Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Wednesday, July 6, 2016

ഉമ്മക്കോ ഭാര്യക്കോ സ്ഥാനം കൂടുതൽ?

ബ് ﷺ തങ്ങളോട് ഒരാള്‍ ചോദിച്

‘തിരുദൂതരേ, എനിക്കേറ്റവും കടപ്പാടുള്ളത് ആരോടാണ്?” ”നിന്റെ മാതാവിനോട്” -തിരുമനസ്സ് മൊഴിഞ്ഞു. ‘പിന്നെ ആരോടാണ്?

”നിന്റെ മാതാവിനോട്.”

ആഗതന്‍ ചോദ്യം പിന്നെയും ആവര്‍ത്തിച്ചു.
പുഞ്ചിരി തൂകിയ അധരങ്ങള്‍ പിന്നെയും മൊഴിഞ്ഞു. ”നിന്റെ മാതാവിനോട്."
”നബിയേ, പിന്നീട്…?"
”നിന്റെ പിതാവിനോട്…”

മാതാവിന്റെ മഹിമ വിളംബരം ചെയ്ത് അര്‍ത്ഥശങ്കയ്ക്കിടമില്ലാത്തവിധം അവിടുന്ന് പ്രഖ്യാപിച്ചു:
”മാതാവിന്റെ കാലടികള്‍ക്ക് കീഴിലാണ് സ്വര്‍ഗം.”
മാതൃത്വത്തിന്റെ മഹിതസ്ഥാനം വിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും നിരവധി സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
ക്ലേശഭരിതമായ ചുറ്റുപാടില്‍, പ്രയാസങ്ങളേറെ സഹിച്ച് നൊന്ത് പ്രസവിച്ച്, സമാനതകളില്ലാത്ത സ്‌നേഹം സമ്മാനിച്ച് സംരക്ഷിച്ചു വളര്‍ത്തിയ മാതാവെന്ന ‘കണ്‍കണ്ട ദൈവത്തിനു’ നന്ദി ചെയ്യണേയെന്ന് ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു.
‘എനിക്കും മാതാക്കള്‍ക്കും കൃതജ്ഞത പ്രകാശിപ്പിക്കുക’ എന്ന ദൈവീക നിര്‍ദ്ദേശം മാതാപിതാക്കളുടെ മഹത്വമാണ് മാനവ രാശിയെ പഠിപ്പിക്കുന്നത്.
ഭൂമിലോകത്ത് ‘മാതാവിനു തുല്യം മാതാവ്’ മാത്രമാണെന്ന സത്യം നന്നായി ഉള്‍ക്കൊണ്ടവരാണു നമ്മള്‍.

മതങ്ങളെല്ലാം മാതൃത്വത്തിന് നല്‍കിവരുന്ന ‘മാന’ങ്ങള്‍ വളരെ ഉയര്‍ന്നതും മഹത്തരവുമാണ്. മാതാവ് പരമസത്യവും യാഥാര്‍ത്ഥ്യവുമാണ്. അതുകൊണ്ടു തന്നെ മാതൃത്വത്തെ ആദരിക്കുന്നതിലും അംഗീകരിക്കുന്നതിലും മാനവര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളോ ബല പരീക്ഷണങ്ങളോ നടന്നതായി കേട്ടുകേള്‍വി പോലുമില്ല. വസ്തുത ഇപ്രകാരമാണെങ്കിലും മതാദ്ധ്യാപകരുടെ അധ്യാപനങ്ങള്‍ ശ്രവിച്ച് മാതാവിന്റെ പാദങ്ങള്‍ക്കടിയില്‍ സ്വര്‍ഗം പരതുന്ന സന്താനങ്ങളാണ് നമുക്കുചുറ്റും വളര്‍ന്നുവരുന്നതെന്ന വസ്തുത വിസ്മരിച്ചുകൂടാ.
പുന്നാര ഹബീബ് ﷺ തങ്ങൾ അരുളിയ സ്വര്‍ഗം ലഭിക്കാന്‍ നമുക്കര്‍ഹതയുണ്ടോ എന്നതാണ് പ്രശ്‌നം. മാതാവിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നതില്‍ സമൂഹം വിമുഖത കാട്ടുന്നില്ലേയെന്നതും ഇന്നത്തെ ചിന്താവിഷയമാണ്. എനിക്കെന്റെ ഉമ്മയോടുപോലും യാതൊരു കടപ്പാടുമില്ലെന്നു പരസ്യമായി പ്രഖ്യാപിക്കുന്നവരും പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നവരും ദൗര്‍ഭാഗ്യവശാല്‍ നമുക്കിടയില്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ ‘മാതാവിന്റെ മഹിമ’ ഉള്‍ക്കൊള്ളുന്നതില്‍ സമൂഹത്തിന് അപചയം സംഭവിച്ചതായി ബോധ്യമാവുന്നു.
മാതാക്കള്‍ക്കു നേരെയുള്ള ക്രൂരതകള്‍ ഭയാനകമാംവിധം വര്‍ദ്ധിച്ചു വരികയാണിന്ന്. പിതാവിന്റെ അനന്തരാവകാശ സ്വത്ത് മുഴുവന്‍ കൈവശപ്പെടുത്തുന്നതിന് മാതാവ് വിഘാതമാവുമെന്ന് ഭയന്ന് നിസ്‌കരിച്ചു കൊണ്ടിരിക്കെ, മുസ്വല്ലയിലിട്ട് മാതാവിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ക്രൂരത സമാനതകളില്ലാത്തതാണ്. കാലവര്‍ഷക്കെടുതികള്‍ക്കിടയില്‍ സംഭവിക്കുന്ന അപകട മരണങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം കൈപ്പറ്റുന്നതിനായി വൃദ്ധ മാതാവിനെ പാലത്തില്‍നിന്ന് പുഴയിലേക്കു തള്ളി കൊലപ്പെടുത്താന്‍ ശ്രമിച്ച് വാവിട്ട് കരഞ്ഞ മകന്റെ ചെയ്തികള്‍ക്ക് കേരളം സാക്ഷിയായതാണ്.
മാതാവിന്റെ ജഡത്തിനുവേണ്ടി ഫയര്‍ഫോഴ്‌സിനോടും നാട്ടുകാരോടുമൊപ്പം പുഴയില്‍ പരതുന്ന മകന്റെ ചെയ്തികള്‍ പുഴക്കരയിലെ മരക്കൊമ്പില്‍ അള്ളിപ്പിടിച്ചിരിക്കുന്ന അര്‍ദ്ധപ്രാണയായ മാതാവ് വീക്ഷിച്ചത് ചരിത്രത്തില്‍ തുല്യതയില്ലാത്ത ഹൃദയഭേദകമായ സംഭവമായിരുന്നു.
മാതാവിന്റെ മഹത്വം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, മൃഗസമാനമായ സന്താനങ്ങള്‍ ഇപ്രകാരം രംഗം നിറഞ്ഞാടുമ്പോള്‍ കേവലം മാതാവിനോട് ശത്രുത പുലര്‍ത്തി കുടുംബം ശിഥിലമാക്കുന്നവര്‍ വര്‍ദ്ധിച്ചുവരികയാണ്.
കുടുംബ ശൈഥില്യങ്ങളില്‍ അമ്മായിയമ്മ ഒരു നറുക്കാണെങ്കില്‍ അര നറുക്കു ചേരുന്ന മരുമകളും ഈ പാപത്തില്‍ തുല്യ പങ്കാളിയാണ്.
ജീവിതം മറ്റൊരാള്‍ക്ക് പകുത്തു നല്‍കുന്നതോടെ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം വിസ്മരിക്കുന്നിടത്തുനിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിവാഹശേഷം മകന്റെ മട്ടു മാറിയെന്ന് പരിഭവപ്പെടുന്ന മാതാവ് അവനുമായി മാനസികമായി അകലുകയും ക്രമേണ വഴിപിരിയലില്‍ ചെന്നെത്തുകയും ചെയ്യുന്നു.
നബി ﷺ തങ്ങളുടെ അനുയായികളില്‍ പ്രധാനിയായിരുന്നു അല്‍ഖമ [رضي الله عنه]. 
അല്‍ഖമ [رضي الله عنه] വിന്റെ അന്ത്യരംഗങ്ങള്‍ ചരിത്രം രേഖപ്പെടുത്തിയത് ആശങ്കയോടെയായിരുന്നു. ‘മാതാവിന്റെ മഹിമ’ മാലോകര്‍ക്ക് ബോധ്യപ്പെടുത്തിയ സംഭവത്തിന്റെ രത്‌നച്ചുരുക്കം ചരിത്രത്തില്‍ സ്ഥാനംപിടിച്ചത് സമൂഹത്തിനെന്നും പാഠമാകണം.

രോഗബാധിതനായിരുന്ന അല്‍ഖമ [رضي الله عنه] വില്‍ അന്ത്യസൂചനകള്‍ ദൃശ്യമായപ്പോള്‍ ചുറ്റിലുമുണ്ടായിരുന്നവര്‍ നബിതിരുമേനിയെ വിവരമറിയിച്ചു. വിവരമറിഞ്ഞ് ഓടിയെത്തിയ പുന്നാര നബി ﷺ തങ്ങൾ ലക്ഷണങ്ങള്‍ മനസ്സിലാക്കി അദ്ദേഹത്തിന് ശഹാദത്ത് ചൊല്ലിക്കൊടുക്കാന്‍ ആജ്ഞാപിച്ചു. പല തവണ ചൊല്ലിക്കേള്‍പ്പിച്ചെങ്കിലും ഒരിക്കല്‍ പോലും അദ്ദേഹമത് ഉരുവിട്ടില്ല. വിശുദ്ധ മതത്തിന്റെ സംരക്ഷണത്തിന് ആഹോരാത്രം അടരാടിയ പോരാളിയുടെ അന്ത്യനിമിഷങ്ങളിലെ ദുരവസ്ഥയെക്കുറിച്ച് കൂടിനിന്നവർ നബി ﷺ തങ്ങൾ അടക്കമുള്ളവര്‍
പറഞ്ഞു കൊണ്ടിരുന്നു.
”ഇദ്ദേഹത്തിന്റെ കുടുംബക്കാരായി ആരെങ്കിലുമുണ്ടോ?”
നബി ﷺ തങ്ങൾ അന്വേഷിച്ചു. 
വയസ്സായൊരു മാതാവുണ്ടെന്നു ആരോ പറഞ്ഞു. ”അവര്‍ എവിടെ?”

സ്വഹാബികള്‍ ഓടിച്ചെന്ന് വിവരം മാതാവിനോടു പറഞ്ഞു. വയോവൃദ്ധയായ മാതാവ് വടിയുടെ സഹായത്തോടെ തിരുദൂതര്‍ക്കു മുമ്പില്‍ ഹാജരായി. മരണാസന്നനായ അല്‍ഖമ [رضي الله عنه] വിന്റെ നിലയപ്പോള്‍ അത്യന്തം വഷളായിക്കൊണ്ടിരിക്കയായിരുന്നു. എങ്കിലും ഒരിക്കല്‍പോലും അദ്ദേഹം ശഹാദത്ത് കലിമ ഉരുവിടുന്നേയില്ല!
അല്‍ഖമ [رضي الله عنه] വിന്റെ രോഗവിവരങ്ങളും ഗുരുതരാവസ്ഥയും ബോധ്യപ്പെടുത്തിയ ശേഷം നബി ﷺ തങ്ങൾ അവരോട് ചോദിച്ചു: 
”നിങ്ങളും മകനും ഇപ്പോള്‍ എങ്ങനെയാണ് കഴിഞ്ഞുവരുന്നത്, പരസ്പരം അകല്‍ച്ചയൊന്നുമില്ലല്ലോ”
അവർ പറഞ്ഞു:
”അല്ലാഹുവിന്റെ ദൂതരേ, മകനുമായി ഞാന്‍ അത്ര അടുപ്പത്തിലല്ല ഇപ്പോള്‍ കഴിഞ്ഞുവരുന്നത്. ഞാന്‍ അവനെ താലോലിച്ചു വളര്‍ത്തി. അല്ലലും അലട്ടലുമില്ലാതെ പട്ടിണി കിടന്നും ഞാന്‍ മകനെ സംരക്ഷിച്ചു. പക്ഷേ, എനിക്ക് പരസഹായം ആവശ്യമായ കാലത്ത് എന്നെ കൂടി സംരക്ഷിക്കുവാന്‍ ഞാന്‍ അവനൊരു വിവാഹം കഴിപ്പിച്ചുകൊടുത്തു. എന്നാല്‍ വിവാഹശേഷം അവന്റെ മട്ടാകെ മാറി. അവന്‍ എന്നേക്കാള്‍ അവന്റെ ഭാര്യയ്ക്കാണ് സ്ഥാനം നല്‍കുന്നത്. ഈ കാരണത്താല്‍ ഞാന്‍ അവനുമായി അത്ര സുഖത്തിലല്ല, നബിയേ.”

മാതാവിന്റെ വിവരണം കേട്ട് നബി ﷺ തങ്ങളടക്കം സ്തംഭിച്ചു പോയി. ഇതു തന്നെയാണ് അല്‍ഖമക്ക് സംഭവിച്ച പന്തികേട്! നബി ﷺ തങ്ങള്‍ പറഞ്ഞു.
"നിങ്ങള്‍ പൊരുത്തപ്പെടാത്ത കാലത്തോളം മകന് മുസ്‌ലിമായി മരിക്കാന്‍ സാധിക്കില്ല" -മാതാവിനെ നബി ﷺ തങ്ങൾ ഉണര്‍ത്തി. എന്നിട്ടും മാതാവിന്റെ മനസ്സിന് യാതൊരു അലിവും വന്നില്ല.
പെടുന്നനെ പൊരുത്തപ്പെടാന്‍ മാത്രം ആ മനസ്സ് അപ്പോഴും പാകമായിവന്നില്ല! അല്‍ഖമ [رضي الله عنه] കലിമ ഉരുവിടാതെ മരണത്തോട് മല്ലടിക്കുകയായിരുന്നു. മാതാവില്‍ മനംമാറ്റം ദര്‍ശിക്കാതായപ്പോള്‍ ചുറ്റിലുമുള്ളവരോട് വിറകുകെട്ട് കൊണ്ടുവരാന്‍ നബി ﷺ ആവശ്യപ്പെട്ടു.
”എന്തിനാണു പ്രവാചകരേ വിറകു കെട്ടുകള്‍?” ചോദ്യം മാതാവിന്റേതായിരുന്നു.

”നിങ്ങള്‍ പൊരുത്തപ്പെടാതിരുന്നാല്‍ നരകമാകുന്ന ഭയങ്കര തീയിലേക്കാണവന്‍ പോകുന്നത്. അത് ഇവിടെവെച്ചുതന്നെ അവന്‍ അനുഭവിക്കട്ടെയെന്ന് ഞാന്‍ ഉദ്ദേശിക്കുന്നു..."
ഇതു കേട്ട മാതാവ് ഉച്ചത്തില്‍ പറഞ്ഞു: 
”മകന്‍ അല്‍ഖമക്ക് ഞാന്‍ എല്ലാം പൊരുത്തപ്പെട്ടു കൊടുക്കുന്നു.”

അല്‍ഖമയുടെ പുതിയ വിവരമറിയാന്‍ നബി ﷺ തങ്ങൾ ആളെ അയച്ചു. അത്ഭുതം! അദ്ദേഹം ഉച്ചത്തില്‍ കലിമ ഉച്ചരിച്ചു കൊണ്ടേയിരിക്കുന്നു. അല്‍പസമയം കഴിഞ്ഞു അദ്ദേഹം കണ്ണടക്കുകയും ചെയ്തു.
അല്‍ഖമ [رضي الله عنه] വിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം നബി ﷺ തങ്ങൾ‍ അന്ന് പ്രൗഢമായൊരു ഉപദേശം നല്‍കി. മാതാവിനോട് മക്കള്‍ പാലിക്കേണ്ട സമീപനങ്ങളായിരുന്നുവത്രെ അന്നത്തെ ചര്‍ച്ചാവിഷയം...
വായിച്ച് കഴിഞ്ഞതിനു ശേഷം ഷെയർ ചെയ്യുക. അറിവുകൾ സുഹൃത്തുക്കളിലേക്കും എത്തട്ടെ...

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

No comments:

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs