അ)ഉം കരഞ്ഞു. നബി(സ്വ) വീട്ടിൽ കയറി, ജനങ്ങളിൽനിന്ന് മറഞ്ഞുനിന്നു. നിസ്‌കാരത്തിനല്ലാതെ പുറത്തിറങ്ങുന്നില്ല. ആരോടും സംസാരിക്കുന്നില്ല. നിസ്‌കരിക്കുന്നു, കരയുന്നു, അല്ലാഹുവിനോട് താണുകേണപേക്ഷിക്കുന്നു.
മൂന്നാമത്തെ ദിവസം, അബൂബക്ർ(റ) നബി(സ്വ)യുടെ വീട്ടുവാതിൽക്കൽനിന്നുകൊണ്ടു പറഞ്ഞു: ”റഹ്മത്തിന്റെ വീട്ടുകാരേ, അസ്സലാമു അലൈകും, അല്ലാഹുവിന്റെ റസൂലിലേക്ക് വല്ല മാർഗവുമുണ്ടോ..?” ആരും മറുപടി പറഞ്ഞില്ല. അദ്ദേഹം കരഞ്ഞുകൊണ്ട് പിന്തിരിഞ്ഞു.
പിന്നെ സൽമാനുൽ ഫാരിസി(റ), നബി(സ്വ)യുടെ വീട്ടുവാതിൽക്കൽ നിന്നുകൊണ്ട് പറഞ്ഞു: ”കാരുണ്യത്തിന്റെ വീട്ടുകാരേ, അസ്സലാമു അലൈകും. എന്റെ യജമാനനായ റസൂലുല്ലാഹി(സ്വ)യിലേക്ക് വല്ല മാർഗവുമുണ്ടോ?” ആരും ഉത്തരം പറഞ്ഞില്ല. നിന്നും ഇരുന്നുമൊക്കെ അദ്ദേഹം കരഞ്ഞു. പിന്നെ ഫാത്വിമ(റ)യുടെ വീട്ടിലേക്കു പോയി വാതിൽക്കൽ നിന്നു പറഞ്ഞു:
”റസൂലുല്ലാഹിയുടെ മകളേ, അസ്സലാമു അലൈകും, നബി(സ്വ) ജനങ്ങളിൽ നിന്ന് മറഞ്ഞുനിൽക്കുകയാണ്, നിസ്‌കാരത്തിനല്ലാതെ പുറത്തിറങ്ങുന്നില്ല, ആരോടും സംസാരിക്കുന്നില്ല, അവിടേക്ക് പ്രവേശിക്കാൻ ആർക്കും സമ്മതം നൽകുന്നില്ല.” അലി(റ) അവിടെ ഉണ്ടായിരുന്നില്ല. ഒരു പുതപ്പും ചുറ്റി ഫാത്വിമ(റ), നബി(സ്വ)യുടെ വീട്ടുവാതിൽക്കൽ നിന്ന് സലാം ചൊല്ലിക്കൊണ്ട് പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലേ, ഞാൻ ഫാത്വിമ.”
സുജൂദിൽ കരയുകയായിരുന്ന നബി(സ്വ) തല ഉയർത്തിക്കൊണ്ട് പറഞ്ഞു: ”എന്റെ കൺകുളിർമയായ ഫാത്വിമാ… എന്തേ നീ എന്നിൽനിന്ന് മറഞ്ഞുനിൽക്കുന്നു? അവൾക്ക് വാതിൽ തുറന്നുകൊടുക്കൂ…” വാതിൽ തുറന്ന് അകത്തു കയറി നബി(സ്വ)യെ നോക്കിക്കൊണ്ട് ഫാത്വിമ(റ) ശക്തമായി കരഞ്ഞു. ദുഃഖവും കരച്ചിലും കാരണം നിറവ്യത്യാസം വന്ന് അവിടുത്തെ തിരുമുഖം വിളറിയിരിക്കുന്നു. ഫാത്വിമ(റ) ചോദിച്ചു: ”അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങേയ്‌ക്കെന്താണു സംഭവിച്ചത്?” നബി(സ്വ) പറഞ്ഞു: ”ഫാത്വിമാ, എന്റെയടുത്ത് ജിബ്‌രീൽ(അ) വന്നു, നരകവാതിലുകളെക്കുറിച്ചു വിവരിച്ചു. ഏറ്റവും മേലെയുള്ള വാതിലിൽ എന്റെ ഉമ്മത്തിൽ നിന്നുള്ള അഹങ്കാരികളാണെന്നു പറഞ്ഞു. അതാണെന്നെ കരയിച്ചതും ദുഃഖത്തിലാഴ്ത്തിയതും…” ഫാത്വിമ(റ) ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, അവരെങ്ങനെയാണതിൽ പ്രവേശിക്കുന്നത്?” നബി(സ്വ) പറഞ്ഞു: ”മലക്കുകൾ അവരെ നരകത്തിലേക്ക് നയിക്കും. അവരുടെ മുഖങ്ങൾ കറുക്കുകയില്ല. കണ്ണുകൾ നീലിമയാവുകയില്ല. വായകളിൽ സീൽ വെക്കപ്പെടുകയില്ല. ശൈത്വാന്മാരുടെ കൂടെ കൂട്ടിക്കെട്ടുകയില്ല. ചങ്ങലകളും വിലങ്ങുകളും അണിയിക്കപ്പെടുകയില്ല.” ഫാത്വിമ(റ) ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, മലക്കുകൾ അവരെ എങ്ങനെയാണ് നരകത്തിലേക്ക് കൊണ്ടുപോകുന്നത്?” നബി(സ്വ) പറഞ്ഞു: ”പുരുഷന്മാരെ താടിയിൽ പിടിച്ചുകൊണ്ടുംസ്ത്രീകളെ മൂർദ്ദാവിലും മുൻമുടിയിലും പിടിച്ചുകൊണ്ടും. എന്റെ ഉമ്മത്തിൽ നിന്നുള്ള എത്രയെത്ര വൃദ്ധന്മാരാണ് താടിയിൽ പിടിക്കപ്പെട്ട് നരകത്തിലേക്ക് നയിക്കപ്പെടുന്നത്..! അപ്പോൾ അവർ വിളിച്ചു പറയും: ”എന്റെ വാർദ്ധക്യമേ… എന്റെ ദൗർബല്യമേ…” എത്രയെത്ര യുവാക്കളെയാണ് താടി പിടിച്ച് നരകത്തിലേക്ക് കൊണ്ടുപോകുന്നത്. അവർ വിളിച്ചു പറയും: ”എന്റെ യുവത്വമേ… എന്റെ സുന്ദര രൂപമേ…” എത്രയെത്ര സ്ത്രീകളെയാണ് മൂർദ്ദാവിൽ പിടിച്ച് നരകത്തിലേക്ക് നീക്കുന്നത്. അവർ വിളിച്ചു പറയും: ”എന്റെ വഷളത്തരമേ… എന്റെ അപമാനമേ…” ഒടുവിലവർ മാലിക്(റ)വിന്റെഅടുക്കലെത്തുന്നു. അവരിലേക്ക് നോക്കിയിട്ട് അദ്ദേഹം മലക്കുകളോട് ചോദിക്കും: ”ആരാണിവർ? എന്റെയടുത്ത് വന്ന പരാജിതരിൽ ഇവരെക്കാൾ അത്ഭുത വിശേഷമുള്ളവർ വേറെയില്ല! ഇവരുടെ മുഖങ്ങൾ കറുത്തില്ല! ഇവരുടെ കണ്ണുകളിൽ നീലിമയില്ല! വായകൾക്ക് സീൽ ചെയ്തിട്ടില്ല! പിശാചുക്കളുടെ കൂടെ ചേർത്തിക്കെട്ടിയിട്ടില്ല! പിരടികളിൽ ചങ്ങലകളും വിലങ്ങുകളുമില്ല!” മലക്കുകൾ പറയും: ”ഈയവസ്ഥയിൽ കൊണ്ടുവരാനാണ് ഞങ്ങൾ കൽപിക്കപ്പെട്ടത്!” അപ്പോൾ, മാലിക്(അ), നരകത്തിലേക്ക് കൊണ്ടുവരപ്പെട്ട ആ ജനവിഭാഗത്തോടു ചോദിക്കും: ”പരാജിത സമൂഹമേ, നിങ്ങളാരാണ്?”
മലക്കുകൾ കൊണ്ടുവരുമ്പോൾ ”വാ മുഹമ്മദാഹ്” എന്ന് വിളിച്ചു പറഞ്ഞിരുന്ന ആ വിഭാഗം, ഗാംഭീര്യം നിറഞ്ഞ മാലിക്(അ)നെ കാണുമ്പോഴേക്ക് നബി(സ്വ)യുടെ പേര് മറന്നുപോകും! അതിനാൽ അവരുടെ മറുപടി ഇങ്ങനയാകും: ”ഖുർആൻ അവതരിക്കപ്പെട്ടവരിൽ പെട്ടവരാണു നാം… റമളാൻ നോമ്പ് അനുഷ്ഠിക്കുന്നവരിൽ പെട്ടവരാണു നാം…” മാലിക്(അ) ചോദിക്കും: ”ഖുർആൻ ഇറങ്ങിയത് മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിലാണല്ലോ?” നബി(സ്വ)യുടെ പേര് കേൾക്കേണ്ട താമസം അവർ അത്യുച്ചത്തിൽ വിളിച്ചുപറയും: ”ഞങ്ങൾ മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിൽ പെട്ടവരാണ്…” മാലിക്(അ) പറയും: ”അല്ലാഹുവിനെ ധിക്കരിക്കുന്നതിനെക്കുറിച്ച് ഖുർആനിൽ നിങ്ങൾക്ക് താക്കീതുണ്ടായിരുന്നില്ലേ?”
നരകത്തിന്റെ കരയിൽ നിന്നുകൊണ്ട്, ആ ജനവിഭാഗം നരകത്തിലേക്ക് നോക്കി മാലിക്(അ)നോട് പറയും: ”ഞങ്ങളുടെ കാര്യമോർത്ത് കരയാൻ നമുക്ക് സമ്മതം നൽകിയാലും!” അങ്ങനെയവർ കരയും. കണ്ണുനീര് തീർന്ന് രക്തം വരും. അപ്പോൾ മാലിക്(അ) പറയും: ”എത്ര നല്ല കരച്ചിൽ! അല്ലാഹുവിനെ ഭയപ്പെട്ട് ദുൻയാവിൽ വെച്ച് ഈ കരച്ചിൽ സംഭവിച്ചിരുന്നെങ്കിൽ ഇന്നിവരെ നരകാഗ്നി സ്പർശിക്കുമായിരുന്നില്ല..!!”
മാലിക്(അ) സബാനിയാക്കളായ മലക്കുകളോട് പറയും: ”നിങ്ങളിവരെ നരകത്തിലിടൂ…” നരകത്തിലേക്ക് തള്ളപ്പെടുമ്പോൾ അവരൊന്നടങ്കം, ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നു വിളിച്ചുപറയും! അപ്പോൾ നരകാഗ്നി അവരിൽനിന്ന് പിന്തിരിയും! അപ്പോൾ മാലിക്(അ) പറയും: ”നരകമേ അവരെ പിടിക്കൂ…” നരകം പറയും: ”അവർ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയുമ്പോൾ ഞാനവരെ എങ്ങനെ പിടിക്കും?” മാലിക്(അ) പറയും: ”അർശിന്റെ റബ്ബ് കൽപിച്ചതാണിത്.” അങ്ങനെ നരകം അവരെ പിടിക്കും. പാദം വരെയും മുട്ട് വരെയും ഊര വരെയും കഴുത്ത് വരെയുമൊക്കെ പിടിക്കപ്പെടുന്നവർ അക്കൂട്ടത്തിലുണ്ടാകും…”
നരകാഗ്നി അവരുടെ മുഖത്തേക്ക് നീങ്ങുമ്പോൾ മാലിക്(അ) പറയും: ”ദുൻയാവിൽ അല്ലാഹുവിന് ഒരുപാട് സുജൂദ് ചെയ്തവരാണവർ, അതുകൊണ്ട് അവരുടെ മുഖങ്ങളെ നീ കരിക്കരുത്! റമളാൻ മാസത്തിൽ ദീർഘമായി ദാഹിച്ചവരാണവർ, അതിനാൽ അവരുടെ ഹൃദയങ്ങളെ നീ കരിക്കരുത്!” അങ്ങനെ അല്ലാഹു ഉദ്ദേശിക്കുന്നത്ര കാലം അവർ നരകത്തിൽ ആയിരിക്കും.
അല്ലാഹു സുബ്ഹാനഹു വതആല നമ്മളേയും നമ്മുടെ മതാപിതാക്കളേയും നമ്മിൽ നിന്നും മരണപ്പെട്ടു പോയവരേയും മുത്ത് നബി(സ)യുടെ കൂടെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ..
ആമീൻ യാ അല്ലാഹ്... 
صلى الله علي محمد صلى الله عليه وسلم
നല്ല നിയ്യത്തിൽ ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ചെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും... 
റബ്ബു നമ്മെ അനുഗ്രഹിക്കട്ടെ....ആമീൻ യാ അല്ലാഹ്
يا نبي سلام عليكم يا رسول سلام عليكم 
يا حبيب سلام عليكم صلوات الله عليكم

(N.B കൂട്ടുകാരെ നിങ്ങൾ ഇത് വായിച്ചു കഴിഞ്ഞു ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്തില്ലെങ്കിലും ഷെയർ ചെയ്യണേ , കാരണം ഈ ചരിത്രം അറിയാൻ കൊതിക്കുന്ന ആയിരക്കണക്കിന് കൂട്ടുകാർ നമുക്ക് ചുറ്റിലും ഉണ്ടെന്ന കാര്യം ഒന്നോർക്കണേ 
ഈ പുണ്യമായ സത്കർമ്മത്തിൽ നമുക്ക് എല്ലാവാർക്കും പങ്കാളിയാകാൻ നാഥാൻ തുണക്കട്ടെ , ആമീൻ)

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

നമ്മുടെ ഉമ്മ , അതാണെല്ലാം..........?

അല്ലാഹു വിശുദ്ധ ഖുര്ആനില് പറയുന്നു.

ക്ഷീണത്തിനുമേല് ക്ഷീണമായിട്ടാണ് മാതാവ് അവനെ ഗര്ഭം ചുമന്നത്. നമുക്ക് വേണ്ടി മുഴുവന് പ്രയാസങ്ങളും സഹിച്ച മാതാവിനോടാണ് നമുക്ക് കൂടുതല് കടപ്പാടുള്ളത്.

ഒരിക്കല് ഒരാള് നബി (സ) യോട് ചോദിച്ചു.

അല്ലാഹുവിന്റെ റസൂലേ ഏറ്റവും നല്ല സഹവാസത്തിന് കടപ്പെട്ടവന് ആരാണ് അപ്പോള് നബി (സ) പറഞ്ഞു: നിന്റെ ഉമ്മയോടാണെന്ന്. ചോദ്യകര്ത്താവ് ചോദ്യം മൂന്നു പ്രാവശ്യം ആവര്ത്തിച്ചപ്പോഴും നബി (സ) പറഞ്ഞു. നിന്റെ ഉമ്മയോടാണെന്ന്. നാലാമത്തെ ചോദ്യത്തിനാണ് ‘നിന്റെ പിതാവിനോടാണ്’ എന്ന് ഉത്തരം നല്കിയത്. മാതൃത്വത്തിന്റെ മഹത്ത്വമാണ് നബി (സ) നമ്മെ പഠിപ്പിച്ചത്.

നമ്മെ ഉപദ്രവിക്കുന്ന മാതാവാണെങ്കില് പോലും മാതാവിനോട് ദേഷ്യപ്പെടാനോ ബന്ധം വേര്പെടുത്താനോ ഇസ്ലാം അനുവദിക്കുന്നില്ല. 

ഒരിക്കല് മാതാവിനെതിരെ പരാതിയുമായി ഒരാള് നബി (സ) യുടെ അടുക്കല് വന്നു. റസൂലേ (സ) എന്റെ മാതാവിന് ആവശ്യമായ ധനം ഞാന് നല്കാറുണ്ട്. പക്ഷെ എന്നെ എപ്പോഴും ബുദ്ധിമുട്ടിക്കുകയും ചീത്ത പറയുകയും ചെയ്യുന്നു. എന്റെ മാതാവിനെ ഇനിയും ഞാന് സഹായിക്കണോ ഞാന് എന്താണ് ചെയ്യേണ്ടത്. പരാതി കേട്ട പുണ്യ പ്രവാചകന് (സ) മറുപടി നല്കി. 

നിന്റെ മാതാവിനോടുള്ള ബാധ്യത നീ നിറവേറ്റുക. ശേഷം പറഞ്ഞു.
അല്ലാഹുവാണേ സത്യം. നിന്റെ മാതാവ് നിന്റെ ശരീരത്തില് നിന്നും ഒരു മാംസക്കഷ്ണം മുറിച്ചെടുത്താലും മാതാവിനോടു നിറവേറ്റേണ്ട കടമയുടെ നാലില് ഒരംശം പോലുമാവില്ല. നിനക്കറിയില്ലേ മാതാവിന്റെ കാലടിക്കീഴിലാണ് സ്വര്ഗ്ഗമെന്ന്.

പ്രവാചകരുടെ മറുപടി കേട്ട ആ മനുഷ്യന് പറഞ്ഞു. അല്ലാഹുവാണ് സത്യം എന്നെ മാതാവ് എന്ത് ചെയ്താലും ഞാന് ഒന്നും പറയില്ല. ശേഷം അദ്ദേഹം ഉമ്മയുടെ അടുക്കല് ചെന്ന് കാല് ചുംബിക്കുകയും ഇപ്രകാരമാണ് എന്നെ നബി (സ) പഠിപ്പിച്ചത് എന്ന് ഉമ്മയോട് പറയുകയും ചെയ്തു.

🍎 ഒരിക്കല് സുലൈമാന് നബി (അ) സമുദ്രത്തിനു മുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. ആഴക്കടലില് ശക്തമായ കാറ്റ്കാരണം കടല്‍ പ്രക്ഷുബ്ധമായിരുന്നു. സുലൈമാന്‍ നബി (അ) കാറ്റിനോട് ശാന്തമാവാന്‍ ആവശ്യപ്പെട്ടു. കാറ്റിന്റെ ശക്തി കുറഞ്ഞപോള്‍ കടല്‍ ശാന്തമായി. അപോള്‍ സുലൈമാന് നബി (അ) തന്റെ കൂടെയുണ്ടായിരുന്ന ഇഫ്രീത് എന്ന ജിന്നിനോട് ആഴക്കടലില്‍ മുങ്ങാന്‍ ആവശ്യപ്പെട്ടു. 

ആഴക്കടലില്‍ മുങ്ങിയ ഇഫ്രീത് വര്ണ്ണ മനോഹരമായ മാണിക്യത്തിന്റെ ഒരു ഖുബ്ബ കാണുകയും അതെടുത്ത് സുലൈമാന് നബി (അ) ക്ക് നല്കുകയും ചെയ്തു. മനോഹരമായ ഖുബ്ബക്കകത്ത് എന്താണ് എന്നറിയാന് സുലൈമാന് നബി (സ) അല്ലാഹുവോട് പ്രാര്ത്ഥിച്ചു. ഉടനെ ഖുബ്ബയുടെ കവാടം തുറക്കപെട്ടു. ഖുബ്ബക്കുള്ളില്‍ സുന്ദരനായ ഒരു യുവാവ്. 

സുലൈമാന് നബി (അ) ചോദിച്ചു. നീ ആരാണ് ?നീ മലക്കുകളില്‍ പെട്ടവനാണോ? അതല്ല ജിന്ന് വിഭാഗത്തില് പെട്ടവനോ? ഖുബ്ബക്കകത്തെ മനുഷ്യന്‍ പറഞ്ഞു: ഞാന്‍ മനുഷ്യ വിഭാഗത്തില്‍ പെട്ടവനാണ്. അപോള്‍ സുലൈമാന്‍ നബി (അ) ചോദിച്ചു. നിനക്ക് എങ്ങനെ ഈ ഉല്കൃഷ്ട സ്ഥാനം ലഭിച്ചു? ആ മനുഷ്യന്‍ മറുപടി നല്കി. വൃദ്ധയായ എന്റെ മാതാവിനെ ഞാന് ചുമലില്‍ ഏറ്റിയാണ് നടന്നിരുന്നത്. ആ സമയത്ത് എന്റെ ഉമ്മ എനിക്ക് വേണ്ടി എപ്പോഴും പ്രാര്ത്ഥിക്കുമായിരുന്നു.

അല്ലാഹുവേ എന്റെ മകന് നീ ഐശ്വര്യം നല്കണമേ. എന്റെ മരണ ശേഷം ആകാശത്തു ഭൂമിയിലുമല്ലാത്ത ഒരു സ്ഥലത്ത് നീ അവനെ എത്തിക്കണേ . വൃദ്ധയായ എന്റെ മാതാവ് മരണപ്പെട്ടു. മറവ് ചെയ്തു മറ്റു കര്മ്മങ്ങളുമെല്ലാം കഴിഞ്ഞു. ഒരു ദിവസം ഞാന് കടലിന്റെ തീരത്ത് കൂടി സഞ്ചരിക്കുകയായിരുന്നു. അപ്പോള് കടല്‍തീരത്ത് മാണിക്യത്തിന്റെ ഒരു ഖുബ്ബ ഞാന് കണ്ടു. അതിന്റെ അടുത്ത് വന്നപോള്‍ ഖുബ്ബയുടെ വാതില്‍ തുറന്നു. ഖുബ്ബക്കകത്ത് കയറിയ ശേഷം ഞാന്‍ ഭൂമിയിലോ ആകാശത്തോ എന്ന് എനിക്കറിയാന് കഴിഞ്ഞില്ല.

സുലൈമാന് നബി (അ) ചോദിച്ചു. നിനക്കുള്ള ഭക്ഷണം എവിടുന്ന് ലഭിക്കും. അദ്ദേഹം പറഞ്ഞു ഖുബ്ബക്കകത്ത് ഒരു വൃക്ഷമുണ്ട് അതില് നിന്നും പഴം കഴിക്കും. എനിക്ക് ദാഹിച്ചാല് പാലിനേക്കള് വെളുത്തതും തേനിനേക്കാള് മധുരമുള്ളതും മഞ്ഞിനേക്കാള് തണുത്തതുമായ ഖുബ്ബക്കകത്തെ ഉറവയില് നിന്നും ഞാന് കുടിക്കും. സുലൈമാന് നബി (അ) ചോദിച്ചു. രാത്രിയും പകലും നീ എങ്ങനെ തിരിച്ചറിയും. അദ്ദേഹം പറഞ്ഞു. പ്രഭാതമായാല് ഖുബ്ബ പ്രകാശപൂരിതമാകും. സൂര്യന് അസ്തമിച്ചാല് ഖുബ്ബയില് ഇരുട്ടാകും. മാതാവിന്റെ തൃപ്തി കരസ്ഥമാക്കി അല്ലാഹുവിന്റെ അടുക്കല് ഉള്കൃഷ്ട സ്ഥാനം നേടിയ ഖുബ്ബക്കകത്തെ മനുഷ്യനുമായി ദീര്ഘ നേരം സംഭാഷണത്തിനു ശേഷം ഖുബ്ബയുടെ കവാടം അടയുകയും അത് ആഴക്കടലില് തന്നെ തിരിച്ചെത്തുകയും ചെയ്തു.

❓ മാതാവിനെ അനുസരിക്കുകയും മാതാവിന്റെ തൃപ്തി നേടുകയും ചെയ്താല് ഉല്കൃഷ്ട പദവി ലഭിക്കുന്നതോടൊപ്പം മാതാവിന്റെ മനസ്സ് വേദനിപ്പിച്ചാല് എത്ര വലിയ ഇബാദത്ത് ചെയ്തവനാണെങ്കിലും അതിന്റെ ഗുരുതരമായ ശിക്ഷ ഇഹ ലോകത്ത് അവന് അഭിമുഖീകരിക്കേണ്ടി വരും.

⭕ ഉമര് (റ) ന്റെ ഭരണ കാലത്ത് ഒരു കച്ചവടക്കാരനുണ്ടായിരുന്നു. പണത്തിന് ആവശ്യം വരുമ്പോള് അവന്റെ ഉമ്മ കച്ചവടക്കാരനായ മകന്റെ അടുക്കല് വന്ന് പണം വാങ്ങും. ഒരു ദിവസം മകന്റെ അടുക്കല് പണമാവശ്യപ്പെട്ട് ഉമ്മ വന്നപ്പോള് മകന്റെ ഭാര്യ പറഞ്ഞു. നിന്റെ ഉമ്മ ഇപ്രകാരം എന്നും പണമാവശ്യപ്പെട്ടു വന്നാല് നമ്മള് ദരിദ്രന്മാരാകും ഭാര്യയുടെ ദുഷിച്ച വാക്കു കേട്ട മകന് തന്റെ ഉമ്മാക്ക് ഒന്നും നല്കിയില്ല. മാതാവിന്റെ മനസ്സ് പൊട്ടി.കരഞ്ഞ് കലങ്ങിയ കണ്ണുമായി മാതാവ് പടിയിറങ്ങി. കാലങ്ങള്ക്ക് ശേഷം മകന് തന്റെ കച്ചവടസംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. യാത്രാ മധ്യേ കൊള്ള സംഘത്തിന്റെ മുമ്പില് പെട്ടു അവരുടെ സമ്പത്ത് മുഴുവന് കൊള്ളയടിക്കുകയും തന്റെ ഉമ്മയുടെ മനസ്സ് വേദനിപ്പിച്ച മകന്റെ കൈകള് വെട്ടി തോളില് തൂക്കിയിടുകയും വഴിയില് ഉപേക്ഷിക്കുകയും ചെയ്തു. രക്തത്തില് കുളിച്ച് കിടക്കുന്ന മകനെ ചിലര് വീട്ടിലെത്തിച്ചു. അദ്ദേഹത്തെ കാണാന് കൂട്ടുകാരും ബന്ധുക്കളും വന്നപ്പോള് അദ്ദേഹം പറഞ്ഞു.

ഞാന് എന്റെ ഉമ്മാക്ക് എന്റെ കൈകൊണ്ട് ദിര്ഹം നല്കിയിരുന്നെങ്കില് എന്റെ കൈ മുറിക്കപ്പെടുകയോ എന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല. ഉമ്മാക്ക് നല്കേണ്ട ധനം നല്കാത്തതിലുള്ള ഉചിതമായ ശിക്ഷയാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. കൈകാലുകള് മുറിക്കപ്പെട്ട മകന്റെ വിവരം മാതാവ് അറിഞ്ഞു. മകനെ കാണാന് മാതാവ് അവന്റെ വീട്ടിലെത്തി. മാതാവ് പറഞ്ഞു. മകനേ നിനക്ക് സംഭവിച്ച വിപത്തില് ഞാന് വളരെ ദുഃഖിതയാണ്. അപ്പോള് മകന് പറഞ്ഞു. ഉമ്മാ ഇതെല്ലാം എന്റെ തെറ്റുകൊണ്ടാണ്. നിങ്ങളുടെ തൃപ്തിയാണ് എന്റെ ആവശ്യം ഇതു കേട്ട് മാതാവ് പറഞ്ഞു മകനേ നിന്നെ ഞാന് തൃപ്തിപ്പെട്ടിരിക്കുന്നു. മാതാവിന്റെ തൃപ്തിനേടിയ മകന്റെ മുറിക്കപ്പെട്ട അവയവങ്ങള് അടുത്ത ദിവസം പ്രഭാതമായപ്പോഴേക്കും പൂര്ണ്ണ ആരോഗ്യവാനായി പൂര്വ്വസ്ഥിതിയിലായി. മാതാവിന്റെ മനസ്സ് നോവിപ്പിച്ചതിലുള്ള ശിക്ഷയും മനസ്സിനെ സന്തോഷിപ്പിച്ചാലുള്ള പ്രതിഫലവും പൂര്വ്വികരുടെ ചരിത്രം നമ്മെ ഉല്ബോധിപ്പിക്കുന്നു.

❤ മാതാവിന്റെ പ്രാര്ത്ഥന.

❗മഹാനായ ഇമാം നവവീ (റ) ന്റെ ഉല്കൃഷ്ട പദവിക്ക് സുപ്രധാന കാരണവും മാതാവിന്റെ പ്രാര്ത്ഥനയായിരുന്നു

⚡ മാതാവ് മക്കള്ക്ക് വേണ്ടി ദുആ ചെയ്താല് സ്വീകരിക്കുന്നതോടൊപ്പം മക്കള്ക്കെതിരായി പ്രാര്ത്ഥിക്കുന്ന സൂക്ഷിച്ചില്ലെങ്കില് നമ്മുടെ മക്കള് കണ്ണീര്കയത്തിലായി ജീവിക്കുന്നത് നാം കാണേണ്ടിവരും നിസ്സാര കാര്യങ്ങള്ക്ക് വേണ്ടി മക്കള്ക്കെതിരെ പ്രാര്ത്ഥിക്കുകും ശാപവാക്കുകള് നടത്തുകയും ചെയ്യുന്ന മാതാ പിതാക്കള് നടത്തുകയും ചെയ്യുന്ന മാതാപിതാക്കള് പുണ്യനബി (സ) യുടെ വചനം ശ്രദ്ധിക്കുക.

നിങ്ങള് നിങ്ങള്ക്കെതിരായോ നിങ്ങളുടെ സന്താനങ്ങള്ക്കെതിരായോ നിങ്ങളുടെ സ്വത്തുക്കള്ക്കെതിരായോ പ്രാര്ത്ഥിക്കരുത്. അല്ലാഹു ചോദ്യങ്ങള്ക്കുത്തരം നല്കുന്ന സമയവുമായി ഒത്ത്വന്നാല് നിങ്ങളുടെ പ്രാര്ത്ഥനക്ക് ഉത്തരം ലഭിക്കും. (മുസ്ലിം)

🥀 ഫള്ല് എന്ന നാമത്തില് അറിയപ്പെട്ട പ്രസിദ്ധനായ ആബിദായ ഒരു മനുഷ്യന് ഒരു ദിവസം മക്കയിലേക്ക്പുറപ്പെടാന് ഒരുങ്ങി. പക്ഷെ മാതാവ് സമ്മതിച്ചില്ല. മാതാവിനെ തൃപ്തിപ്പെടുത്താന് മകന് കഴിഞ്ഞില്ല. മകന് പോവാന് ഉറച്ച് തീരുമാനമെടുത്തു. അപ്പോഴും ഉമ്മ മകനെ വേര്പിരിയുന്ന സങ്കടത്താല് അനുവാദം നല്കിയില്ല. അവസാനം ഉമ്മാന്റെ വിസമ്മതം പരിഗണിക്കാതെ മകന് വീട്ടില് നിന്നു പുറപ്പെട്ടു. കരഞ്ഞ് കലങ്ങിയ കണ്ണുമായി ഉമ്മ മകനെ പിന്തുടര്ന്നു പറഞ്ഞു. മകനേ എന്നെ വിട്ടു പോവരുത്. മാതാവിന്റെ വിലപിടിച്ചുകൊണ്ടുള്ള അപേക്ഷ മകന് അവഗണിച്ചു മക്കയെ ലക്ഷ്യമാക്കി നടന്നു. മനസ്സ് തകര്ന്ന മാതാവ് മകനെതിരെ പ്രാര്ത്ഥിച്ചു.

അല്ലാഹുവേ എന്റെ മകന്റെ വേര്പാട് എന്നെ കരിച്ചിരിക്കുന്നു. അതിനാല് അവനെ നീ ശിക്ഷിക്കേണമേ. മകന്റെ വിരദുഃഖവും പേറി മാതാവ് ജീവിച്ചു. മകന് യാത്രാ മദ്ധ്യേ ഒരു പട്ടണത്തിലെ പള്ളിയില് രാത്രി നിസ്കരിക്കാന് കയറി. ആബിദായ ആ മനുഷ്യന് ഇബാദത്തിലായി മുഴുകിയിരിക്കുന്ന സമയത്ത് പള്ളിയുടെ അടുത്ത വീട്ടില് മോഷ്ടാവ് കയറിയ വിവരം വീട്ടുകാര് അറിഞ്ഞു. കള്ളനെ പിടിക്കാന് വീട്ടുകാര് പിന്നാലെ ഓടി. പള്ളിയുടെ ഭാഗത്തേക്ക് ഓടി മറഞ്ഞ കള്ളനെ അവര്ക്ക് കാണാന് കഴിഞ്ഞില്ല. അവര് പള്ളിയില് കയറി നോക്കി. അപ്പോള് ഒരു അപരിചിതനായ മനുഷ്യന് ഇബാദത്ത് ചെയ്യുന്നത് കണ്ടു. കള്ളനാണെന്ന് മുദ്രകുത്തി അദ്ദേഹത്തെ രാജാവിന്റെ മുമ്പിലെത്തിച്ചു. മോഷണത്തിനുള്ള ശിക്ഷയായി കൈകാലുകള് വെട്ടാനും കണ്ണ് ചൂഴ്ന്നെടുത്ത് പട്ടണത്തിലേക്ക് കൊണ്ടുപോവാന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കൈകാലുകള് മുറിക്കപ്പെട്ടു. കണ്ണ് ചൂഴ്ന്നെടുക്കപ്പെട്ടു. പട്ടണത്തില് കൊണ്ടുപോയി പ്രഖ്യാപിച്ചു. മോഷണത്തിനുള്ള ശിക്ഷ ഇപ്രകാരമായിരിക്കുമെന്ന് ഇത് കേട്ട ആബിദായ മനുഷ്യന് പറഞ്ഞു. നിങ്ങള് അങ്ങനെ പറയരുത്.

ഉമ്മയുടെ സമ്മതം കൂടാതെ മക്കയിലേക്ക് പോവാന് ഉദ്ദേഷിച്ച മകന് ലഭിച്ച ശിക്ഷയാണ് എന്ന് നിങ്ങള് പറയുക. അദ്ദേഹത്തിന് ലഭിച്ച ശിക്ഷയുടെ കാരണം അവര്ക്ക് ബോദ്യപ്പെട്ടു. കള്ളനെന്ന് മുദ്രകുത്തി കൈകാലുകള് മുറിക്കപ്പെട്ട മനുഷ്യന് നല്ല ആബിദായ മനുഷ്യനാണെന്നവരറിഞ്ഞപ്പോള് ജനങ്ങള് കരഞ്ഞു അവര് അദ്ദേഹത്തെ നാട്ടിലെത്തിച്ചു. വീടിന്റെ പടിക്കലില് എത്തിയപ്പോള് അദ്ദേഹം വീട്ടുനുള്ളില് നിന്നു തന്റെ ഉമ്മ പ്രാര്ത്ഥിക്കുന്നതു കേട്ടു.

അല്ലാഹു എന്റെ മകന് വല്ല പരീക്ഷണവും നീ നല്കിയിട്ടുണ്ടെങ്കില് എനിക്കത് നേരില് കണ്ടാല് അവനെ എന്റെ അടുത്തേക്ക് തന്നെ മടക്കണം. ആ സമയത്താണ് ഒരാള് പുറത്ത് നിന്ന് ഒരാള് വിളിച്ചു പറയുന്നത്. ഞാന് യാത്രക്കാരനാണ്. വിശന്ന് എനിക്ക് എന്തെങ്കിലും ഭക്ഷണം തരാം, വീട്ടു മുറ്റത്തുള്ളത് മകനാണ് എന്ന് ഉമ്മാക്ക് അറിയില്ലായിരുന്നു. ഉമ്മ പറഞ്ഞു. ഭക്ഷണം വേണമെങ്കില് അടുത്തേക്ക് വാ. മകന്റെ മറുപടി അടുത്തേക്ക് വരാന് എനിക്കാ കാലുകളില്ല. എങ്കില് നിന്റെ കൈ നീട്ടുക മകന് എനിക്ക് രണ്ട് കയ്യുമില്ല. ഉമ്മ പറഞ്ഞു ഞാന് നിന്റെ അടുത്ത് വന്നാല് നമ്മള് പരസ്പരം കണ്ടു. അത് ഹറാമാണ്. മകന്, നിങ്ങള് ഹറാമിനെ ഭയക്കണ്ട കാരണം എനിക്ക് രണ്ട് കണ്ണുമില്ല ഉടനെ മാതാവ് ഒരു കൂജയില് തണുത്ത വെള്ളവുമായി പുറത്തുള്ള മനുഷ്യന്റെ അടുക്കല് ചെന്നു. ഉമ്മാന്റെ കാലില് വീണ് കരഞ്ഞു കൊണ്ട് പറഞ്ഞു.

നിങ്ങളുടെ ദോശിയായ മകനാണ് ഞാന്. കൈകാലുകള് മുറിക്കപ്പെട്ട കണ്ണുകള് ചൂഴ്ന്നെടുക്കപ്പെട്ട തന്റെ മുമ്പിലുള്ളത്. തന്റെ മകനാണ് എന്നറിഞ്ഞ മാതാവ് ഉടനെ പ്രാര്ത്ഥിച്ചു. അല്ലാഹുവേ എന്റെ മകന്റെ അവസ്ഥ ഇപ്രകാരമാണെങ്കില് ഞങ്ങളെ രണ്ട് പേരേയും ഉടനെ മരിപ്പിക്കണേ. മാതാവിന്റെ പ്രാര്ത്ഥന അവസാനിച്ചപ്പോഴേക്കും രണ്ടു പേരും മരണപ്പെടുകയും ചെയ്തു.

🌶  മരണസമയത്തെ പ്രയാസങ്ങള്

💥മഹാനായ അല്ഖമാ(റ) ന്ന് മരണസമയത്ത് പരിശുദ്ധ തൗഹീദ് ഉച്ചരിക്കാന് കഴിയാത്തതിന്റെ കാരണം അല്ഖമാ (റ) ന്റെ വിവാഹ ശേഷം എന്നോട് അല്പം സ്നേഹം കുറഞ്ഞോ എന്ന മാതാവിന്റെ വേദനയായിരുന്നു. അല്ഖമാ (റ) മാതാവിനെ വേദനിപ്പിക്കുന്ന ഒരു പ്രവര്ത്തനമോ വാക്കോ ഒന്നും അദ്ദേഹത്തില് നിന്നു ഉണ്ടായിട്ടില്ല. മാതാവിന്റെ മനസ്സിലെ ഒരു ചെറിയ വേദനമാത്രമാണ് അല്ഖമാ (റ) നെ മരണസമയത്ത് ബുദ്ധിമുട്ടിച്ചത്. അവസാനം മാതാവ് തൃപ്തിപ്പെട്ടപ്പോഴാണ് അല്ഖമാ (റ) കലി ചൊല്ലി മരിച്ചത്.

💥 നബി (സ) തന്റെ സ്വഹാബത്തിന്റെ കൂടെ ഇരിക്കുകയായിരുന്നു. ആ സമയത്ത് ഒരാള് വന്ന് കൊണ്ട് പറഞ്ഞു. അബ്ദുല്ലാഹിബ്നു സലാം (റ) മരണ ശയ്യയിലാണ്. ഉടനെ നബി (സ) യും അനുചരരും അടുത്തേക്ക് പോയി. മരണമാസന്നമായ വ്യക്തിക്ക് നബി (സ) പരിശുദ്ധ കലിമ ചൊല്ലിക്കൊടുത്തു. പക്ഷെ ചൊല്ലാന് കഴിയുന്നില്ല. ഉടനെ ഭാര്യയെ വിളിച്ചു കാര്യങ്ങള് അന്വേഷിച്ചു.

ഭാര്യ പറഞ്ഞു. എന്നെ വിവാഹം കഴിച്ചതു മുതല് നബി (സ) യുടെ പിന്നില് ജമാഅത്ത് നിസ്കരിരിക്കാത്തതോ സ്വദഖ നല്കാത്തതോ ആയ ഒരു ദിവസവും കഴിഞ്ഞു പോയിട്ടില്ല. പക്ഷെ അദ്ദേഹം മാതാവുമായി പിണക്കത്തിലാണ്. നബി (സ) ബിലാല് (റ) നോട് പറഞ്ഞു. മാതാവിനെ വിളിക്കുക. ബിലാല് (റ) മാതാവിന്റെ അടുത്തെത്തി. നിങ്ങളെ നബി (സ) വിളിക്കുന്നു. ബിലാല് പറഞ്ഞു. മാതാവ് എന്താ ആവശ്യം? ബിലാല്: നിങ്ങളുടെ മകന് മരണശയ്യയില് കിടക്കുകയാണ്. നിങ്ങള്ക്കും മകനുമിടയിലുള്ള പ്രശ്നം പരിഹരിക്കാനാണ് വിളിക്കുന്നത്. അല്ലാഹുവാണേ സത്യം ഞാന് ഒരിക്കലും വരില്ല. എന്നെ അടിക്കുകയും വീട്ടില് നിന്നും എന്നെ അടിച്ച് പുറത്താക്കുകയും ചെയ്ത എന്റെ മകന് ഞാന് ദുനിയാവിലും ആഖിറത്തിലും പൊരുത്തപ്പെട്ടു കൊടുക്കില്ല. ബിലാല്(റ) മടങ്ങിപ്പോയി. നബി(സ) അലി (റ) നോട് പറഞ്ഞു. നിങ്ങള് മാതാവിനെ വിളിക്കുക. രണ്ടു പേരും മാതാവിന്റെ അടുത്തെത്തി മാതാവ് കൂടെ വരാന് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് കൂടെ വന്നു.

നബി (സ) ഉമ്മയോട് പറഞ്ഞു നിന്റെ മകന്റെ അവസ്ഥയൊന്ന് കാണുക മകന്റെ ദയനീയ അവസ്ഥ കണ്ടിട്ടു മാതാവിന്റെ മനസ്സ് മാറിയില്ല. മാതാവ് പറഞ്ഞു ഇല്ല ഞാന് ഒരിക്കലും പൊറുക്കില്ല. എന്നെ മര്ദ്ധിച്ച് വീട്ടില് നിന്നും പുറത്താക്കിയവനോട് ഞാന് എങ്ങനെ പൊറുക്കും. അപ്പോള് നബി (സ) പറഞ്ഞു. നിങ്ങള് പൊരുത്തപ്പെട്ട് കൊടുത്താലേ നിങ്ങളുടെ മകനോട് എനിക്കും ബാധ്യതയുള്ളു. ഇത് കേട്ട മാതാവ് പറഞ്ഞു. എന്നാല് പൊരുത്തപ്പെട്ടു. അപ്പോഴാണ് അബ്ദുല്ലാഹിബ്നു സലാം കലിമ ചൊല്ലി മരിച്ചത്. നബി (സ) യും സ്വഹാബാക്കളും മയ്യിത്ത് നിസ്ക്കരിച്ച ശേഷം സ്വഹാബത്തിനെ ഒരുമിച്ച് കൂട്ടി കൊണ്ട് പറഞ്ഞു.

മുസ്ലിം സമൂഹമേ തന്റെ മാതാവിനോട് ഗുണം ചെയ്യാത്തവന് പരിശുദ്ധ കലിമ ഉച്ചരിക്കാന് കഴിയാതെ മരണപ്പെടും. ഇരു ലോകത്തെയും സന്തോഷകരമായ ജീവിതത്തിന് മാതാവിന്റെ തൃപ്തി അനിവാര്യമാണ്...
#കടപ്പാട്


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Thursday, May 3, 2018

നീ ഉദ്ദേശിക്കുന്നുവെങ്കിൽ ...........?

1= വിജയം നീ ഉദ്ദേശിക്കുന്നുവെങ്കിൽ.  =സമയത്ത് നിസ്കരിക്കുക

2= പ്രസന്ന വദനംഉദ്ദേശിക്കുന്നുവെങ്കിൽ    =രാത്രി നിസ്കാരം നിർവഹിക്കുക

3 = മാനസിക ഉല്ലാസവും ആയാസവും നീ ഉദ്ദേശിക്കുന്നുവെങ്കിൽ    =ഖുർആൻ പാരായണം ചെയ്യുക

4= ആരോഗ്യം നീഉദ്ദേശിക്കുന്നുവെങ്കിൽ.    = നോമ്പ് നോൽക്കുക

5= വിഷമങ്ങളിൽ നിന്നും മോചനം ഉദ്ദേശിക്കുന്നുവെങ്കിൽ.   = പാപമോചനംതേടൽ പതിവാക്കുക

6= ടെൻഷനുകൾ ഒഴിവാകണമെന്ന്ഉദ്ദേശിക്കുന്നുവെങ്കിൽ  =ദുആ പതിവാക്കുക

7= ബുദ്ധിമുട്ടുകൾ നീങ്ങണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിൽ.    =  لاحول ولا قوة إلا بالله എന്ന് ചൊല്ലി ക്കൊണ്ടിരിക്കുക

8= ബറകത്ത് വേണമെങ്കിൽ.   = നബിയുടെ മേൽ സ്വലാത്ത് ചൊല്ലുക

9= ബുദ്ധി മുട്ടില്ലാതെപ്രതിഫലം ആഗ്രഹിക്കുന്നുവെങ്കിൽ.  =  ഇത് മറ്റുള്ളവർക്കും അയച്ചു കൊടുക്കുക

നിനക്കും നിൻറെ മാതാപിതാക്കൾ ക്കും ജാരിയായ സ്വദഖയായി ഭവിക്കട്ടെ

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, April 3, 2018

സ്ത്രീകളുടെ വസ്ത്രം; മതങ്ങൾക്ക് എന്താണ് പറയാനുള്ളത്?


ഇസ്ലാം സ്ത്രീകളെ പർദ്ദക്കകത്ത്‌ പൊതിഞ്ഞു വെക്കുന്നു. മറ്റു മതങ്ങൾ സ്ത്രീകൾക്ക്‌ അവർക്കിഷ്ട്ടപ്പെട്ട വസ്ത്രം ധരിക്കാൻ അനുവാദം നൽകുന്നുണ്ടോ?

എന്തു കൊണ്ടാണു തല പോലും മറക്കാൻ ഇസ്ലാം സ്ത്രീകളോട്‌ കൽപ്പിക്കുന്നത്‌ എന്ന്  ചില യുക്തിവാദികളും മതേതരൻമാരും ഇസ്ലാമിക-ക്രിസ്തീയ വിമർശകരും ചോദിക്കാറുണ്ട്‌. വസ്ത്ര ധാരണം മറ്റു മതങ്ങളിൽ എങ്ങനെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

 ക്രിസ്തുമതത്തിൽ 

" സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കിൽ മുടി മുറിച്ചു കളയട്ടെ , മുടി മുറിച്ച്‌ കളയുന്നതും തല ക്ഷൗരം ചെയ്യുന്നതും അവൾക്ക്‌ ലജ്ജയാണെങ്കിൽ അവൾ ശിരോവസ്ത്രം ധരിക്കട്ടെ. " (1കൊറിന്ത്യൻസ്‌ 11:6)

" സ്ത്രീ പുരുഷൻെറയൊ പുരുഷൻ സ്ത്രീയുടെയൊ വസ്ത്രം ധരിക്കരുത്‌. അപ്രകാരം ചെയ്യുന്നവൻ നിൻെറ ദൈവമായ കർത്താവിനു നിന്ദ്യരാണു. " (ആവർത്തന പുസ്തകം 22:5)

"സ്ത്രീകൾ വിനയത്തോടും വിവേകത്തോടും ഉചിതമായ വിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്ന് ഞാൻ ഉപദേശിക്കുന്നു , പിന്നിയ മുടിയൊ ,സ്വർണ്ണമൊ രത്നങ്ങളൊ വിലയേറിയ ഉടയാടകളൊ അണിഞ്ഞ്‌ തങ്ങളെ തന്നെ അലങ്കരിക്കരുത്.‌ " 
(1 തിമോത്തയസ്‌ 2:9 ) 

 ഹൈന്ദവ ഗ്രന്ഥങ്ങളിൽ 

" ദൈവം നിന്നെ സ്ത്രീയായി സൃഷ്ട്ടിച്ചിരിക്കുന്നു. നീ നിൻെറ ദൃഷ്ടി താഴ്ത്തുകയും മനുഷ്യരുടെ നേർക്ക്‌ നോക്കാതിരിക്കുകയും കാലുകൾ അടുപ്പിച്ച്‌ വെക്കുകയും വസ്ത്രം വെളിപ്പെടുത്താതിരിക്കുകയും മൂടുപടം ഉപയോഗിക്കുകയും ചെയ്യുക " ( ഋഗ്വേദ  8:33:19-20)

രാമൻ പരശുരാമനെ കണ്ടപ്പോൾ സീതയോടായി പറയുന്നു  " സീതാ നീ മൂടുപടം ഉപയോഗിക്കുകയും നീ നിൻെറ ദൃഷ്ട്ടി താഴ്ത്തുകയും ചെയ്യുക." (മഹാവീർ ചരിത ആക്റ്റ്‌ 2 പേജ്‌ 71)

"പുരുഷന്മാർ സ്ത്രീകളുടെ വസ്ത്രം ധരിക്കരുത്‌." ( ഋഗ്വേദ 10:85:30)

എന്താണു നമുക്കിതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്‌?  ഹൈന്ദവവേദം മൂടുപടം ധരിക്കാൻ പഠിപ്പിക്കുന്നു.  എന്നിട്ട്‌ എത്ര പേർ  മൂടുപടം ധരിക്കുന്നുണ്ട്‌ . അന്യപുരുഷനായ പരശുരാമനെ കണ്ടപ്പോൾ സീതയോട്‌ മൂടുപടം ധരിക്കാൻ പറഞ്ഞ ഭഗവാൻ  ശ്രീരാമനിൽ നല്ല ഭർത്താവിനെ കാണാൻ സാധിക്കും. 

എന്നാൽ ഇന്ത്യയുടെ പല ഭാഗങ്ങളിൽ  പോയാൽ തല മറക്കുന്ന ഹൈന്ദവ സ്ത്രീകളെ കാണാൻ സാധിക്കും ഞാൻ ജോലി ചെയ്ത സമയത്ത് ഗുജറാത്തിൽ  ചിലയിടങ്ങളിൽ അന്യ പുരുഷന്മാരെ കാണുമ്പോൾ ഹൈന്ദവ സ്ത്രീകൾ മുഖം വരെ മറക്കാറുണ്ട്‌.

എന്തായാലും ഇസ്ലാമിക വിമർശകരും യുക്തിവാദികളും മതേതരൻമാരും ആധുനിക സദാചാര പോലീസുമാരും ഇതൊന്നും കാണാതെ പോകുന്നു . സ്വന്തം മത ഗ്രന്ഥത്തിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി എന്ത്‌ പറയുന്നു എന്ന് മനസ്സിലാക്കാതെ ആധുനിക വസ്ത്രധാരണത്തെ കുറിച്ച് വാചാലമാകുന്നു. 

" നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു " ഖുർആൻ(33:59).



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Wednesday, March 28, 2018

വെള്ളിയാഴ്ച്ച-ദിവസം-100-തവണ ഈ ദിക്ർ ചൊല്ലിയാൽ ?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Monday, March 19, 2018

ജീവിതം എന്ത് പഠിപ്പിച്ചുവെന്നു ചോദ്യത്തിനു ഒരാൾ നല്കിയ മറുപടി.?


 An answer to a Question - Life teach us what?  Read this reply - thought motivating...

1- ബുദ്ധിമാൻ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കും. വിഡ്ഢികൾ ന്യായീകരിക്കും.

2- ക്ഷമയും അധ്വാനവുമാന് സൌഭാഗ്യങ്ങളുടെ താക്കോൽ. അതില്ലാത്തവർക്ക് ഈ ലോകം കുറെ കടങ്ങളും ബാധ്യതകളും മാത്രം  സമ്മാനിക്കുന്നു.

3- അധ്വാനിക്കുന്നവന്  വൈകിയാണെങ്കിലും ഒരു നാൾ വിജയം ലഭിക്കും.

4- നാമറിയാതെ ഏതു നിമിഷവും കെട്ടുപോകുന്ന ഒരു  വിളക്കാണ് നമ്മുടെ ജീവൻ.

5-  നല്ല വാക്ക്, പുഞ്ചിരി, ദാന ശീലം ഇവയാണ് ഒരാളുടെ ഏറ്റവും ഉദാത്തമായ സ്വഭാവ ഗുണങ്ങൾ.

6- ആരോഗ്യവും നിർഭയത്വവുമാണ് മനുഷ്യന് ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട  നിധികൾ.

7- തിന്മ വിതച്ച് നന്മ കൊയ്യാമെന്നത് വ്യാമോഹമാണ്.

8-  ജീവിതം ഒരുനാൾ  അവസാനിക്കുമെന്ന് അറിയാമെങ്കിലും  മനുഷ്യൻ കൂടുതൽ തിരക്കുകളിൽ എര്പെടുന്നു. തിരക്കുകൾക്ക് ഒരിക്കലും അവസാനമില്ല.

9-  കൂടെയുള്ളവരെ കേള്ക്കാൻ മനസ്സ് കാണിക്കുന്നുവെങ്കിൽ  നിങ്ങളെ കേള്ക്കാൻ  കൂടെയുള്ളവർ തയ്യാറാവും.

10- കൂടെ യാത്ര ചെയ്യുമ്പോഴാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം പുറത്തു വരുന്നത്.

11- പൊങ്ങച്ചം പറയുന്നവർ അധികവും  ഉള്ളിൽ കഴമ്പില്ലത്തവർ ആയിരിക്കും.

12- നല്ല കുടുംബത്തിലും നല്ല മാതാ പിതാക്കൾക്കും  ജനിച്ചവർ ആ നല്ല ഗുണം കാണിക്കും.

13-  മരണപ്പെട്ടവര്ക്കെല്ലാം സാക്ഷാല്കരിക്കാൻ ബാക്കിയുള്ള ഒരുപാട്  ആഗ്രഹങ്ങളും സ്വപ്നങ്ങളും  ഉണ്ടായിരുന്നുവെന്നതാണ്‌ സത്യം.

14- രോഗം പേടിച്ചു നാം ഭക്ഷണം നിയന്ത്രിക്കുന്നു. പക്ഷെ നരകം ഭയന്ന്  ആരും  തിന്മകളെ  വര്ജ്ജിക്കാറില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

15- ഇന്നത്തെ സുഖത്തിനു വേണ്ടിയാണ് സകല ജനങ്ങളുടെയും മത്സരം. പക്ഷെ മരണ ശേഷമുള്ള സുഖത്തിനു (നിത്യജീവൻ) വേണ്ട കർമങ്ങളിൽ ആരും മത്സരിക്കുന്നേയില്ല എന്നതാണ് എന്റെ സങ്കടം.

വാക്കുകൾ വളരെ
സൂക്ഷിച്ചു
മാത്രം
ഉപയോഗിക്കുക
കാരണം അത്
കേട്ടയാൾക്ക്
പൊറുക്കാൻ
മാത്രമേ സാധിക്കൂ..,
അത് മറക്കാൻ
സാധിക്കില്ല....

♻♻♻♻♻♻♻

പറയുന്നത്‌ മുഴുവന്‍
അറിയുന്നത്‌ നല്ലതാണ്‌...
പക്ഷെ, അറിയുന്നത്‌ മുഴുവന്‍
പറയുന്നത്‌
അത്ര നലതല്ല...

♻♻♻♻♻♻♻

നല്ല വാക്കും, പുഞ്ചിരിയുമാണ്
 മറ്റുള്ളവർക്ക് നൽകാവുന്നതിൽ വെച്ച്
ഏറ്റവും വിലയേറിയ
 നല്ല സമ്മാനങ്ങൾ""

♻♻♻♻♻♻♻

ഒരു വൃക്ഷം അറിയപ്പടെുന്നത്‌
അതിന്റെ ഫലത്തിന്റെ പേരിലാണ്‌.
ഒരു മനുഷ്യന്‍
അറിയപ്പെടുന്നത്‌
അവന്റെ പ്രവര്‍ത്തിയുടെ
പേരിലും..

♻♻♻♻♻♻♻

പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി
തോറ്റു കൊടുക്കുന്നത്‌ തന്നെയാണ്‌
ജീവിതത്തിലെ
ഏറ്റവും വലിയ സന്തോഷം....

♻♻♻♻♻♻♻

"ജാതി നോക്കുന്നവരോട്‌
കൂട്ടു കൂടരുത്‌...
കൂട്ടു കൂടിയവരുടെ ജാതി
നോക്കരുത്‌..

♻♻♻♻♻♻♻

"കഴിവുള്ളന്‌
ഉയരത്തിലെത്താന്‍ കഴിയും.

പക്ഷെ, സ്വഭാവ ഗുണമുള്ളവനെ
അതെന്നും നിലനിര്‍ത്താന്‍
സാധിക്കുകയുള്ളു."

♻♻♻♻♻♻♻

"കടപ്പാടുകൾ"
നിറവേറ്റാൻ തുടങ്ങുമ്പോഴാണ്"
കഷ്ടപ്പാടുകൾ"
എന്താണെന്ന്
നാം തിരിച്ചറിയുക....!

♻♻♻♻♻♻♻

 എല്ലാം നൽകിയ ദൈവത്തിനു നന്ദിയുള്ളവരാവുക....
-----------

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

ഒരു മൗന സന്ദേശം...............!!

ദുനിയാവിലെ സമ്പത്ത് കൊണ്ട് മക്കൾ സമ്പന്നരായാൽ മാതാപിതാക്കൾ പേടിച്ചു പേടിച്ചു മക്കളോട് സംസാരിക്കുന്നു മക്കൾ
പിണങ്ങിയാലോ എന്ന് ഭയന്ന്

മക്കൾആത്മീയമായ അറിവ് കൊണ്ട്  സമ്പന്നരായാൽ മക്കൾ പേടിച്ചു പേടിച്ചു സംസാരിക്കുന്നു , മാതാപിതാക്കൾ പിണങ്ങിയാലോ എന്ന്ഭയന്ന്

ഒരു മൗന സന്ദേശം !!

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Saturday, March 17, 2018

വിവാഹം കഴിപ്പിക്കാൻ നിവൃത്തിയില്ലാത്തവരുടെ വിവാഹം നടത്തി കൊടുക്കുന്നു. ?




വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Friday, March 16, 2018

കിടപ്പറയിലെ രതിലീലകൾ ഇസ്ലാമിക വീക്ഷണത്തിൽ



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, March 11, 2018

കടം...........? !!

ഒരു ഗ്രാമത്തിൽ ഒരു വ്യക്തി മരണപ്പെട്ടു.
മയ്യിത്ത് കുളിപ്പിച്ചൊരുക്കി പള്ളിയിലേക്ക് കൊണ്ടുപോകാനൊരുങ്ങി.

മയ്യിത്ത് കട്ടിൽ എടുക്കാൻ ഒരുങ്ങിയപ്പോൾ ഒരാൾ കട്ടിലിന്റെ കാലിൽ പിടിച്ചിട്ട് പറഞ്ഞു.
"മയ്യിത്ത് കൊണ്ടുപോകാൻ വരട്ടെ, ഈ മരിച്ച വ്യക്തി എനിക്ക് 15 ലക്ഷം രൂപ തരാനുണ്ട്. ആദ്യം അത് ആര് എപ്പോൾ നൽകും എന്നതിനെ കുറിച്ച് ഒരു തീരുമാനം ഉണ്ടാക്കൂ എന്നിട്ട് മതി മയ്യിത്ത് മറവുചെയ്യാൻ കൊണ്ടുപോകുന്നത്...."

കൂടിനിന്നവരൊക്കെ മുഖത്തോടുമുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
മയ്യിത്തിന്റെ ആൺമക്കൾ പറഞ്ഞു : 
"മരിച്ച ഞങ്ങളുടെ പിതാവ് അങ്ങിനെ ഒരു കടം ഉള്ളതായി ഞങ്ങളോട് പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ അത് നൽകാനും തയ്യാറല്ല."

മയ്യിത്തിന്റെ സഹോദരങ്ങൾ പറഞ്ഞു:
"സ്വന്തം മക്കൾ നൽകാൻ തയ്യാറല്ല എങ്കിൽ പിന്നെ ഞങ്ങൾ എന്തിന് നൽകണം...?"

ആരും ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല.
പണം ലഭിക്കേണ്ടിയിരുന്ന വ്യക്തി മയ്യിത്ത് കൊണ്ടുപോകാൻ അനുവദിക്കാതെ മയ്യിത്ത് കട്ടിലിന്റെ ഒരു കാലിൽ ബലമായി പിടിച്ചിരുന്നു.
കാര്യം വീടിനകത്തുള്ള സ്ത്രീകളുടെ ചെവിയിലുമെത്തി.
മയ്യിത്തിന്റെ ഒരേയൊരു മകൾ വിവരം കേട്ടു.
ഉടനെ തന്റെ എല്ലാ ആഭരണങ്ങളും ഊരിയെടുത്തു. അലമാരയിൽ ഉണ്ടായിരുന്ന ആഭരണങ്ങളും പണവും എടുത്ത് ആ വ്യക്തിക്ക് നൽകിയിട്ട് പറഞ്ഞു:" അല്ലാഹുവിനെ വിചാരിച്ച്‌ ഈ ആഭരണങ്ങൾ വിറ്റുകിട്ടുന്ന തുകയും പിന്നെ ഈ തുകയും എന്റെ പിതാവിന്റെ കടത്തിൽ നിങ്ങൾ വരവ് വെച്ചോളൂ..ബാക്കി തുക എത്രയാണെന്ന് അറിയിച്ചാൽ വരും ദിവസങ്ങളിൽ എത്രയും പെട്ടെന്ന് അതും ഞാൻ തന്നുതീർക്കാം... ദയവുചെയ്ത് എന്റെ പ്രീയപ്പെട്ട പിതാവിന്റെ മയ്യിത്ത് കൊണ്ട്‌ പോകുന്നതിന് താങ്കൾ തടസ്സം നിൽക്കരുത്."
അത് കേട്ട ആ വ്യക്തി മയ്യിത്ത് കട്ടിലിന്റെ കാലിൽ നിന്നും പിടിവിട്ട് എഴുന്നേറ്റ് നിന്ന് പറഞ്ഞു" എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. എന്റെ കൂട്ടുകാരനായിരുന്ന ഈ മയ്യിത്തിന്റെ അനന്തരാവകാശി ഈ മകളാണെന്ന്.
സത്യത്തിൽ 15 ലക്ഷം ഈ കൂട്ടുകാരൻ എനിക്ക് നൽകാനല്ല മറിച്ച്, അത്രയും തുക ഞാൻ അങ്ങോട്ട് നൽകാനാണുള്ളത്. അന്നൊരിക്കൽ എന്റെ ഈ കൂട്ടുകാരൻ പറഞ്ഞിരുന്നു "ഞാൻ മരണപ്പെട്ടാൽ എന്റെ അനന്തരാവകാശി ആരാണെന്ന് നീ മനസ്സിലാക്കി ഈ തുക അവർക്ക് നൽകണമെന്ന്.
NB: ഇത് ഒരു കഥയാണെങ്കിലും (നടന്നതാവാം / നടന്നിട്ടില്ലായിരിക്കാം) ഇവിടെ കട ബാധ്യത, സത്യസന്ധത, മാതാപിതാക്കളോടുള്ള സ്നേഹം, കടപ്പാട്, വാഗ്ദത്തം പാലിക്കൽ, തുടങ്ങിയവ ചർച്ചചെയ്യുന്നുണ്ട്...
കടം വലിയൊരു പ്രശ്‌നമാണ്. കടങ്ങളോ കടബാധ്യതകളോ ഇല്ലാതെ മരിക്കാൻ അള്ളാഹു
നമ്മെയും നമ്മുടെ മാതാ പിതാക്കളെയും തുണക്കട്ടേ.... നമ്മെയും നമ്മോടു ബന്ധപ്പെട്ട എല്ലാവരെയും നേരായ, നന്മയുടെ വഴിയിൽ ഉൾപ്പെടുത്തി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടേ... സത്യവും അസത്യവും വേർതിരിച്ചറിയാനുള്ള സൽബുദ്ധി നമുക്കെല്ലാവർക്കും നൽകട്ടെ...

ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ..
കടപ്പാട്:vilayil shamnad


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Shariah Investments - Malayalam

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

SOORATHUL IQLAS - USEFUL YOUR DAILY LIFE. CLICK HERE


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, February 20, 2018

പന്നി മാംസം തിരിച്ചറിയുക. ഒഴിവാക്കുക. !!

Dr: M Amjad khan
 Medical Research Institute
 United States

മിക്കവാറും യൂറോപ്പ് ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങളിലെ പ്രാഥമിക മാംസം പന്നി മാംസം ആണ്. ആ രാജ്യങ്ങളില്‍ ധാരാളം ഫാമുകളില്‍ പന്നി വളര്‍ത്തുന്നുണ്ട്. ഫ്രാന്‍സില്‍ മാത്രമായി തന്നെ 42000 ല്‍ അധികം ഫാമുകളുന്ടെന്നു കണക്കുകള്‍ പറയുന്നു. 

മറ്റുള്ള ജീവികളെക്കാള്‍ പന്നികളുടെ ശരീരത്തില്‍ കൂടുതല്‍ നെയ്യ് ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ യൂറോപ്പ് കാരും അമേരിക്കക്കാരും പന്നിപ്പനി പോലുള്ള അസുഖങ്ങളെ ഭയന്ന് ഇവ ഉപയോഗിക്കാറില്ല. ഇത് ക്രമീകരിക്കാനാകാതെ അവിടത്തെ ഫുഡ്‌ ഡിപ്പാര്‍ട്ട്മെന്റുകള്‍ പ്രയാസത്തിലായി. അങ്ങനെ അതുകൊണ്ട് അവര്‍ സോപ്പ് ഉണ്ടാക്കി കയറ്റുമതി ചെയ്തു. യൂറോപ്പില്‍ എല്ലാ വസ്തുക്കളും അതിന്റെ പാക്കില്‍ എഴുതാന്‍ നിയമം വന്നപ്പോള്‍ ഇത് കൊണ്ടുണ്ടാക്കുന്ന വസ്തുക്കളില്‍ "പിഗ് ഫാറ്റ്" എന്ന് രേഖപ്പെടുത്തി. അതോടെ ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ഇത്തരം വസ്തുക്കള്‍ നിരോധിച്ചു. പിന്നീട് യുദ്ധത്തില്‍ ബുള്ളറ്റിനു ഉപയോഗിച്ചു, മുസ്ലിം പട്ടാളക്കാരുടെ എതിര്‍പ്പില്‍ അവയും പരാജയപ്പെട്ടു. അവസാനം അവര്‍ ഇ-കോഡ് ഭാഷ ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഇത്തരം നെയ്യ് കൊണ്ടുള്ള വസ്തുക്കള്‍ 
TOOTH PASTE, SHAVING CREAM, CHEWINGUM, CHOCOLATES, SWEETS, BISCUTS, CORN FLAKES, TOFFEES, CANNED FOODS, FRUIT TINNS, ചിലത് ഇവയാണ്.
അത് കൊണ്ട് എല്ലാ മുസ്ലിങ്ങളും പന്നി മാംസം ഉപേക്ഷിക്കണമെന്നും, നിങ്ങളുടെ നിത്യോപയോഗങ്ങളില്‍ താഴെ നല്‍കിയിട്ടുള്ള ഇ-കോഡ് ലിസ്റ്റ് പരശോധിക്കണമെന്നും അവയിലുന്ടെങ്കില്‍ ഉപേക്ഷിക്കണമെന്നും അറിയിക്കുന്നു.
E100, E110, E120, E140, E141, E153, E210, E213, E214, E216, E234, E252, E270, E280, E325, E326, E327, E334, E335, E336, E337, E422, E430, E431, E432, E433, E434, E435, E436, E440, E470, E471, E472, E473, E474, E475, E476, E477, E478, E481, E482, E483, E491, E492, E493, E494, E495, E542, E570, E572, E631, E635, E904.

വായിച്ചു കഴിഞ്ഞ ശേഷം ആ ഷെയര്‍ ബട്ടണ്‍. ഒന്നമര്‍ത്തി കൂട്ടുകാരില്‍ എത്തിക്കുമല്ലോ..,
നമ്മള്‍ ചെയ്യുന്ന ഇത്തരം നല്ല പ്രവര്‍ത്തികള്‍ക്ക് അല്ലാഹു പ്രതിഫലം നല്കാതിരിക്കില്ല.വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Saturday, February 17, 2018

ബാത്‌റൂമിൽ സ്ത്രീകൾ നഗ്നരായി കുളിച്ചാൽ സംഭവിക്കുന്നത് ....?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Wednesday, January 24, 2018

ദുബായിലെ ഖുർആൻ പാർക്ക് ഇൗ വർഷം മധ്യത്തിൽ തുറക്കും...?

ദുബായ് ∙ എമിറേറ്റിലെ ഖുര്‍ആന്‍ പാര്‍ക്ക് ഈ വര്‍ഷം പകുതിയോടെ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നു നഗരസഭാധികൃതര്‍.  വേദഗ്രന്ഥത്തില്‍ പരാമര്‍ശിച്ച വിവിധ തരം പഴങ്ങളും പച്ചക്കറികളുമാണ് പുതിയ പാര്‍ക്കിലെ ആകര്‍ഷണീയത. ദുബായ് നഗരസഭയുടെ വേറിട്ട പദ്ധതിയാണ് ഖവാനീജില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ഖുര്‍ആന്‍ പാര്‍ക്കെന്നു മുനിസിപ്പാലിറ്റി തലവന്‍ എൻജിനിയർ ഹുസൈന്‍ ലൂത്ത പറഞ്ഞു. എമിറേറ്റിന്റെ ഹരിതമേഖലകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നൂതനസംരംഭം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കും. പ്രകൃതിവിജ്ഞാന, വൈദ്യരംഗത്ത് ഖുര്‍ആന്‍ ഉദ്ഘോഷിച്ച കാര്യങ്ങള്‍ പാര്‍ക്കിലുണ്ടാകും. ആധുനിക ചികിത്സാരംഗം പ്രകൃതിയെ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള അടിസ്ഥാനമെന്തെന്നു പാര്‍ക്ക് സന്ദര്‍ശനത്തിലൂടെ വ്യക്തമാകുമെന്നു ലൂത്ത അഭിപ്രായപ്പെട്ടു.

ഖുര്‍ആനുപുറമെ നബിചര്യയില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളും പാര്‍ക്കിലുണ്ടാകും. ഓരോ ചെടികളുടെയും ഭക്ഷ്യ, ചികിത്സാ ഗുണഫലങ്ങള്‍ തിരിച്ചറിയാന്‍ സാഹായിക്കുന്നതാകും സന്ദര്‍ശനം. സവിശേഷമായ സംസ്കൃതിയോടും പ്രകൃതിയോടും സമരസപ്പെട്ടു ജീവിക്കാനും ഇത്തരം സസ്യലദാതികള്‍ കൃഷിചെയ്യാനും പ്രചോദിപ്പിക്കുക കൂടി പാര്‍ക്കിന്റെ ലക്ഷ്യമാണെന്ന് ലൂത്ത സൂചിപ്പിച്ചു.

വിവിധ സംസ്കാരങ്ങളിലേക്ക് ആശയ,വൈദ്യ ഗവേഷണ പരമായ ഒരു പാലമായിരിക്കും 60 ഹെക്ടറിൽ നിർമിക്കുന്ന ഈ പാർക്ക്. വിശുദ്ധവേദഗ്രന്ഥം വ്യക്തമാക്കിയ അപൂർവ സസ്യങ്ങൾ ഒരു സ്ഫടികസദനത്തിൽ ആയിരിക്കും. 12 വ്യത്യസ്ത തോട്ടങ്ങൾ  ഒരു പാർക്കിൽ ഒന്നിച്ചു കാണാമെന്നത്  ഖുർആൻ പാർക്കിനെ ഇതര പാർക്കിൽ നിന്നും വ്യത്യസ്തമാക്കും.

വാഴത്തോട്ടം, ഒലീവ് , ഉറുമാൻ പഴം, വത്തക്ക, അത്തി, മുന്തിരി, പലതരം ഉള്ളികള്‍, ഗോതമ്പ്, ഇഞ്ചി, കക്കരി , പുളി തുടങ്ങിയവയെല്ലാം പാര്‍ക്കില്‍ സുലഭമായി വിളയിച്ചിരിക്കും സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ കുടകള്‍ക്ക് കീഴില്‍ ഇരിപ്പിടങ്ങള്‍, വൈഫൈ, മൊബൈൽ ചാർജ് ചെയ്യാൻ പ്രത്യേക സ്ഥലം, സൗരോർജ സംവിധാനം എന്നിവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.  അത്യാധുനിക രീതിയിൽ നിർമിച്ച ചില ഗുഹകളും ഈ ഉദ്യാനത്തെ ഒരു ഉല്ലാസ, പഠന കേന്ദ്രം കൂടിയാക്കും. പാര്‍ക്കിനോട് അനുബന്ധിച്ച് വിശാലമായ പാര്‍ക്കിങ്ങും നിര്‍മിച്ചിട്ടുണ്ട്.  മൂന്നു ഘട്ടങ്ങളിലായാണ് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. 
[Courtesy: Manorama]

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs