Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Saturday, December 31, 2011

അനാവശ്യ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സൈറ്റുകള്‍ക്ക് ഫെബ്രുവരി 6 വരെ സമയം !!

മതസമുദായങ്ങളെ ഹനിക്കുന്ന ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ഫേസ്ബുക്ക്, ഗൂഗിള്‍ ഉള്‍പ്പടെയുള്ള സൈറ്റുകള്‍ക്ക് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ഈ വരുന്ന ഫെബ്രുവരി 6നകം പ്രസ്തുത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ഒരു ഡല്‍ഹി കോടതി ശനിയാഴ്ച വിധിച്ചത്. ആരോപണവിധേയമായ എല്ലാ സൈറ്റുകളും ഫെബ്രുവരി 6ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ലെങ്കില്‍ സൈറ്റുകള്‍ക്ക് നേരെ കോടതിയലക്ഷ്യത്തിന് കേസ് ചാര്‍ജ്ജ് ചെയ്യുമെന്നും കോടതി അറിയിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ് സിവില്‍ ജഡ്ജ് മുകേഷ് കുമാറാണ് വിധി പ്രഖ്യാപിച്ചത്. മുഫ്തി അയ്ജാസ് അര്‍ഷാദ് ഖസ്മിയെന്ന വ്യക്തി നല്‍കി പരാതിയെ തുടര്‍ന്നാണ് നടപടി. ഗൂഗിള്‍, ഫേസ്ബുക്ക് എന്നീ സൈറ്റുകളില്‍ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയെന്നാണ് അദ്ദേഹം പരാതിപ്പെട്ടത്. ഇരുസൈറ്റുകളുടേയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമിലാണ് പരാതിക്കടിസ്ഥാനമായ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നത്. ഇതില്‍ ചില ചിത്രങ്ങള്‍ പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുദേഷ് കുമാര്‍ 21 വെബ്‌സൈറ്റുകള്‍ക്കെതിരെ സമന്‍സ് പുറത്തിറക്കി. ഫേസ്ബുക്ക്, ഗൂഗിള്‍, യാഹൂ, യൂട്യൂബ്  എന്നിവയും ഇതില്‍ ഉള്‍പ്പെടും. അശ്ലീല ഉള്ളടക്കങ്ങളും മറ്റും ഉള്‍പ്പെടുത്തിയതിനാണ് നടപടി. ഹിന്ദു, ഇസ്ലാം, ക്രിസ്തീയ ദൈവങ്ങളുടെ അനാവശ്യ ചിത്രങ്ങളും മറ്റ് ചില അസഭ്യചിത്രങ്ങളും സൈറ്റുകള്‍ പ്രസിദ്ധപ്പെടുത്തിയതിനെ തുടര്‍ന്നാണ് കോടതി ഇവര്‍ക്ക് സമന്‍സ് അയച്ചത്. ഈ സൈറ്റുകള്‍ക്കെതിരെ ആവശ്യമായ നടപടി കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു.
(courtesy:gulfmalayaly.com)

Thursday, December 29, 2011

How to Convert to Islam and Become a Muslim !!

Islamic Websites


Qatar Islamic Cultural Center  http://www.fanar.gov.qa/
ISLAMIC INFO CENTER http://www.islamiccentre.org/
Darul-Uloom – Deoband (India) http://www.darululoom-deoband.com/
Darul-Ihsan Islamic Center – South Africa  http://www.darulihsan.com/
Darul-Uloom- Burry – England  http://www.inter-islam.org/
Ask Imam- Ask your ISLAMIC doubts
Ask Imam
http://www.askimam.org/
Malayalam Islamic Site
Malayalam Hadees & Books
http://www.quranmalayalam.com/
Brother Harun Yahya- The scientific Orator of ISLAM
www.harunyahya.com/
About Jihad www.aboutjihad.com
Naflprayers     (Sunnah) Nafl Prayers http://www.islamiccentre.org/presentations/naflprayers.pdf

Islamic Online University !!

തല മറക്കാന്‍ മടിക്കുന്ന സ്ത്രീകളുടെ ശ്രദ്ദക്ക്.....!!


പ്രിയപ്പെട്ട സഹോദരിമാരെ,
അസ്സലാം അലൈകും.

തല മറക്കാന് മടിക്കുന്നവരും, തല മറച്ചിട്ടും അന്യ പുരുഷന്മാരെ കാണുമ്പോള് താനേ തലയിലെ തട്ടം താഴേക്ക് വീണു പോകുന്നവരും, കട്ടി കുറഞ്ഞ വസ്ത്രം കൊണ്ട് തല മറക്കുന്നവരും, തലയുടെ മുന് ഭാഗത്തെ  മുടിയുടെ ഡിസൈന് പുറത്തു കാണിച്ചു കൊണ്ട്  ബാക്കി ഭാഗം ഭദ്രമായി മറക്കുന്നവരും ആയ സ്ത്രീകളോടും അത്തരം ഉമ്മമാരെ സ്നേഹിക്കുന്ന മക്കളോടും പെണ് കുട്ടികളെ സ്നേഹിക്കുന്ന ഉപ്പമാരോടും ഭാര്യമാരെ  സ്നേഹിക്കുന്ന ഭര്താക്കന്മാരോടും സഹോദരിമാരെ സ്നേഹിക്കുന്ന ആങ്ങളമാരോടും  ആണ് ഞാന് എഴുത്തിലൂടെ സംവദിക്കുന്നത്.

തല മറക്കണം എന്ന് അറിവില്ലാത്ത ഒരു  സ്ത്രീയെ മുസ്ലിം സമുദായത്തില് ഇന്ന് കണ്ടെത്താന് കഴിയുകയില്ല. തല മറക്കല് നിര്ബന്ദമാണ് എന്നും അത് ഒരു മുസ്ലിം സ്ത്രീയുടെ അടയാളം ആണെന്നും ഇക്കാലത്ത് എല്ലാ മുസ്ലിം സ്ത്രീകള്ക്കും അറിയാവുന്ന കാര്യം ആണ്. എന്നിട്ടും ഇന്ന് മുസ്ലിം സമുദായത്തില് തല മറക്കുന്ന സ്ത്രീകളെക്കാള് എത്രയോ കൂടുതല് ആണ് നമ്മുടെ സമുദായത്തില് തല മറക്കാത്ത സ്ത്രീകളുടെ എണ്ണം. തല മറക്കാതവര്ക്കുള്ള ശിക്ഷ എന്താണെന്ന് അറിയാത്തത് കൊണ്ടാണ് മുസ്ലിം സ്ത്രീകള് ഇത്രയും കൂടുതല് പേര് തല മറക്കാതെ നടക്കുന്നതിനുള്ള ഒരു കാരണം എന്ന് എന്റെ അനുഭവത്തില് നിന്നും മനസ്സിലാക്കിയത്  കൊണ്ടാണ് ഇന്ന് ഞാന് എഴുത്ത് അയക്കുന്നത്

നബി () ഒരിക്കല് ഇസ്രാ മീറാജ് രാത്രിയില് കണ്ട സംഭവങ്ങളെ സ്മരിച്ചു കൊണ്ട് വിശദീകരിച്ചു . രാത്രിയില് ജിബ്രീല്( (..'()നോട് കൂടെ യാത്ര ചെയ്യുമ്പോള് ഞങ്ങള് നരകം കാണാന് ഇടയായി. പല രീതിയിലും ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളെ   ചുട്ടു പൊള്ളുന്ന നരകത്തില് വെച്ച് ഞാന് കണ്ടു. (വളരെ വലിയ ഹദീസ് ആയതു കൊണ്ട് നമ്മുടെ വിഷയം മാത്രം ഞാന് എടുത്തു ഉദ്ദരിക്കുകയാണ്) . അവിടെ   കഠിനമായി ശിക്ഷിക്കപ്പെടുന്ന ഒരു  സ്ത്രീയെ കണ്ടു. അവള്ടെ മുടി കൂട്ടി കെട്ടിയിരിക്കുന്നു. മുടിയില്  അവളെ കെട്ടി തൂക്കിയിരിക്കുന്നു. താഴെ ഭയാനകമായ തീ ആളി കത്തി കൊണ്ടിരിക്കുന്നു. തീയുടെ കാഠിന്യം കൊണ്ട് അവളുടെ തലച്ചോറ് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയാണ്. അത് കണ്ടപ്പോള് എനിക്ക് സഹിക്കാന് ക്ലഴിഞ്ഞില്ല.  വേദന താങ്ങാനാവാതെ   ഞാന് ജിബ്രീല്( (..'()നോട് ചോദിച്ചു. ഏതാണ്  സ്ത്രീ ജിബ്രീലേ ? അപ്പോള് ജിബ്രീല്( (..'() പറഞ്ഞു. നബിയെ, നമുക്ക് നടക്കാം, നമുക്ക് ഇനിയും കൂടുതല് കാണുവാനുണ്ട്.......

(അങ്ങനെ പല രീതിയിലും ശിക്ഷിക്കപ്പെടുന്ന സ്ത്രീകളെ രസൂലുല്ലാഹി () അവിടെ കണ്ടതായി വിശദീകരിച്ചു. അതൊന്നും ഇവിടെ തല്കാലം കുറിക്കുന്നില്ല  )

രസൂലുല്ലാഹി () യുടെ വിശദീകരണം കേട്ട് കൊണ്ടിരിക്കുന്ന മകള് ഫാത്തിമാ ബീവി ഇത് കേട്ട് സഹിക്കാനാവാതെ നിയന്ത്രണം വിട്ടു കരഞ്ഞു പോയി. മഹതി രസൂലുല്ലാഹി () യോട് ചോദിച്ചു. ഉപ്പാ, പാവം സ്ത്രീകള് രീതിയില് മാരകമായി ശിക്ഷിക്കപ്പെടാന് എന്താണ് കാരണം ഉപ്പാ, എനിക്കൊന്നു പറഞ്ഞു തരുമോ ഉപ്പാ..

രസൂലുല്ലാഹി () വിശദീകരിച്ചു തുടങ്ങി.  മകളേ, ഞാന് ആദ്യം പറഞ്ഞ തലമുടി കൂട്ടി കെട്ടി മുകളിലേക്ക് കെട്ടി തൂക്കിയ നിലയില്  തലച്ചോറ് പതഞ്ഞു പൊങ്ങുന്ന സ്തീയുണ്ടല്ലോ, അവള് അന്യ പുരുഷന്മാരുടെ മുന്നില് തല മുടി പൂര്ണമായും മറക്കാതവള്  ആയിരുന്നു. അതായത് സ്ത്രീ തല മറക്കാത്ത സ്ത്രീ ആയിരുന്നു

ഇനി എന്റെ പൊന്നു സഹോദരിമാര് ചിന്തിക്കുക.   ദുന്യാവില്  വളരെ ചെറിയ കാലയളവില് ആണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ചെറു ജീവിതത്തില് നമ്മള് മുടി എല്ലാവര്ക്കും മുന്നില് കാണിച്ചു നടന്നിട്ട് നമുക്ക് ലഭിക്കാനുള്ളത് എന്താണ്? മുടി മറച്ചു എന്നത് കൊണ്ട് നമുക്ക് നഷ്ടപ്പെടാനുള്ളത് എന്താണ്? മുടി സ്റ്റൈല് ആക്കി ഡിസൈന് ചെയ്തു അഹംഭാവത്തോടെ  നടന്നിരുന്ന എത്രയോ സ്ത്രീകളെ നമുക്ക് പരിചയം  ഉണ്ടാകാം. അവരില് പലരും  തല മുടി വെളുത്ത് പോയ കാരണത്താല്  ഇന്ന് ഡിസൈന് എല്ലാം ഒഴിവാക്കി തലമുടി കൂട്ടി കെട്ടി നടക്കുന്നത് നാം കാണുന്നു. നമ്മള് കാണിച്ചു നടക്കുന്ന  മുടിയുടെ അവസ്ഥയും ഇത് തന്നെ അല്ലെ? മാത്രം അല്ല, മുടി വെളുക്കുന്നത് വരെ നമ്മള് ലോകത്ത് ജീവിക്കും എന്നതിന് നമുക്ക് എന്ത് ഉറപ്പാണ് ഉള്ളത്

പക്ഷെ നഷ്ടപ്പെടാനുള്ളതോ, അത് എത്രയോ വലുതാണ്. ..'. നമുക്ക് ഊഹിക്കാന് പോലും സാധിക്കാത്ത നഷ്ടം ആണ് മുടി പ്രദര്ശനം കൊണ്ട് നമുക്ക് വരാനിരിക്കുന്നത്. സമുദ്രത്തില് നമ്മള് ഒരു വിരല് മുക്കിയാല് നമ്മുടെ വിരലില് വരുന്ന ഒരു തുള്ളി വെള്ളത്തിനോട് നമ്മുടെ ഇഹ ലോക ജീവിത ദൈര്ഗ്യം  ഉപമിച്ചാല് പരലോക ജീവിതത്തെ സമുദ്രത്തിലെ ബാക്കി വെള്ളത്തോട് ഉപമിക്കാം. അത്രയും വലുതാണ് പരലോക ജീവിതം.   പരലോകത്ത് ആളി കത്തുന്ന തീയില് മുടിയില് കെട്ടി തൂക്കപ്പെട്ട രീതിയില് അവസാനമില്ലാത്ത  ജീവിതം തള്ളി നീക്കാന് നിങ്ങള്ക്ക് സാധിക്കും എന്ന് നിങ്ങള് കരുതുന്നുണ്ടോ? എങ്കില് നിങ്ങള് തല മറക്കേണ്ടതില്ല.  നിങ്ങള് നിങ്ങള്ക്ക് തോന്നിയ പോലെ  ജീവിതം അടിച്ചു പൊളിച്ചു കൊള്ളുക.

ഇനി  രീതിയില് നരക ശിക്ഷ അനുഭവിക്കാന് കഴിയില്ല എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ, നിര്ബന്ധമായും തല  മറക്കണം. മറച്ചേ തീരൂ.  അല്ലെങ്കില് മേല് പറഞ്ഞ ശിക്ഷയാണ് നിങ്ങളെ കാത്തിരിക്കുന്നത്  എന്ന് ശരിക്കും മനസ്സികാക്കുക.  ജീവിതത്തില് വല്ലപ്പോഴും തല വേണ്ട പോലെ മറക്കാതെ നടന്നിട്ടുണ്ടെങ്കില് രബ്ബിനോട് തൗബ ചെയ്തു മടങ്ങുക. ശിഷ്ട ജീവിതത്തില് ഒരിക്കലും തല മറക്കാതെ പുറത്തിരങ്ങാതിരിക്കുക. നാഥന് അനുഗ്രഹിക്കട്ടെ...ആമീന്.

Monday, December 26, 2011

Islamic Medicine



Islamic Medicine

Saturday, December 24, 2011

ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം: ഡോ. ഹുസൈന്‍ മടവൂര്‍

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. കുവൈത്തില്‍ നടന്ന നാലാമത് ഇസ്‌ലാമിക് ബാങ്കിംഗ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പലിശ രഹിത ബാങ്കിംഗ് വ്യവസ്ഥ ലോകത്ത് അതിവേഗം പ്രചരിക്കുകയാണ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, മലേഷ്യ, ശ്രീലങ്ക, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക് ബാങ്കുകള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ മാത്രം ഇനിയും ഒരു ഇസ്‌ലാമിക് ബാങ്ക് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. റിസര്‍വ്വ് ബാങ്കിന്റെ റഗുലേഷനില്‍ ആവശ്യമായ മാറ്റം വരുത്തി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ കുതിച്ചുചാട്ടത്തിന് സഹായകമായേക്കാവുന്ന ഇസ്‌ലാമിക് ബാങ്കിംഗ് സിസ്റ്റം ഇന്ത്യയില്‍ എത്രയും വേഗം നടപ്പിലാക്കേണ്ടതാണ്. ചൂഷണത്തിന്റെ മൂര്‍ത്ത രൂപമായ പലിശയില്ലാത്തതും മനുഷ്യത്വപരമായ സമീപനം വെച്ചുപുലര്‍ത്തുന്നതുമായ ഒരു സാമ്പത്തിക ക്രമത്തോട് പ്രതികൂല സമീപനം ക്രൂരവും അപലപനീയവുമാണ്. അദ്ദേഹം പറഞ്ഞു.ലോകമെമ്പാടും വളര്‍ന്നു വരുന്ന ഇസ്‌ലാമിക് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങള്‍ പഠനങ്ങള്‍ക്ക് വിധേയമാക്കി, ഇസ്‌ലാമിക സാമ്പത്തിക സമ്മേളനം സമാപിച്ചു. ഉദ്ഘാടന സെഷന് പുറമെ നാല് സെഷനുകളിലായി നടന്ന സമ്മേളനത്തില്‍ ഇരുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അവസാന ദിവസം ബാങ്കുകളുടെ പണ നിക്ഷേപം, ഷെയര്‍, ലോണ്‍ വ്യവസ്ഥകള്‍ എന്നിവ ചര്‍ച്ചക്ക് വിഷയമായി. ശൈഖ് അബ്ദുല്ല ബിന്‍ മനീഅ് (മക്ക), ഡോ. സാമീ സുലൈം (ജിദ്ദ), ഡോ. അബ്ദുറഹിമാന്‍ അല്‍ അത്‌റം (റിയാദ്), ഡോ. നസീഹ് ഹമ്മദ് (കാനഡ), ഡോ. ഇസ്‌ലാം അല്‍ അനസി (കുവൈത്ത്), ഡോ. അലി ഖുറദാഗീ (ഖത്തര്‍) തുടങ്ങിയവര്‍ സംസാരിച്ചു. കിഴക്കും പടിഞ്ഞാറുമുള്ള രാഷ്ട്രങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച രീതിയാണ് പലിശ രഹിത ബാങ്കിംഗ് സിദ്ധാന്തമെന്ന് ഈ രീതി എല്ലാ രാഷ്ട്രങ്ങളിലും നടപ്പിലാക്കണമെന്നും പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
(courtesy:gulfmalayaly.com)

ഹജ്ജ്: ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കായി സ്ഥിരം കെട്ടിട നിര്‍മിക്കാന്‍ നീക്കം !!

ന്യൂദല്‍ഹി: ഇന്ത്യന്‍ ഹാജിമാരുടെ താമസത്തിനായി മക്കയിലെ ഹറമില്‍നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരെ  ബഹുനില കെട്ടിട സമുച്ചയം ഏര്‍പ്പെടുത്താന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സമിതിക്ക് ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം രൂപംനല്‍കി. അപേക്ഷകരുടെ ആധിക്യം മുന്‍നിര്‍ത്തി  പത്തുവര്‍ഷത്തെ ഇടവേളക്കുശേഷം മാത്രം രണ്ടാം ഹജ്ജിന് അനുമതി നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം പരിഗണനയിലാണ്. വിവിധ കാറ്റഗറികളില്‍ അടുത്ത വര്‍ഷം നിരക്കുകള്‍ ഉയര്‍ന്നേക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഒരു ലക്ഷം ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ കഴിയുമാറ് കെട്ടിട സമുച്ചയം നിര്‍മിക്കാനാണ് ലക്ഷ്യം. സൗദിയിലെ രണ്ടു നിര്‍മാണ കമ്പനികളാണ് ഈ ആശയം മുന്നോട്ടുവെച്ചത്. ചുരുങ്ങിയത് തുടര്‍ച്ചയായ പത്തു വര്‍ഷമെങ്കിലും ഇവിടെ താമസം ഉറപ്പാക്കാനുള്ള  കരാര്‍ വേണ്ടി വരും. ഹാജിമാരുടെ താമസത്തിന് കെട്ടിടം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സങ്കീര്‍ണമായ നടപടിക്രമങ്ങളും അതോടെ ഒഴിവാകും. മാത്രവുമല്ല,  ഹജ്ജ് ചെലവും ഗണ്യമായി കുറഞ്ഞേക്കും. ഇപ്പോഴുള്ള കാറ്റഗറി സംവിധാനവും അതോടെ ഉപേക്ഷിക്കും. മൂന്നുവര്‍ഷം കൊണ്ട് കെട്ടിടം പണി പൂര്‍ത്തിയാക്കാമെന്ന വാഗ്ദാനമാണ്  കമ്പനികള്‍ നല്‍കിയിരിക്കുന്നത്.
ഹറമില്‍നിന്ന് ഏഴു കിലോമീറ്റര്‍  അകലെയുള്ള അസീസിയയിലാണ് മൂന്നാം കാറ്റഗറി വിഭാഗത്തില്‍പെട്ടവര്‍ക്ക് ഇപ്പോള്‍ താമസസൗകര്യം ഒരുക്കുന്നത്. സ്ഥിരം കെട്ടിട സമുച്ചയം ഹറമില്‍നിന്ന് വെറും മൂന്നുകിലോമീറ്റര്‍ അകലെയായിരിക്കും.  കമ്പനികളുമായി കൂടുതല്‍ ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതര്‍ ഉള്‍പ്പെടുന്ന സമിതിയോട് യോഗം ആവശ്യപ്പെട്ടു.
ഹാജിമാരുടെ യാത്രക്ക് സൗദി എയര്‍ലൈന്‍സിനെതന്നെ അടുത്ത തവണയും ഏര്‍പ്പെടുത്താന്‍ ധാരണയായി. ഇത്തവണ തീര്‍ഥാടകര്‍ക്ക് പരാതികളൊന്നുമില്ലാത്തവിധം മെച്ചപ്പെട്ട യാത്രാ സൗകര്യമാണ് ലഭിച്ചതെന്ന് യോഗം വിലയിരുത്തി. ലഗേജുമായി ബന്ധപ്പെട്ട് ഇത്തവണ ഏര്‍പ്പെടുത്തിയ സംവിധാനം തന്നെ തുടരും.
 ആദ്യ ഹജ്ജ് നിര്‍വഹിച്ച്  അഞ്ചുവര്‍ഷം പിന്നിടുന്നവര്‍ക്ക് മാത്രമാണ് ഹജ്ജ്കമ്മിറ്റി മുഖേന ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം. ഇത് പത്തു വര്‍ഷമായി ഉയര്‍ത്തണമെന്ന നിര്‍ദേശം യോഗം ചര്‍ച്ച ചെയ്തു. അപേക്ഷകരുടെ എണ്ണം കുറക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ മുഖേന പോകുന്നവര്‍ക്കും ഇത്തരം നിബന്ധനകള്‍ ആവശ്യമാണ്.അക്കാര്യം സര്‍ക്കാറിനെ അറിയിക്കും. മൂന്നു തവണ അപേക്ഷിച്ചവര്‍ക്ക് നാലാം തവണ നറുക്കെടുപ്പില്ലാതെ ഹജ്ജിന് അനുമതി നല്‍കുന്ന സംവിധാനത്തിലും മാറ്റം വന്നേക്കും. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ക്വോട്ട ഇത്തരം ആളുകള്‍ക്കു മാത്രമായി പരിമിതപ്പെടുന്ന സാഹചര്യമുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ് വ്യക്തമാക്കി.   70 വയസ്സു തികഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അനുമതി ലഭിക്കും. എന്നാല്‍, ഇവര്‍ നേരത്തേ ഹജ്ജ് നിര്‍വഹിച്ചിരിക്കരുത്.  ഇവരുടെ സഹായിയായി അപേക്ഷിക്കുന്നവര്‍ അടുത്ത രക്തബന്ധമുള്ളവര്‍ തന്നെആയിരിക്കണം.
മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് മെട്രോ തീവണ്ടി സൗകര്യം ഏര്‍പ്പെടുത്തും.  യാത്രാ ബുദ്ധിമുട്ടുകള്‍ വലിയൊരളവോളം അതോടെ ഇല്ലാതാകും. ഈയിനത്തില്‍ 250 റിയാല്‍ ഹാജിമാര്‍ കൂടുതലായി നല്‍കേണ്ടി വരും. അടുത്ത ഹജ്ജ് അപേക്ഷക്കൊപ്പംതന്നെ പാസ്പോര്‍ട്ടിന്‍െറ ഒറിജിനല്‍ കോപ്പിയും സമര്‍പ്പിക്കണം. മാര്‍ച്ചില്‍ അപേക്ഷാഫോറം വിതരണം ആരംഭിക്കും.  വിദേശത്തുകഴിയുന്ന ഇന്ത്യക്കാരായ തീര്‍ഥാടകര്‍ക്ക് ഇതു ബാധകമല്ല.
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്സന്‍  മുഹ്സിന കിദ്വായി അധ്യക്ഷത വഹിച്ചു.
(courtesy:madhyamam.com)

Friday, December 23, 2011

ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ തെറ്റായ ദിശയില്‍ നമസ്ക്കരിക്കുന്നു. !!

ജക്കാര്‍ത്ത: ലോകത്തേറ്റവും കൂടുതല്‍ ഇസ്ലാം മതവിശ്വാസികള്‍ അധിവസിയ്ക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ നമസ്ക്കരിയ്ക്കുന്നത് തെറ്റായ ദിശയില്‍.

ലോകമൊട്ടുക്കുമുള്ള മുസ്ലീം മതവിശ്വാസികള്‍ നമസ്ക്കരിയ്ക്കുന്നത് മെക്കയിലെ വിശുദ്ധ കഅബയ്ക്ക് അഭിമുഖമായാണ്. എന്നാല്‍ ഇന്തോനേഷ്യയിലെ ഇസ്ലാം മതവി്വാസികള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് അഭിമുഖമായാണ് നമസ്ക്കരിച്ചിരുന്നത്.

ഭൂമിശാത്രപരമായി ഇന്ത്യോനേഷ്യയുടെ പടിഞ്ഞാറു ഭാഗത്താണു മെക്ക. എന്നാല്‍ ഇതുവരെ വടക്ക് പടിഞ്ഞാറു ദിശയിലേക്കു നോക്കിയാണ് ഇവിടെ നമസ്‌കാരം നടന്നിരുന്നത്.

പിശക് മനസിലാക്കിയ പുരോഹിതര്‍ ഇനി മുതല്‍ പടിഞ്ഞാറോട്ട് അഭിമുഖമായി നമസ്‌കരിക്കണമെന്നു നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നമസ്‌കാര ദിശ സംബന്ധിച്ചു നടത്തിയ വിദഗ്ധ പഠനത്തില്‍ ഇപ്പോള്‍ സോമാലിയ, കെനിയ രാഷ്ടങ്ങള്‍ക്ക് അഭിമുഖമായാണ് ഇന്തോനേഷ്യക്കാരുടെ നമസ്‌കാരമെന്നു പറയുന്നു. മനുഷ്യര്‍ക്കു സംഭവിച്ച പിശക് ദൈവത്തിനു മനസിലാകും. അതിനാല്‍ തെറ്റ് പൊറുക്കും. എല്ലാം അറിയുന്ന ദൈവം പ്രാര്‍ത്ഥന കേട്ടിട്ടുണ്ടാവുമെന്നും പുരോഹിതര്‍ ആശ്വസിപ്പിയ്ക്കുന്നു.

മക്കയുടെ വികൃതചിത്രം: 17കാരന്‍ പിടിയില്‍ !!

മംഗലാപുരം: മതവികാരം വ്രണപ്പെടുത്തുന്ന വിധത്തില്‍ മക്ക പള്ളിയുടെ ചിത്രം വികൃതമാക്കി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥിയെ പുത്തൂര്‍ പോലീസ് അറസ്റ്റുചെയ്തു.

കുടക് സ്വദേശിയായ പതിനേഴുകാരനാണ് അറസ്റ്റിലായത്. മംഗലാപുരത്തെ പുത്തൂരിലുള്ള പാങ്കാല ട്യൂട്ടോറിയലില്‍ പിയുസി വിദ്യാര്‍ഥിയാണ് ഇയാള്‍.

വിരാജ്‌പേട്ടയിലെ കൂട്ടുകാരന്‍ മൊബൈലില്‍ അയച്ചുകൊടുത്ത ചിത്രം നൂറ്റമ്പതോളം പേര്‍ക്ക് മൊബൈലിലൂടെ കൈമാറിയെന്നാണ് വിദ്യാര്‍ഥിയ്‌ക്കെതിരായ കേസ്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

വിദ്യാര്‍ഥിയെ പുത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി പിന്നീട് ജാമ്യത്തില്‍ വിട്ടു. മക്കയുടെ വികൃതമാക്കിയ ഫോട്ടോയ്‌ക്കെതിരെ ഇന്റര്‍നെറ്റില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു.

നാലുശതമാനം മുസ്ലീം ക്വാട്ട ജനുവരി ഒന്നുമുതല്‍ !!

ദില്ലി: പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തിനുള്ളില്‍ മുസ്ലീങ്ങള്‍ക്കായി നാലു ശതമാനം പ്രത്യേക ക്വാട്ട ജനുവരി ഒന്നു മുതല്‍  നിലവില്‍ വരാന്‍ സാധ്യത. പുതുവര്‍ഷം മുതല്‍ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിലും പുതിയ സംവരണരീതി നടപ്പാക്കണമെന്ന ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തരപ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയനീക്കമായതുകൊണ്ടു തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് ഇക്കാര്യം നടപ്പിലാക്കാനുള്ള തിരക്കിലാണ് യുപിഎ സര്‍ക്കാര്‍. യുപിയടക്കം നാലു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സമയവിവര പട്ടിക വരുന്ന അഞ്ചു ദിവസത്തിനുള്ളില്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കും.

ക്വാട്ട നടപ്പാക്കാനായാല്‍ മുസ്ലീം വോട്ടിനുവേണ്ടിയുള്ള പോരാട്ടത്തില്‍ സമാജ്‌വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കും മുകളില്‍ കോണ്‍ഗ്രസിന് ഒരു മേല്‍ക്കൈ കിട്ടുമെന്നുറപ്പാണ്. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ അടിസ്ഥാനമാക്കിയാണ് പ്രത്യേകസംവരണം കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.

വീണമാലിക്കിന് ഫത്‌വ ഏര്‍പ്പെടുത്തി !!

മുംബൈ: മുംബൈ മോഡല്‍ വീണ മാലിക്കിനെതിരെ ഇന്ത്യയിലെ മുസ്‌ലീംങ്ങളും രംഗത്ത്. ഇവര്‍ വീണക്കെതിരെ ഫത്‌വ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം ആദ്യം പുറത്തിറങ്ങിയ മാഗസിനിന്റെ കവര്‍ പേജില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടതും, ഒരു ദേശീയ ചാനലില്‍ വിവാഹ പരിപാടിക്ക് കോണ്‍ട്രാക്ട് ഒപ്പുവച്ചതിനാല്‍ പരിശുദ്ധ വിവാഹ സങ്കല്‍പത്തിന് കളങ്കം വരുത്തിയതുമാണ് ഫത്‌വ പുറപ്പെടുവിക്കാന്‍ കാരണം.
ദ ഓള്‍ ഇന്ത്യ മുസ്‌ലീം ത്യോഹാര്‍ കമ്മിറ്റിയാണ് നടിക്കെതിരെ ഫത്‌വ ഇറക്കിയത്. ഭോപ്പാലിലെ ഓണ്‍ ഇന്ത്യ മുസ്‌ലീം ത്യോഹാര്‍ കമ്മിറ്റിയിലെ 70 അംഗങ്ങള്‍ക്കും നടിക്കെതിരായ പരാതികള്‍ നാനാഭാഗത്തുനിന്നും ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഫത്‌വ് ഇറക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
(courtesy:gulfmalayaly.com)

Thursday, December 22, 2011

ഒരു ദിര്‍ഹംസോ? "മാഫീ മുഷ്കില്‍" പത്ത് രൂപയോ?......... ?

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs