Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Monday, June 2, 2025

അറഫാ നോമ്പ്!!

അറഫ എന്ന പദത്തിന്റെ അർത്ഥം അറിഞ്ഞുവെന്നാണ് ദുൽഹിജ്ജഃ ഒമ്പതാണ് അറഫാ ദിനം. അന്നാണ് സുന്നത്തായ അറഫാ നോമ്പ്. അറഫ എന്ന പേർ ലഭിക്കാൻ പല കാരണങ്ങളും ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
   
ആദം നബി(അ) ഭൂമിയിലിറങ്ങിയതു ഇന്ത്യാ രാജ്യത്താണ്. ബീവി ഹവ്വാ (റ) ജിദ്ദയിലും. അങ്ങനെ അവർ പരസ്പരം അന്വേഷിച്ചു നടന്നു. ഒടുവിൽ അവർ അറഫയിൽ വെച്ചു കണ്ടുമുട്ടി. അതോടെ ആ ദിവസത്തിനു അറഫ എന്ന പേർ വന്നുവെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്.
   
അറഫാ നോമ്പ് രണ്ടു വർഷത്തെ ദോഷങ്ങളെ പൊറുപ്പിക്കുന്നതാണെന്നു നബി(സ്വ) പറഞ്ഞിട്ടുണ്ട്. താൻ നിലകൊള്ളുന്ന വർഷത്തെയും വരാനിരിക്കുന്ന വർഷത്തെയും പാപങ്ങളെയാണ് പൊറുപ്പിക്കുക.
      
ഇബ്നു അബ്ബാസ്(റ) പറയുന്നു: ഈ ഓഫർ അറഫാ നോമ്പനുഷ്ഠിക്കുന്നവനു ഒരു വർഷം കൂടെ ആയുസ്സുണ്ടെന്നറിയിക്കുന്നതാണ്. കാരണം വരാനിരിക്കുന്ന വർഷത്തെ പാപങ്ങളെ പൊറുപ്പിക്കണമെങ്കിൽ ആ വർഷം അവൻ ജീവിച്ചിരിക്കണമല്ലോ.
   
ദുൽഹിജ്ജഃ ഒമ്പത് നമുക്ക് എന്നാണോ അന്നാണ് അറഫാ നോമ്പ് സുന്നത്ത്. അറഫയിൽ ഹാജിമാർ നിൽക്കുമ്പോൾ നമുക്ക് പല വർഷങ്ങളിലും ദുൽഹിജ്ജഃ എട്ടായിരിക്കും.
    
മക്കയിൽ എന്നാണോ അറഫ: അന്നാണു നാം അറഫ നോമ്പ് അനുഷ്ഠിക്കേണ്ടതെന്ന ചില പുത്തൻ വാദികളുടെ വാദം അടിസ്ഥാന രഹിതവും ചിരിക്ക് വക നൽകുന്നതുമാണ്.
     
ഹജ്ജിന്റെ കർമ്മവുമായി ബന്ധപ്പെടാത്തവർക്ക് അറഫാ നോമ്പ് സുന്നത്താണ്. ദുൽഹിജ്ജഃ എട്ടിനു നോമ്പനുഷ്ഠിക്കലും സുന്നത്തുണ്ട്. യഥാർത്ഥത്തിൽ ദുൽഹിജ്ജഃ ഒമ്പത് (അറഫാ നോമ്പ്) അന്നായാലോ എന്ന സൂക്ഷ്മത പരിഗണിച്ചാണീ സുന്നത്ത്. ദുൽഹിജ്ജഃ ആദ്യത്തെ ഒമ്പതു ദിവസവും നോമ്പനുഷ്ഠിക്കൽ സുന്നത്തുണ്ട് (തുഹ്ഫ: 3/454).

*ആയിരം വർഷത്തെ നോമ്പ്*

    
ബീവി ആഇശാ(റ)യിൽ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു: അറഫാ ദിനത്തിലെ (ദുൽഹിജ്ജ 9) നോമ്പ് ആയിരം കൊല്ലത്തെ നോമ്പിനു തുല്യമാകുന്നു (ബൈഹഖി).

*അറഫാ പകലിന്റെ പുണ്യം*
      
ജാബിർ(റ) വിൽ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു: നരകത്തിൽ നിന്നു കൂടുതൽ പേരെ മോചിപ്പിക്കുന്ന ദിനമാണ് അറഫാ ദിനം (ബസ്സാർ).
    
ത്വൽഹതുബ്നു ഉബൈദില്ലാ(റ) വിൽ നിന്നു നിവേദനം: പിശാച് കൂടുതൽ നിസാരനും അപമാനിതനും കോപം നിറഞ്ഞവനുമാകുന്നത് അറഫാ നാളാണ്. അല്ലാഹുവിന്റെ കാരുണ്യം അവതരിക്കുന്നതും വൻപാപങ്ങൾ മാപ്പാക്കുന്നതും കാണുന്നതിലാണ് അവൻ ഇങ്ങനെ കോപിക്കുന്നത്. ബദ്റിൽ ജിബ്‌രീലി(അ)നെ കണ്ട അനുഭവമാകും പിശാചിനന്ന് (ബൈഹഖി, മാലിക്).

എം.എ.ജലീൽ സഖാഫി പുല്ലാര

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ....


സ്കൂൾ തുറക്കുമ്പോൾ ആശങ്കയുണ്ടോ..?!, അറിയാം ഇക്കാര്യങ്ങള്‍...?

കുട്ടികൾക്കൊപ്പം ഉമ്മമാർക്കും സ്‌കൂൾ തുറക്കലിനു ചില ഒരുക്കങ്ങൾ അത്യാവശ്യം. അന്നുവരെ ഉമ്മയുടെ കുഞ്ഞുവാവയായിരുന്നയാളാണു സ്‌കൂൾ പഠനം തുടങ്ങാൻ പോകുന്നത്. അതുകൊണ്ടു തന്നെ ഉമ്മയ്‌ക്കു ആശങ്കകൾ ഏറെയാവും. സ്‌കൂൾ ദിനങ്ങളെ നേരിടാൻ നേരത്തെ തന്നെ ഒരുങ്ങുകയാണ് ആശങ്കകൾ അകറ്റാൻ എളുപ്പവഴി. 

 എല്ലാ വർഷവും സ്‌കൂൾ തുറക്കുന്നതു പെരുമഴക്കാലത്തിലേക്കാണ്. ഇരമ്പിപ്പെയ്യുന്ന മഴയിൽ പുതപ്പു തലയിലൂടെ വലിച്ചിട്ട് ഒന്നുകൂടി കിടന്നുറങ്ങാൻ എല്ലാ ഉമ്മമാർക്കും മോഹമുണ്ടാവും. പക്ഷേ, അഞ്ചു മണിക്ക് ഉണർന്നാലേ അടുക്കള ജോലികൾ തീർത്തു കുഞ്ഞിനെ ഒരുക്കി സമയത്തു സ്‌കൂളിൽ വിടാൻ കഴിയൂ. അതിനിടെയാണു രണ്ടു മാസത്തെ അവധിയുടെ ആലസ്യം വിട്ടൊഴിയാതെ കുട്ടിക്കുറുമ്പന്മാർ കിടക്കയോട് ഇഷ്‌ടം കൂടുന്നത്. സ്‌കൂളിലെ പുതുക്കക്കാരായ എൽകെജിക്കാരോ, ഒന്നാം ക്ലാസുകാരോ വീട്ടിലുണ്ടെങ്കിൽ പറയാനുമില്ല. അപ്പോൾ സ്‌കൂൾ തുറക്കലിനു ചില ഒരുക്കങ്ങൾ അത്യാവശ്യം.

*സ്‌കൂളിനെ ഭയക്കേണ്ട*

   അന്നുവരെ അമ്മയുടെ കുഞ്ഞുവാവയായിരുന്നയാളാണു സ്‌കൂൾ പഠനം തുടങ്ങാൻ പോകുന്നത്. അതുകൊണ്ടു തന്നെ അമ്മയ്‌ക്കു കുഞ്ഞിനെക്കാളേറെ ആശങ്കകളാണ്. മിക്കവാറും കുട്ടികൾ പ്ലേ സ്‌കൂളിലോ, അംഗൻവാടിയിലോ പോയി ശീലമുള്ളവരായതിനാൽ സ്‌കൂളിൽപ്പോക്കു വലിയൊരു കടമ്പയാകാൻ സാധ്യത കുറവാണ്.

 എങ്കിലും പുതിയ ഒരു സ്‌ഥലത്തേക്കു പോകുന്നതിന്റെ ആശങ്ക കുഞ്ഞിനുണ്ടാകും. സ്‌കൂളിനെക്കുറിച്ചു മനോഹരമായൊരു ചിത്രം കുഞ്ഞിന്റെ മനസ്സിൽ പതിപ്പിക്കുകയാണ് ഈ ഭീതികൾ അകറ്റാൻ പറ്റിയ മാർഗം. സ്‌കൂൾ തുറക്കും മുൻപുതന്നെ കുഞ്ഞിനെ സ്‌കൂൾ കൊണ്ടുപോയി കാണിച്ചും തന്റെ കുട്ടിക്കാലത്തെയും മറ്റും രസകരമായ സ്‌കൂൾ കഥകൾ പറഞ്ഞുകൊടുത്തും സ്‌കൂൾപ്പേടി മാറ്റിയെടുക്കാം. കുട്ടിക്ക് ഏറെ ഇഷ്‌ടപ്പെടാൻ കഴിയുന്ന ഒരാളായിരിക്കും ടീച്ചർ എന്ന മട്ടിൽ വേണം പറഞ്ഞുകൊടുക്കാൻ.

*ചിട്ട തെറ്റാതെ*

   സ്‌കൂൾ തുറക്കും മുൻപുതന്നെ എല്ലാ കാര്യങ്ങൾക്കും ഒരു സമയനിഷ്‌ഠ ഉണ്ടാക്കുന്നതു നന്നായിരിക്കും. അൽപം മുതിർന്ന കുട്ടികൾക്കു വീട്ടിൽ ഒരു ടൈംടേബിൾ ഉണ്ടാക്കാവുന്നതാണ്. അമ്മയുടെ സഹായത്തോടെ കുട്ടി സ്വയം ഇതു തയാറാക്കട്ടെ. ആവശ്യത്തിനു വിശ്രമവും വിനോദവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാകണം. മുഴുവൻ സമയവും പഠനം മാത്രമായാൽ അതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയില്ല. ടൈംടേബിൾ തയാറാക്കിയാലുടൻ അതിന്റെ ഒരു കോപ്പി സ്‌റ്റഡി ടേബിളിൽ എവിടെയെങ്കിലും വൃത്തിയായി ഒട്ടിച്ചുവയ്‌ക്കണം. ഇതു പാലിക്കാൻ കുട്ടിക്കു മറ്റുള്ളവരുടെ സഹായവും ആവശ്യമായി വരുമെന്നു മറക്കരുത്.

 കുട്ടി പഠിക്കാനിരിക്കുന്ന നേരത്തു സമീപത്തുതന്നെ ടിവി വച്ചിരുന്നു കാണാൻ മറ്റു കുടുംബാംഗങ്ങൾ ശ്രമിക്കരുത്. ടൈംടേബിൾ തയാറാക്കിയാലും ആദ്യത്തെ കുറച്ചു ദിവസങ്ങൾ അതു കൃത്യമായി പാലിക്കാൻ പറ്റണമെന്നില്ല. ഓരോ ദിവസമായി കാര്യങ്ങൾ മെച്ചപ്പെടുത്തി രണ്ടോ മൂന്നോ ആഴ്‌ചകൾകൊണ്ടു കൃത്യമായ ശീലങ്ങളിലേക്ക് എത്തിക്കൊള്ളും. ശുചിത്വം ചെറുപ്രായത്തിൽത്തന്നെ ശീലിപ്പിക്കണം. രണ്ടു നേരവും പല്ലു തേക്കുകയും കുളിക്കുകയും ചെയ്യുന്ന ശീലം ആദ്യമേ കുട്ടിക്കുണ്ടാക്കണം. നഖം വെട്ടി വൃത്തിയാക്കാനും മുടിയിൽ പേനും താരനും പിടിക്കാതെ നോക്കാനുമൊക്കെ അമ്മ സഹായിക്കണം.

*ഉമ്മ സഹയാത്രിക*

   തെറ്റു ചെയ്യുമ്പോൾ കണ്ണുരുട്ടാനും ശാസിക്കാനും ഭക്ഷണമുണ്ടാക്കി നൽകാനും മാത്രമുള്ള ആളായി അമ്മ മാറരുത്. കുട്ടിക്കു തന്റെ പ്രശ്‌നങ്ങൾ തുറന്നു പറയാനുള്ള ഇടമാകണം അമ്മ. സ്‌കൂളിൽ ടീച്ചർ വഴക്കു പറഞ്ഞാൽ അല്ലെങ്കിൽ സഹപാഠിയുമായി വഴക്കുണ്ടായാൽ ഒക്കെ ചെറിയ കുട്ടികളുടെ മനസ്സു നോവാനിടയുണ്ട്. അപ്പോൾ സാന്ത്വനിപ്പിക്കാനും തെറ്റു തിരുത്താനും അമ്മയ്‌ക്കേ കഴിയൂ. ടീച്ചറോടു കുട്ടിക്കു കടുത്ത ഭയമോ, വെറുപ്പോ ഉണ്ടെങ്കിൽ, അതു ദിവസങ്ങളോളം നിലനിൽക്കുന്നുവെങ്കിൽ സ്‌കൂളിലെത്തി ടീച്ചറെ കണ്ടു സംസാരിച്ചു പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കണം. പക്ഷേ അതൊരിക്കലും അധ്യാപകരെ കുറ്റപ്പെടുത്തുന്ന മട്ടിലാകരുത്. അതുപോലെതന്നെ ആരുടെയെങ്കിലും മോശമായ പെരുമാറ്റത്തെപ്പറ്റി കുട്ടി പരാതി പറഞ്ഞാൽ അത് അവഗണിച്ചുകളയാതെ അതിന്റെ സത്യം കണ്ടെത്താൻ ശ്രമിക്കണം.
 
*ഭക്ഷണം ശിക്ഷയാകല്ലേ*

   കുട്ടികൾ ഭക്ഷണം ആവശ്യത്തിനു കഴിക്കുന്നില്ലെന്ന പരാതി മിക്കവാറും അമ്മമാർക്കെല്ലാമുണ്ട്. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിപ്പിക്കുന്നത് ഒഴിവാക്കണം. ആദ്യമായി സ്‌കൂളിൽ പോയിത്തുടങ്ങുന്ന കുട്ടിക്കു ചോറ്റുപാത്രത്തിൽ ഭക്ഷണം കഴിക്കാനുള്ള പരിശീലനം ഒരാഴ്‌ച മുൻപേ നൽകണം. അൽപം വലിയൊരു പാത്രത്തിൽ ചോറ്റുപാത്രം വച്ച ശേഷം അതിൽനിന്നു ഭക്ഷണം വാരിക്കഴിക്കാൻ കുട്ടിയെ ശീലിപ്പിക്കുക. ആദ്യമൊക്കെ കുട്ടി പുറത്തെ പാത്രത്തിൽ ഭക്ഷണം വീഴിക്കും. നാലഞ്ചു ദിവസംകൊണ്ടു വൃത്തിയായി ഭക്ഷണം കഴിക്കാൻ കുട്ടി പഠിച്ചുകൊള്ളും. സ്‌കൂളിൽ ടീച്ചറോ, ആയയോ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുമെന്ന പ്രതീക്ഷയിൽ കുട്ടിക്കിഷ്‌ടമില്ലാത്ത ഭക്ഷണം കൊടുത്തുവിടരുത്. അതു പോലെ പാത്രത്തിൽ കുത്തി നിറച്ചും ഭക്ഷണം കൊടുത്തു വിടരുത്.

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ....

സുന്ദരിയെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നത് തെറ്റാണോ..?

ഞാന്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടി സുന്ദരിയായിരിക്കണമെന്നത് എന്നെ സംബന്ധിച്ചടത്തോളം വളരെ പ്രധാനമാണ്. തന്റെ ഈ ആവശ്യം തെറ്റാണോ എന്ന സംശയം ചോദിച്ചാണ് അവന്‍ എന്റെയടുക്കല്‍ എത്തിയത്...

 ഞാന്‍ ചോദിച്ചു: എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം..? എന്റെ ഈ ആഗ്രഹം ഉമ്മയോട് പറഞ്ഞപ്പോള്‍ സൗന്ദര്യത്തിന് ഊന്നല്‍ കൊടുക്കുന്നത് തെറ്റാണെന്നും പെണ്‍കുട്ടിയുടെ ദീനീനിഷ്ഠയും സല്‍സ്വഭാവവുമാണ് പ്രധാനമെന്നുമാണ് അവര്‍ പറഞ്ഞത്.

 ഞാന്‍ ചോദിച്ചു: ഈ രണ്ട് കാര്യങ്ങളും ഒരാളില്‍ തന്നെയുണ്ടാവുക പ്രയാസകരമാണോ? നമസ്‌കാരത്തിലും നോമ്പിലും നിഷ്ഠപുലര്‍ത്തുകയും സല്‍സ്വഭാവിയുമായതിനൊപ്പം തന്നെ നിന്റെ കാഴ്ച്ചപ്പാടില്‍ സൗന്ദര്യവുമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൂടേ..?

 അവന്‍ പറഞ്ഞു: അതില്‍ പ്രയാസമൊന്നുമില്ല. എന്നാല്‍ സൗന്ദര്യത്തിന് ഊന്നല്‍ കൊടുക്കരുതെന്നും അത് നീങ്ങിപ്പോകുന്നതാണെന്നുമാണ് എന്റെ ഉമ്മ പറയുന്നത്. ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായമറിയാന്‍ ഞാനാഗ്രഹിക്കുന്നു.

 ഞാന്‍ പറഞ്ഞു: വിവാഹം കഴിക്കുന്ന വ്യക്തിയുടെ താല്‍പര്യവും ആഗ്രഹവും സാക്ഷാല്‍കരിക്കപ്പെടുമ്പോഴാണ് ദാമ്പത്യം വിജയകരമാകുന്നത്. താങ്കളുടെ കാഴ്ച്ചപ്പാടില്‍ സൗന്ദര്യം പ്രധാനമായിരിക്കുന്നിടത്തോളം സൗന്ദര്യമുള്ള പെണ്‍കുട്ടിയെ തന്നെയാണ് വിവാഹത്തിന് തെരെഞ്ഞെടുക്കേണ്ടത്...

 എന്നാല്‍ അതൊടൊപ്പം തന്നെ അവരുടെ ദീനും സ്വഭാവവും പരിഗണിക്കണം. വിവാഹമെന്നത് താല്‍ക്കാലികമായ ഒന്നല്ല, സ്ഥായിയായ ബന്ധമാണെന്ന് ഓര്‍ക്കണം. വിവാഹമെന്നത് തമാശയല്ല, മറിച്ച് ജീവിതത്തില്‍ സ്വസ്ഥതയും സന്തോഷവും കൈവരിക്കാനുള്ളതാണ്.

 അവന്‍ പറഞ്ഞു: സന്തോഷവും സ്വസ്ഥതയും ഉണ്ടാവാനാണ് സൗന്ദര്യമുണ്ടായിരിക്കണമെന്ന് ഞാന്‍ നിബന്ധന വെക്കുന്നത്. എന്നാല്‍ ‘നാല് കാര്യങ്ങള്‍ക്ക് വേണ്ടി സ്ത്രീ വിവാഹം ചെയ്യപ്പെടുന്നു. സമ്പത്ത്, തറവാട്, ഭംഗി, ദീന്‍. ദീനുള്ളവളെ കൊണ്ട് വിവാഹം ചെയ്ത് നീ വിജയിക്കുക.’ എന്ന ഹദീസ്‌ ഉദ്ധരിച്ചുകൊണ്ട് ഉമ്മ എന്നെ ഉപദേശിക്കുകയാണ്. 

 ഞാനവനോട് പറഞ്ഞു: നിങ്ങളുടെ ഉമ്മയുടെ ഉപദേശം ശരിയാണ്. എന്നാല്‍ യുവാക്കളുടെ സൗന്ദര്യത്തോടുള്ള താല്‍പര്യം പ്രവാചകന്‍ ﷺ റദ്ദാക്കിയിട്ടില്ല. മാത്രമല്ല, യുവാക്കള്‍ക്ക് സമ്പത്തിനോടും തറവാടിനോടുമുള്ള താല്‍പര്യം പോലെ സൗന്ദര്യത്തോടുമുള്ള താല്‍പര്യത്തെ മാനിക്കുകയും പരിഗണിക്കുകയുമാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ദീനിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച കാണിക്കരുതെന്നും മറ്റെല്ലാറ്റിനേക്കാളും മുന്തിയ പരിഗണന അതിന് നല്‍കണമെന്നുമാണ് യുവാക്കളോട് ഈ ഹദീസില്‍ ആവശ്യപ്പെടുന്നത്.

 അവന്‍ പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ എന്റെ അഭിപ്രായത്തോടൊപ്പമാണ്, കാരണം ഞാന്‍ സൗന്ദര്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്.

 ഞാന്‍ പറഞ്ഞു: അതെ, ഞാന്‍ നിനക്കൊപ്പമാണ്. കാരണം സൗന്ദര്യത്തോട് നിനക്കുള്ള താല്‍പര്യവും ആവശ്യവും ഉണ്ടായിരിക്കുന്നിടത്തോളം ഇണയോടുള്ള അടുപ്പവും ബന്ധവും വര്‍ധിപ്പിക്കുന്ന ഘടകമാണത്. അവളുടെ സൗന്ദര്യം നിന്നെ സന്തോഷിപ്പിക്കും, സാമ്പത്തികവും മാനസികവുമായ പിന്തുണ നിനക്ക് സ്വസ്ഥത നല്‍കും. അവള്‍ മക്കളെ പ്രസവിക്കുമ്പോള്‍ അവളുമായുള്ള ബന്ധത്തെയത് കൂടുതല്‍ ശക്തമാക്കും. 

  പ്രിയ പത്‌നി ഖദീജ(റ)യെ കുറിച്ച് നബി ﷺ പറഞ്ഞത് വളരെ പ്രസക്തമാണ്: ”ഖദീജയേക്കാള്‍ ഉത്തമയായ ഭാര്യയെ എനിക്ക് കിട്ടിയിട്ടില്ല. എന്റെ ജനത എന്നെ അവിശ്വസിച്ചപ്പോള്‍ അവര്‍ എന്നില്‍ വിശ്വസിച്ചു. അവര്‍ എന്നെ കളവാക്കി തള്ളിയപ്പോള്‍ ഖദീജ എന്നെ സത്യവാനായി അംഗീകരിച്ചു. മറ്റുള്ളവരെല്ലാം എന്നെ ഉപേക്ഷിച്ചപ്പോള്‍ അവരുടെ സമ്പത്ത് കൊണ്ട് എനിക്ക് ആശ്വാസം നല്‍കി. അല്ലാഹു ﷻ എനിക്ക് സന്താനങ്ങളെ സമ്മാനിച്ചത് അവരിലൂടെയാണ്.” 

 ഇവിടെ അവരുടെ സമ്പത്തിനെയും സന്താനങ്ങളെയും കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചതായി കാണാം. നിങ്ങള്‍ പറഞ്ഞതും നിങ്ങളുടെ ഉമ്മ പറഞ്ഞതും ശരിയാണ്. അതുകൊണ്ട് രണ്ട് കാര്യങ്ങളും ഒത്ത് ചേര്‍ന്നത് തെരെഞ്ഞെടുക്കാന്‍ നീ താല്‍പര്യം കാണിക്കണം.

 അവന്‍ പറഞ്ഞു: എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം പെണ്‍കുട്ടിയുടെ മുഖം സുന്ദരവും ശരീരം ആകര്‍ഷകവുമായിരിക്കണം. 

 ഞാന്‍ പറഞ്ഞു: നിന്റെ ആവശ്യം ന്യായമാണ്. ഇണയെ തെരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുന്നിടത്ത് ഇമാം ഗസാലി (റ) സൗന്ദര്യത്തെ എടുത്ത് പറഞ്ഞിരിക്കുന്നതായി കാണാം. സൗന്ദര്യം നോക്കി സ്ത്രീകളെ വിവാഹം ചെയ്യരുതെന്ന് പറയുന്നത് ഇണയെ തെരെഞ്ഞെടുക്കുമ്പോള്‍ സൗന്ദര്യം പരിഗണിക്കുന്നതിനെ അടച്ച് ആക്ഷേപിക്കുകയല്ല, മറിച്ച് ദീന്‍ ഒട്ടും പരിഗണിക്കാതെ സൗന്ദര്യം മാത്രം മുഖവിലക്കെടുക്കുന്നതിനെ കുറിച്ചാണത് പറയുന്നത്. വിവാഹം കഴിക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയെ കാണുന്നത് പ്രവാചകന്‍ ﷺ പ്രോത്സാഹിപ്പിച്ചത് നമുക്ക് കാണാന്‍ സാധിക്കും.

 അവന്‍ പറഞ്ഞു: അല്ലാഹുﷻവിന് സര്‍വസ്തുതിയും. എന്റെ ആവശ്യം തെറ്റല്ലെന്ന് എനിക്ക് മനസ്സിലായി. 

 ഞാന്‍ പറഞ്ഞു: അതൊരു തെറ്റല്ല, കാരണം മനുഷ്യമനസ്സ് പൊതുവെ സൗന്ദര്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ്. നല്ല ശബ്ദം, നല്ല രൂപം, നല്ല വസ്ത്രം തുടങ്ങിയ എല്ലാം അവനെ ആകര്‍ഷിക്കുന്നു. പിന്നെ ഇണയെ തെരെഞ്ഞെടുക്കുമ്പോള്‍ സൗന്ദര്യത്തെ എങ്ങനെ മാറ്റി നിര്‍ത്താനാവും. എന്നാല്‍ സൗന്ദര്യത്തിന് വേണ്ടി ദീനി നിഷ്ഠയെ അടിയറ വെക്കരുത്. അപ്രകാരം സമ്പത്തിനോ തറവാടിനോ മുന്‍ഗണന നല്‍കിയും ദീനിനെ അടിയറ വെക്കരുത്. മറിച്ച് ദീനിനും സല്‍സ്വഭാവത്തിനും കൂടെ അവ കൂടെയുണ്ടാവണമെന്ന് നിബന്ധന വെക്കാം.

കടപ്പാട് 

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ....

Thursday, February 13, 2025

ബാങ്കു വിളിക്കുമ്പോൾ ?


*ﺃَﺷْﻬَﺪُ ﺃَﻥَّ ﻣُﺤَﻤَّﺪًﺍ ﺭَﺳُﻮﻝُ ﺍﻟﻠَّﻪِ*

എന്ന് കേൾക്കുമ്പോൾ

*ﻣَﺮْﺣَﺒًﺎ ﺑِﺤَﺒِﻴﺒِﻰ ﻭَﻗُﺮَّﺓِ ﻋَﻴْﻨِﻰ ﻣُﺤَﻤَّﺪِ ﺑْﻦِ ﻋَﺒْﺪِ ﺍﻟﻠﻪِ ﺻَﻠﻰَّ ﺍﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ*

എന്ന് ചൊല്ലി
തള്ള വിരലിൽ ഊതി കൺപോളകൾ തടവിയാൽ അവന്റെ കണ്ണിന്റെ കാഴ്ച ശക്തി നഷ്ഠപ്പെടില്ലയെന്നും അവന്ന് ചെങ്കണ്ണ് ബാധിക്കില്ല എന്നും ഇമാം ശൻവാനി ഉദ്ധരിക്കുന്നു .
( ﺇِﻋَﺎﻧَﺔُ ﺍﻟﻄَّﺎﻟِﺒِﻴﻦْ 1-/234)


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

സഹോദരങ്ങളെ~* *ചൊല്ലാതെ ഉറങ്ങല്ലേ


ഖബറില്‍ വെച്ച് നബിﷺയെ കണ്ട് സന്തോഷിക്കാന്‍ 

*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَآلِهِ صَلاَةً تَكُونُ لَكَ رِضَاءً وَلِحَقِّهِ أَدَاءً*

 നബി ﷺ പറഞ്ഞു: ഈ സ്വലാത്ത് എല്ലാ ദിവസവും 33 പ്രാവശ്യം ചൊല്ലിയാല്‍ അവന്റെ ഖബറിന്റെയും നബിﷺയുടെ ഖബറിന്റെയും ഇടയില്‍ ഒരു കവാടം തുറക്കപ്പെടും. പുനര്‍ ജീവിതനാള്‍ വരെ അവന് അവിടെ നിന്നും നബി ﷺ തങ്ങളെ കാണാം...
 (സആദത്തുദ്ദാറൈനി 2/43)

🤲🤲🤲🤲🤲🤲

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

വൈവാഹിക ജീവിതത്തിന്റെ മൂലക്കല്ല്

ഭര്‍ത്താവിനു വേണ്ടി സ്വയം ത്യജിച്ചു അയാളിലേക്ക് അലിഞ്ഞു ചേരുന്ന ഭാര്യയോടു എങ്ങനെ വര്‍ത്തിക്കണം എന്നതിനെപ്പറ്റി അധികമാരും പറയാറില്ല.. അതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്..

അല്ലാഹു പുരുഷന്മാരോട് തങ്ങളുടെ ഭാര്യമാരോട് ഏറ്റവും സൌമ്യമായി പെരുമാറാനാണ് കല്‍പ്പിക്കുന്നത്.. അല്ലാഹു പറഞ്ഞു: _അവ(ഭാര്യമാ)രോട്‌ നിങ്ങള്‍ മര്യാദയോടെ പെരുമാറുക_ (4:19).

ഭാര്യമാര്‍ക്ക് ഭര്‍ത്താവിനോടെന്ന പോലെ, ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരോടും കടമകള്‍ ഉണ്ട്... അവ ഭംഗിയായി പൂര്‍ത്തീകരിക്കുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി.  ഭാര്യമാരോട് ഏററവും നല്ല രീതിയില്‍ വര്‍ത്തിക്കുന്നവരാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ...  *(തിര്‍മുദി).*

ഭര്‍ത്താവിന്റെ സ്വഭാര്യയോടുള്ള നല്ല പെരുമാറ്റം അയാളുടെ സ്വഭാവത്തെയും അത് വഴി അയാളുടെ കറയറ്റ ഈമാനെയുമാണ് പ്രതിഫലിപ്പിക്കുന്നത്..

ഒരു മുസ്‌ലിം ഭര്‍ത്താവ് തന്റെ ഇണയോട് ഏത് രീതിയിലാണ് പെരുമാറേണ്ടത്... ? എങ്ങനെയാണ് ഒരു നല്ല മുസ്‌ലിമിന് ഒരു നല്ല ഭര്‍ത്താവാകാന്‍ കഴിയുക ...?  

ഭാര്യയോട് സൗമ്യമായി പെരുമാറാനാണ്  അല്ലാഹു കൽപിച്ചിട്ടുള്ളത്.. അവളുടെ മുഖത്ത്  നോക്കി പുഞ്ചിരിക്കുക.. ആത്മാര്‍ഥമായി, സ്നേഹത്തോടെ... അവളെ മാനസികമായി വേദനിപ്പിക്കരുത് ... അവള്‍ക്കു പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍  ചെയ്യാതിരിക്കാന്‍ പരമാവധി ശ്രമിക്കണം.. അവളോട്‌ നല്ല രീതിയില്‍ പെരുമാറുകയും എപ്പോഴും ക്ഷമ കൈക്കൊള്ളുകയും വേണം..

ഭാര്യ ഗർഭിണിയായിരിക്കെ അവളെ വേദനിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.. മാനസിക സന്തോഷവും സമാധാനവും ആ സമയത്ത് അവൾക്ക് വളരെ അനിവാര്യമാണ് ...

സൗമ്യത ഉണ്ടാവുക എന്നതിന്  പല അര്‍ത്ഥങ്ങളുണ്ട്.. അതിലൊന്നാണ് നല്ല രീതിയില്‍ കാര്യങ്ങള്‍ വിനിമയം ചെയ്യുക എന്നത്.. അവളോട്‌ പറയാനുള്ളതും അറിയിക്കാനുള്ളതും നല്ല രീതിയില്‍ പ്രകടിപ്പിക്കാനും അവള്‍ പറയുന്നത് ശ്രദ്ധിച്ചു  കേള്‍ക്കാന്‍ ക്ഷമയും ഉണ്ടാക്കിയെടുക്കണം.. എല്ലാ നിരാശകളും അവന്‍ മാറ്റി വക്കണം.. എന്ത് ജോലിത്തിരക്കുണ്ടായാലും പ്രയാസങ്ങളുണ്ടായാലും അവന്‍ അതെല്ലാം സൗമ്യമായി പരിഹരിക്കുവാന്‍ ശ്രമിക്കണം...

നിങ്ങളുടെ പ്രയാസങ്ങള്‍ ഭാര്യയോടു കൂടെ പങ്കുവക്കുകയും, അവളുടെ നിര്‍ദേശങ്ങള്‍ ചോദിക്കുകയും വേണം.. അവളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും അവന്‍ ശ്രദ്ധിക്കണം.. നിന്നെ എന്തെങ്കിലും കാര്യങ്ങള്‍ അലട്ടുന്നുണ്ടോ എന്ന ഒരു ചോദ്യം പോലും അവള്‍ക്കു ഒരുപാട് കുളിര്‍മ്മയായി അനുഭവപ്പെടും.. അവള്‍ ക്ഷീണിതയായിരിക്കുമ്പോഴോ, ദേഷ്യപ്പെട്ടിരിക്കുമ്പോഴോ, വിശന്നിരിക്കുമ്പോഴോ, മറ്റു ടെന്‍ഷനില്‍ ആകുമ്പോഴോ, ജോലിത്തിരക്കില്‍ കഷ്ടപ്പെടുമ്പോഴോ അവളോട്‌ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ശ്രമിക്കരുത്.. പരസ്പരമുള്ള വിനിമയവും ഒത്തുതീര്‍പ്പും കൂടിയാലോചനയുമാണ് വിവാഹത്തിന്‍റെ  മൂലക്കല്ല് എന്ന് പറയാം...

അവള്‍ക്കു നല്‍കേണ്ട അവകാശങ്ങളില്‍ നിന്നും ഒരിക്കലും പിറകോട്ടു വലിയുന്നത് ഒരു വിശ്വാസിക്ക് ചേര്‍ന്ന പ്രകൃതമല്ല.. ആവശ്യത്തിന്‌ ചെലവാക്കാത്ത ഭര്‍ത്താവിനെക്കുറിച്ച്‌ പരാതിപ്പെട്ട ഹിന്ദി (റ) നോട്‌ മുത്ത് നബിﷺ തങ്ങൾ പറഞ്ഞു :  നിനക്കും നിന്റെ സന്താനങ്ങള്‍ക്കും മതിയാവുന്ന മര്യാദയനുസരിച്ച്‌ എടുക്കുക*(മുസ്‌ലിം)

മറ്റൊരിക്കല്‍ മുത്ത് നബിﷺ തങ്ങൾ ഭര്‍ത്താവിന്റെ കടമയെപ്പറ്റി പറഞ്ഞു:  നീ ഭാര്യയുടെ വായിലേക്ക്‌ ഭക്ഷണം നല്‍കുന്നതിനും നിനക്ക്‌ പുണ്യമുണ്ട്‌..(ബുഖാരി)....

ഭാര്യയോടു സൗമ്യത പുലര്‍ത്തുക എന്നതിന്റെ മറ്റൊരു വശമാണ് അവളെ പ്രോത്സാഹിപ്പിക്കുക എന്നത്.. ജീവിതത്തിന്റെ അര്‍ത്ഥവും അതിന്റെ മൂല്യവും അറിയുന്ന മനസ്സില്‍ നിന്നാണ് നല്ല വിലയിരുത്തലുകളും ഉണ്ടാകുന്നത്.. ഭാര്യ എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയുവാനും എന്തിനാണ് അവള്‍ ഏറ്റവും കൂടുതല്‍ മൂല്യം കല്പിക്കുന്നതെന്നും തിരിച്ചറിയാനുള്ള കഴിവ് നിങ്ങള്‍ക്ക് ഉണ്ടാവണം... അവളുടെ ഇഷ്ടാനിഷടങ്ങളെപ്പറ്റി മനസ്സാക്ഷിയുമായി ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെടുക.. അവളിലെ നല്ല ഗുണങ്ങളെ അവസരം കിട്ടുമ്പോഴെല്ലാം പുകഴ്ത്തുക.. അവളെ അംഗീകരിക്കുകയും അവളുടെ നല്ല ഗുണങ്ങളെ എടുത്തു പറയുകയും ചെയ്യുമ്പോള്‍ അതവള്‍ക്കൊരു പ്രോത്സാഹനം ആവുകയും നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുകയും ചെയ്യും ...

മനുഷ്യ ജന്മങ്ങളെല്ലാം അപൂര്‍ണ്ണത പേറുന്നവരാണ്..
മുത്ത് നബി ﷺ തങ്ങൾ പറയുന്നതായി കാണാം: ഒരു വിശ്വാസി വിശ്വാസിനിയെ വെറുക്കരുത്‌.. അവളില്‍ നിന്ന്‌ ഒരു സ്വഭാവത്തെ അവന്‍ വെറുക്കുന്നുവെങ്കില്‍ മറ്റൊരു സ്വഭാവത്തെ അവന്‍ തൃപ്‌തിപ്പെടുന്നു.. (മുസ്‌ലിം)

നിസാര കാര്യങ്ങളുടെ പേരില്‍ ഭാര്യമാരോട് പിണങ്ങുന്ന ചിലരെ കാണാം... യഥാര്‍ത്ഥത്തില്‍ അവര്‍ എന്താണ് ചെയ്യുന്നത്.. ഒന്നാലോചിച്ചു നോക്കൂ... നമ്മളെല്ലാവരും എല്ലാം തികഞ്ഞവരാണോ ?  ഒരിക്കലുമില്ല... അവരില്‍ കുറ്റങ്ങള്‍ ഉള്ളത് പോലെ നമ്മിലുമില്ലെ അവരെ അസ്വസ്ഥരാക്കുന്ന കുറവുകള്‍.. എന്നിട്ടും അവര്‍ നിങ്ങളോടുള്ള കടമകള്‍ എത്ര മാന്യമായാണ്‌ ചെയ്തു തീര്‍ക്കുന്നത്... അതുകൊണ്ട് തന്നെ അവരോടും നല്ല രീതിയില്‍ പെരുമാറേണ്ടതു നമ്മുടെ കടമയല്ലേ ...?  

അവളുടെ ചില്ലറ കുറവുകളെ കണ്ടില്ലെന്നു നടിക്കുകയും അവള്‍ക്കു അവ മാറ്റിയെടുക്കാന്‍ സമയം കൊടുക്കുകയും ചെയ്യുക.. സ്നേഹത്തോടെ മാത്രം അവളെ പറഞ്ഞു മനസ്സിലാക്കുക...
മുത്ത് നബി ﷺ തങ്ങൾ പറഞ്ഞു : നീ ഭക്ഷിച്ചാല്‍ അവളെയും ഭക്ഷിപ്പിക്കുക, നീ വസ്‌ത്രം ധരിക്കുമ്പോള്‍ അവളെയും ധരിപ്പിക്കുക.. മുഖത്തടിക്കരുത്‌.. അവളെ ദുഷിച്ചു പറയരുത്‌.. വീട്ടിലല്ലാതെ അവളെ അകറ്റി നിര്‍ത്തുകയും അരുത്‌..  (ബുഖാരി)

പിണക്കങ്ങള്‍ വിവാഹ ജീവിതത്തില്‍ സ്വാഭാവികമാണ്.. ചെറുതും വലുതുമായ പിണക്കങ്ങളും മറ്റും ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഉണ്ടാകുന്നവയാണ്.. പരസ്പരം വിദ്വേഷം ഉണ്ടാകുന്ന രീതിയില്‍ അവ വളരുകയും ചെയ്തേക്കാം.. ദേഷ്യം എന്നത് നിയന്ത്രിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഒരു വികാരമാണ്.. നമ്മളെ വേദനിപ്പിക്കുന്നവര്‍ക്ക് പൊറുത്തു കൊടുക്കുക എന്നതാണ് ദേഷ്യം നിയന്ത്രിക്കുന്നതിനുള്ള ആദ്യ പടി.. ഭാര്യ ചെയ്ത ഒരു തെറ്റിന്റെ പേരില്‍ അവളെ ഉപദ്രവിക്കുകയോ ചീത്ത പറഞ്ഞു വേദനിപ്പിക്കുകയോ ചെയ്യരുത്...

ഭാര്യയില്‍ നിന്ന്‌ സംഭവിക്കുന്ന നിസ്സാര കാര്യങ്ങളെ ഗുരുതരമായി കാണുക,  ഒരു പ്രത്യേക സന്ദര്‍ഭത്തിലുണ്ടായ തെറ്റ്‌ ചൂണ്ടി എപ്പോഴും കുത്തിപ്പറയുക, അവളെ നിന്ദിക്കുക, അസഭ്യം പറയുക, അവളുടെ മാതാപിതാക്കളെ അധിക്ഷേപിക്കുക തുടങ്ങിയവ നല്ല ബന്ധത്തില്‍ വ്രണമുണ്ടാക്കുന്നതാണ്‌.  പകരം ഒരുമിച്ചു കിടക്കുന്നത് ഒരല്പ ദിവസത്തേക്ക് മാറ്റി വക്കുക.. പ്രശ്നങ്ങള്‍ പതിയെ മാറി വരും.. അവള്‍ തന്റെ തെറ്റ് മനസ്സിലാക്കി അടുത്തു വരികയും ചെയ്യും ...

മറിച്ച് നിങ്ങളില്‍ നിന്നുണ്ടായ പിഴവ് മൂലം അവള്‍ അകന്നു നില്‍ക്കുകയാണെങ്കില്‍ അവളുടെ കരം ഗ്രഹിച്ചു മാപ്പ് പറയുകയും, അവളെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുക ...

നാഥന്‍ നമ്മുക്ക് ദുനിയാവിലും, ആഹിറത്തിലും ഉപകാരപ്പെടുന്ന സ്വാലിഹത്തായ ഇണകളെ തന്നു അനുഗ്രഹിക്കട്ടെ..! ഇണ ഉള്ളവർക്ക് അവരുടെ കുടുംബ ജീവിതത്തിൽ ഖൈറും ബർകത്തും റഹ്മത്തും ചൊരിയട്ടെ..., റഹ്മാനായ റബ്ബിന്റെ പൊരുത്തത്തിലുള്ള ദമ്പത്യ ജീവിതമാവാൻ റബ്ബ് തൗഫീഖ് നൽകട്ടെ ...

*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

നമ്മുടെ നബി (സ) തങ്ങളുടെ ഉപദേശങ്ങൾ



*ഭാഗം :01*

ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്തഫ (സ) തങ്ങൾ തന്റെ പ്രിയപ്പെട്ട മരുകനും ഇസ്ലാമിലെ നാലാമത്ത ഖലീഫയുമായ അലിയ്യുബ്നു അബീ ത്വാലിബ്‌ (റ)
വിന്ന് നൽകിയ ചില ഉപദേശങ്ങൾ ലോകത്തുള്ള വിഭാഗങ്ങൾക്കാകമാനം അനുഗ്രഹമായ അശ്‌റഫുൽ ഖൽഖ് (സ) യുടെ ഉമ്മത്തികൾക്കെല്ലാം മാർഗ്ഗദർശനവും എക്കാലവും ജീവിതത്തിൽ പകർത്താൻ ബാധ്യതപ്പെട്ടതുമാണ്.

ഈ തത്വാപദേശങ്ങൾ ആണാകട്ടെ പെണ്ണാകട്ടെ ,ഏതൊരു മനുഷ്യനും തന്റെ ജീവിതത്തിൽ ദൈനം ദിനം പകർത്തുകയും അവ എല്ലാ സമയങ്ങളിലും ഓർമ്മിക്കുകയും ചെയ്യുന്നുവെങ്കിൽ അവർക്ക് ഒരുപാട് നിഹ്മത്തുകളും ബറക്കത്തുകളും ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.

നബി(സ)യുടെ ഈ നസീഹത്തുകൾക്കനുസരിച്ച് ജീവിതം നയിക്കുന്നവർക്ക് എല്ലാവിധ ബലാലുകളും മുസീത്തുകളും തട്ടിനീങ്ങിപ്പോകുന്നതാണ്. അവരുടെ ദുന്യവിയും ഉഖ്റവിയുമായ എല്ലാവിധ മുറാദുകളും ഹാസിലാകുന്നതും അന്നപാനാദികളിൽ മുടക്കം വരാതെ ഇഷ്ടാനുസരണം ലഭിക്കുന്നതുമാണ്.

ഈ ഉപദേശങ്ങൾ ഹൃദിസ്ഥമാക്കുകയും അറിവില്ലാത്തവർക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യണമെന്ന് ബഹുമാനപ്പെട്ട റസൂലുല്ലാഹി(സ) തന്റെ അനുയായികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നു.

ലോകഗുരുവായ മുഹമ്മദ് നബി(സ) അലിയാർ തങ്ങളോ ടെന്നുള്ള നിലയിൽ നിർദ്ദേശിച്ച ഈ സദുപദേശങ്ങൾ അഖില ജനവിഭാഗങ്ങൾക്കും തങ്ങളുടെ ഐഹികവും പാരത്രികവുമായ ജീവിതം സുഖസംതൃപ്തമാക്കുവാൻ ഉതകുന്നവയാണ് 

പ്രസ്തുത ഉപദേശങ്ങളാണ് താഴെ ചേർക്കുന്നത്.

സുബ്ഹിയിലെ ദിക്ർ

എന്റെ പ്രിയം നിറഞ്ഞ അലി,

എതെങ്കിലും ഒരു മനുഷ്യൻ സുബ്ഹി നിസ്കരിച്ചതിനു ശേഷം സൂര്യോദയം വരെ ദിക്റ് ദുആഅ്, തസ്ബീഹ്, തഹ്ലീല് മുതലായ കാര്യങ്ങളിൽ ഇടതടവില്ലാതെ മുഴുകിക്കൊണ്ട് അല്ലാഹുവിന്റെ ഓർമ്മയുമായി ഇരിക്കുകയാണെങ്കിൽ തീർച്ചയായും അവൻ മലികുൽ ജബ്ബാറായ അല്ലാഹുവിനോട് അഭിമുഖ സംഭാഷണം
നടത്തിയതിന് തുല്യമാവുകയും കാഠിന്യമേറിയ നരകശിക്ഷയെ തൊട്ട് അവൻ ദൂരത്താവുകയും ചെയ്യുന്നതാണ്.

ലോകമെല്ലാം ഗാഢനിദ്രയിൽ വലയം പ്രാപിച്ച് സമയം
സുഷുപ്തിയിൽ നിന്ന് തലപൊന്തിക്കാൻ ആരും മടിച്ചു പോകുന്ന സമയം, ഇളം തണുപ്പിൽ മൂടിപ്പുതച്ച് സകലം മറന്നുറങ്ങുന്ന സമയം ആ സമയത്തായിരിക്കും: “അസ്സലാത്തു ഖൈറും മിനനൗമ്
(നിസ്കാരം ഉറക്കത്തിനെക്കാൾ ഗുണകരമാണ്) എന്നുള്ള ദിവ്യമധുരസ്വരം കാതുകളിൽ അലയടിക്കുന്നത്. നിങ്ങൾ സുഖകരമെന്ന് കരുതുന്ന
ഈ അന്ത്യയാമങ്ങളിലെ ഉറക്കത്തെക്കാൾ നിങ്ങളെ സൃഷ്ടിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന റബ്ബുൽ ഇസ്സത്തായ അല്ലാഹുവിന് ഏറ്റവുമധികം പ്രിയങ്കരമായതും, നിങ്ങൾക്ക് പരലോകത്തിൽ വളരെയധികം ഗുണങ്ങൾ ലഭിക്കുന്നതും മാനസിക : സംതൃപ്തി പ്രദാനം ചെയ്യുന്നതും ആത്മാവിനെ സംസ്കരിക്കു ന്നതും നിസ്കാരം' ഒന്നുമാത്രമാണ്. സുഖകരമായ നിദ്രക്ക് ഭംഗം
വരുത്തി കോച്ചിവലിക്കുന്ന തണുപ്പിൽ എഴുന്നേറ്റ് അംഗശുദ്ധി വരുത്തി ഇലാഹിനെ അഭിമുഖീകരിക്കേണ്ട നിസ്കാരമായതു കൊണ്ട് സുബ്ഹി നിസ്കാരത്തിന് മറ്റു നിസ്കാരങ്ങളെക്കാൾ
വളരെയധികം പ്രാധാന്യം കൽപിക്കപ്പെട്ടിട്ടുണ്ട്.

ശരിക്കും അല്ലാഹുവിനെ ഭയപ്പെടുന്നവരെ വേർതിരിച്ചറിയാനുള്ള
ഒരു സംവിധാനം കൂടിയാണ് സൂര്യോദയത്തിനു മുമ്പുള്ള
ഈ നിസ്കാരം.
നിസ്കാരം ഉറക്കിനെക്കാൾ പ്രാധാന്യമർഹിക്കുന്നതാണെന്നുള്ള ആഹ്വാനം കേട്ട ഉടനെ: “സദഖ് വബരിർത (താങ്കൾ സത്യം പറഞ്ഞു. ഗുണവാനായി)
 എന്നുള്ള പ്രതിവചനത്തോടെ 
എഴുന്നേൽക്കുകയും വുളുവെടുത്ത് നിസ്കരിക്കുകയും തുടർന്ന് ദിക്‌റും ദുആളുകളുമായി അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന തന്റെ പ്രിയപ്പെട്ട അടിമയെക്കൊണ്ടു അല്ലാഹു  ഊറ്റം കൊള്ളുകയും മലക്കുകളോട് അവന്റെ ഗുണങ്ങൾ പറയുകയും, അതുകേട്ട് മലക്കുകൾ അല്ലാഹുവിനോട് ആ അടിമ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ്.

സുബ്ഹി നിസ്കരിച്ചു കഴിഞ്ഞതിനു ശേഷം ആ വുളുവോടു കൂടെ സൂര്യൻ ഉദിക്കുന്നതുവരെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന് അല്ലാഹുവുമായി മുനാജാത്ത് നടത്തിയത് പോലെയുള്ള പ്രതിഫലം ലഭിക്കുമെന്ന് ഈ ഉപദേശം സൂചിപ്പിക്കുന്നു

കൂടാതെ ഭയാനകമായ നരകശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതും, സുഖലോക സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ കാരണമായിത്തീരുന്നതുമാണ്.

സുബ്ഹി യഥാസമയത്ത് നിസ്കരിക്കുവാൻ ശ്രദ്ധിക്കണമെന്ന്
ഈ ഉപദേശം സൂചിപ്പിക്കുന്നു. മുഅ്മിനായ മനുഷ്യന്റെ നഹ്സ് , സുബ്ഹി നിസ്കാരം ഖളാഅ് ആക്കുന്നതിലാണെന്ന് ഇമാം ശാഫി(റ) പ്രസ്താവിച്ചത് ഇവിടെ ശ്രദ്ധേയമാണ്.

ഇൻശാ അല്ലാഹ്.... തുടരും.

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs