Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Monday, June 2, 2025

അറഫാ നോമ്പ്!!

അറഫ എന്ന പദത്തിന്റെ അർത്ഥം അറിഞ്ഞുവെന്നാണ് ദുൽഹിജ്ജഃ ഒമ്പതാണ് അറഫാ ദിനം. അന്നാണ് സുന്നത്തായ അറഫാ നോമ്പ്. അറഫ എന്ന പേർ ലഭിക്കാൻ പല കാരണങ്ങളും ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
   
ആദം നബി(അ) ഭൂമിയിലിറങ്ങിയതു ഇന്ത്യാ രാജ്യത്താണ്. ബീവി ഹവ്വാ (റ) ജിദ്ദയിലും. അങ്ങനെ അവർ പരസ്പരം അന്വേഷിച്ചു നടന്നു. ഒടുവിൽ അവർ അറഫയിൽ വെച്ചു കണ്ടുമുട്ടി. അതോടെ ആ ദിവസത്തിനു അറഫ എന്ന പേർ വന്നുവെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്.
   
അറഫാ നോമ്പ് രണ്ടു വർഷത്തെ ദോഷങ്ങളെ പൊറുപ്പിക്കുന്നതാണെന്നു നബി(സ്വ) പറഞ്ഞിട്ടുണ്ട്. താൻ നിലകൊള്ളുന്ന വർഷത്തെയും വരാനിരിക്കുന്ന വർഷത്തെയും പാപങ്ങളെയാണ് പൊറുപ്പിക്കുക.
      
ഇബ്നു അബ്ബാസ്(റ) പറയുന്നു: ഈ ഓഫർ അറഫാ നോമ്പനുഷ്ഠിക്കുന്നവനു ഒരു വർഷം കൂടെ ആയുസ്സുണ്ടെന്നറിയിക്കുന്നതാണ്. കാരണം വരാനിരിക്കുന്ന വർഷത്തെ പാപങ്ങളെ പൊറുപ്പിക്കണമെങ്കിൽ ആ വർഷം അവൻ ജീവിച്ചിരിക്കണമല്ലോ.
   
ദുൽഹിജ്ജഃ ഒമ്പത് നമുക്ക് എന്നാണോ അന്നാണ് അറഫാ നോമ്പ് സുന്നത്ത്. അറഫയിൽ ഹാജിമാർ നിൽക്കുമ്പോൾ നമുക്ക് പല വർഷങ്ങളിലും ദുൽഹിജ്ജഃ എട്ടായിരിക്കും.
    
മക്കയിൽ എന്നാണോ അറഫ: അന്നാണു നാം അറഫ നോമ്പ് അനുഷ്ഠിക്കേണ്ടതെന്ന ചില പുത്തൻ വാദികളുടെ വാദം അടിസ്ഥാന രഹിതവും ചിരിക്ക് വക നൽകുന്നതുമാണ്.
     
ഹജ്ജിന്റെ കർമ്മവുമായി ബന്ധപ്പെടാത്തവർക്ക് അറഫാ നോമ്പ് സുന്നത്താണ്. ദുൽഹിജ്ജഃ എട്ടിനു നോമ്പനുഷ്ഠിക്കലും സുന്നത്തുണ്ട്. യഥാർത്ഥത്തിൽ ദുൽഹിജ്ജഃ ഒമ്പത് (അറഫാ നോമ്പ്) അന്നായാലോ എന്ന സൂക്ഷ്മത പരിഗണിച്ചാണീ സുന്നത്ത്. ദുൽഹിജ്ജഃ ആദ്യത്തെ ഒമ്പതു ദിവസവും നോമ്പനുഷ്ഠിക്കൽ സുന്നത്തുണ്ട് (തുഹ്ഫ: 3/454).

*ആയിരം വർഷത്തെ നോമ്പ്*

    
ബീവി ആഇശാ(റ)യിൽ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു: അറഫാ ദിനത്തിലെ (ദുൽഹിജ്ജ 9) നോമ്പ് ആയിരം കൊല്ലത്തെ നോമ്പിനു തുല്യമാകുന്നു (ബൈഹഖി).

*അറഫാ പകലിന്റെ പുണ്യം*
      
ജാബിർ(റ) വിൽ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു: നരകത്തിൽ നിന്നു കൂടുതൽ പേരെ മോചിപ്പിക്കുന്ന ദിനമാണ് അറഫാ ദിനം (ബസ്സാർ).
    
ത്വൽഹതുബ്നു ഉബൈദില്ലാ(റ) വിൽ നിന്നു നിവേദനം: പിശാച് കൂടുതൽ നിസാരനും അപമാനിതനും കോപം നിറഞ്ഞവനുമാകുന്നത് അറഫാ നാളാണ്. അല്ലാഹുവിന്റെ കാരുണ്യം അവതരിക്കുന്നതും വൻപാപങ്ങൾ മാപ്പാക്കുന്നതും കാണുന്നതിലാണ് അവൻ ഇങ്ങനെ കോപിക്കുന്നത്. ബദ്റിൽ ജിബ്‌രീലി(അ)നെ കണ്ട അനുഭവമാകും പിശാചിനന്ന് (ബൈഹഖി, മാലിക്).

എം.എ.ജലീൽ സഖാഫി പുല്ലാര

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ....


സ്കൂൾ തുറക്കുമ്പോൾ ആശങ്കയുണ്ടോ..?!, അറിയാം ഇക്കാര്യങ്ങള്‍...?

കുട്ടികൾക്കൊപ്പം ഉമ്മമാർക്കും സ്‌കൂൾ തുറക്കലിനു ചില ഒരുക്കങ്ങൾ അത്യാവശ്യം. അന്നുവരെ ഉമ്മയുടെ കുഞ്ഞുവാവയായിരുന്നയാളാണു സ്‌കൂൾ പഠനം തുടങ്ങാൻ പോകുന്നത്. അതുകൊണ്ടു തന്നെ ഉമ്മയ്‌ക്കു ആശങ്കകൾ ഏറെയാവും. സ്‌കൂൾ ദിനങ്ങളെ നേരിടാൻ നേരത്തെ തന്നെ ഒരുങ്ങുകയാണ് ആശങ്കകൾ അകറ്റാൻ എളുപ്പവഴി. 

 എല്ലാ വർഷവും സ്‌കൂൾ തുറക്കുന്നതു പെരുമഴക്കാലത്തിലേക്കാണ്. ഇരമ്പിപ്പെയ്യുന്ന മഴയിൽ പുതപ്പു തലയിലൂടെ വലിച്ചിട്ട് ഒന്നുകൂടി കിടന്നുറങ്ങാൻ എല്ലാ ഉമ്മമാർക്കും മോഹമുണ്ടാവും. പക്ഷേ, അഞ്ചു മണിക്ക് ഉണർന്നാലേ അടുക്കള ജോലികൾ തീർത്തു കുഞ്ഞിനെ ഒരുക്കി സമയത്തു സ്‌കൂളിൽ വിടാൻ കഴിയൂ. അതിനിടെയാണു രണ്ടു മാസത്തെ അവധിയുടെ ആലസ്യം വിട്ടൊഴിയാതെ കുട്ടിക്കുറുമ്പന്മാർ കിടക്കയോട് ഇഷ്‌ടം കൂടുന്നത്. സ്‌കൂളിലെ പുതുക്കക്കാരായ എൽകെജിക്കാരോ, ഒന്നാം ക്ലാസുകാരോ വീട്ടിലുണ്ടെങ്കിൽ പറയാനുമില്ല. അപ്പോൾ സ്‌കൂൾ തുറക്കലിനു ചില ഒരുക്കങ്ങൾ അത്യാവശ്യം.

*സ്‌കൂളിനെ ഭയക്കേണ്ട*

   അന്നുവരെ അമ്മയുടെ കുഞ്ഞുവാവയായിരുന്നയാളാണു സ്‌കൂൾ പഠനം തുടങ്ങാൻ പോകുന്നത്. അതുകൊണ്ടു തന്നെ അമ്മയ്‌ക്കു കുഞ്ഞിനെക്കാളേറെ ആശങ്കകളാണ്. മിക്കവാറും കുട്ടികൾ പ്ലേ സ്‌കൂളിലോ, അംഗൻവാടിയിലോ പോയി ശീലമുള്ളവരായതിനാൽ സ്‌കൂളിൽപ്പോക്കു വലിയൊരു കടമ്പയാകാൻ സാധ്യത കുറവാണ്.

 എങ്കിലും പുതിയ ഒരു സ്‌ഥലത്തേക്കു പോകുന്നതിന്റെ ആശങ്ക കുഞ്ഞിനുണ്ടാകും. സ്‌കൂളിനെക്കുറിച്ചു മനോഹരമായൊരു ചിത്രം കുഞ്ഞിന്റെ മനസ്സിൽ പതിപ്പിക്കുകയാണ് ഈ ഭീതികൾ അകറ്റാൻ പറ്റിയ മാർഗം. സ്‌കൂൾ തുറക്കും മുൻപുതന്നെ കുഞ്ഞിനെ സ്‌കൂൾ കൊണ്ടുപോയി കാണിച്ചും തന്റെ കുട്ടിക്കാലത്തെയും മറ്റും രസകരമായ സ്‌കൂൾ കഥകൾ പറഞ്ഞുകൊടുത്തും സ്‌കൂൾപ്പേടി മാറ്റിയെടുക്കാം. കുട്ടിക്ക് ഏറെ ഇഷ്‌ടപ്പെടാൻ കഴിയുന്ന ഒരാളായിരിക്കും ടീച്ചർ എന്ന മട്ടിൽ വേണം പറഞ്ഞുകൊടുക്കാൻ.

*ചിട്ട തെറ്റാതെ*

   സ്‌കൂൾ തുറക്കും മുൻപുതന്നെ എല്ലാ കാര്യങ്ങൾക്കും ഒരു സമയനിഷ്‌ഠ ഉണ്ടാക്കുന്നതു നന്നായിരിക്കും. അൽപം മുതിർന്ന കുട്ടികൾക്കു വീട്ടിൽ ഒരു ടൈംടേബിൾ ഉണ്ടാക്കാവുന്നതാണ്. അമ്മയുടെ സഹായത്തോടെ കുട്ടി സ്വയം ഇതു തയാറാക്കട്ടെ. ആവശ്യത്തിനു വിശ്രമവും വിനോദവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാകണം. മുഴുവൻ സമയവും പഠനം മാത്രമായാൽ അതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയില്ല. ടൈംടേബിൾ തയാറാക്കിയാലുടൻ അതിന്റെ ഒരു കോപ്പി സ്‌റ്റഡി ടേബിളിൽ എവിടെയെങ്കിലും വൃത്തിയായി ഒട്ടിച്ചുവയ്‌ക്കണം. ഇതു പാലിക്കാൻ കുട്ടിക്കു മറ്റുള്ളവരുടെ സഹായവും ആവശ്യമായി വരുമെന്നു മറക്കരുത്.

 കുട്ടി പഠിക്കാനിരിക്കുന്ന നേരത്തു സമീപത്തുതന്നെ ടിവി വച്ചിരുന്നു കാണാൻ മറ്റു കുടുംബാംഗങ്ങൾ ശ്രമിക്കരുത്. ടൈംടേബിൾ തയാറാക്കിയാലും ആദ്യത്തെ കുറച്ചു ദിവസങ്ങൾ അതു കൃത്യമായി പാലിക്കാൻ പറ്റണമെന്നില്ല. ഓരോ ദിവസമായി കാര്യങ്ങൾ മെച്ചപ്പെടുത്തി രണ്ടോ മൂന്നോ ആഴ്‌ചകൾകൊണ്ടു കൃത്യമായ ശീലങ്ങളിലേക്ക് എത്തിക്കൊള്ളും. ശുചിത്വം ചെറുപ്രായത്തിൽത്തന്നെ ശീലിപ്പിക്കണം. രണ്ടു നേരവും പല്ലു തേക്കുകയും കുളിക്കുകയും ചെയ്യുന്ന ശീലം ആദ്യമേ കുട്ടിക്കുണ്ടാക്കണം. നഖം വെട്ടി വൃത്തിയാക്കാനും മുടിയിൽ പേനും താരനും പിടിക്കാതെ നോക്കാനുമൊക്കെ അമ്മ സഹായിക്കണം.

*ഉമ്മ സഹയാത്രിക*

   തെറ്റു ചെയ്യുമ്പോൾ കണ്ണുരുട്ടാനും ശാസിക്കാനും ഭക്ഷണമുണ്ടാക്കി നൽകാനും മാത്രമുള്ള ആളായി അമ്മ മാറരുത്. കുട്ടിക്കു തന്റെ പ്രശ്‌നങ്ങൾ തുറന്നു പറയാനുള്ള ഇടമാകണം അമ്മ. സ്‌കൂളിൽ ടീച്ചർ വഴക്കു പറഞ്ഞാൽ അല്ലെങ്കിൽ സഹപാഠിയുമായി വഴക്കുണ്ടായാൽ ഒക്കെ ചെറിയ കുട്ടികളുടെ മനസ്സു നോവാനിടയുണ്ട്. അപ്പോൾ സാന്ത്വനിപ്പിക്കാനും തെറ്റു തിരുത്താനും അമ്മയ്‌ക്കേ കഴിയൂ. ടീച്ചറോടു കുട്ടിക്കു കടുത്ത ഭയമോ, വെറുപ്പോ ഉണ്ടെങ്കിൽ, അതു ദിവസങ്ങളോളം നിലനിൽക്കുന്നുവെങ്കിൽ സ്‌കൂളിലെത്തി ടീച്ചറെ കണ്ടു സംസാരിച്ചു പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കണം. പക്ഷേ അതൊരിക്കലും അധ്യാപകരെ കുറ്റപ്പെടുത്തുന്ന മട്ടിലാകരുത്. അതുപോലെതന്നെ ആരുടെയെങ്കിലും മോശമായ പെരുമാറ്റത്തെപ്പറ്റി കുട്ടി പരാതി പറഞ്ഞാൽ അത് അവഗണിച്ചുകളയാതെ അതിന്റെ സത്യം കണ്ടെത്താൻ ശ്രമിക്കണം.
 
*ഭക്ഷണം ശിക്ഷയാകല്ലേ*

   കുട്ടികൾ ഭക്ഷണം ആവശ്യത്തിനു കഴിക്കുന്നില്ലെന്ന പരാതി മിക്കവാറും അമ്മമാർക്കെല്ലാമുണ്ട്. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിപ്പിക്കുന്നത് ഒഴിവാക്കണം. ആദ്യമായി സ്‌കൂളിൽ പോയിത്തുടങ്ങുന്ന കുട്ടിക്കു ചോറ്റുപാത്രത്തിൽ ഭക്ഷണം കഴിക്കാനുള്ള പരിശീലനം ഒരാഴ്‌ച മുൻപേ നൽകണം. അൽപം വലിയൊരു പാത്രത്തിൽ ചോറ്റുപാത്രം വച്ച ശേഷം അതിൽനിന്നു ഭക്ഷണം വാരിക്കഴിക്കാൻ കുട്ടിയെ ശീലിപ്പിക്കുക. ആദ്യമൊക്കെ കുട്ടി പുറത്തെ പാത്രത്തിൽ ഭക്ഷണം വീഴിക്കും. നാലഞ്ചു ദിവസംകൊണ്ടു വൃത്തിയായി ഭക്ഷണം കഴിക്കാൻ കുട്ടി പഠിച്ചുകൊള്ളും. സ്‌കൂളിൽ ടീച്ചറോ, ആയയോ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുമെന്ന പ്രതീക്ഷയിൽ കുട്ടിക്കിഷ്‌ടമില്ലാത്ത ഭക്ഷണം കൊടുത്തുവിടരുത്. അതു പോലെ പാത്രത്തിൽ കുത്തി നിറച്ചും ഭക്ഷണം കൊടുത്തു വിടരുത്.

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ....

സുന്ദരിയെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നത് തെറ്റാണോ..?

ഞാന്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടി സുന്ദരിയായിരിക്കണമെന്നത് എന്നെ സംബന്ധിച്ചടത്തോളം വളരെ പ്രധാനമാണ്. തന്റെ ഈ ആവശ്യം തെറ്റാണോ എന്ന സംശയം ചോദിച്ചാണ് അവന്‍ എന്റെയടുക്കല്‍ എത്തിയത്...

 ഞാന്‍ ചോദിച്ചു: എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം..? എന്റെ ഈ ആഗ്രഹം ഉമ്മയോട് പറഞ്ഞപ്പോള്‍ സൗന്ദര്യത്തിന് ഊന്നല്‍ കൊടുക്കുന്നത് തെറ്റാണെന്നും പെണ്‍കുട്ടിയുടെ ദീനീനിഷ്ഠയും സല്‍സ്വഭാവവുമാണ് പ്രധാനമെന്നുമാണ് അവര്‍ പറഞ്ഞത്.

 ഞാന്‍ ചോദിച്ചു: ഈ രണ്ട് കാര്യങ്ങളും ഒരാളില്‍ തന്നെയുണ്ടാവുക പ്രയാസകരമാണോ? നമസ്‌കാരത്തിലും നോമ്പിലും നിഷ്ഠപുലര്‍ത്തുകയും സല്‍സ്വഭാവിയുമായതിനൊപ്പം തന്നെ നിന്റെ കാഴ്ച്ചപ്പാടില്‍ സൗന്ദര്യവുമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൂടേ..?

 അവന്‍ പറഞ്ഞു: അതില്‍ പ്രയാസമൊന്നുമില്ല. എന്നാല്‍ സൗന്ദര്യത്തിന് ഊന്നല്‍ കൊടുക്കരുതെന്നും അത് നീങ്ങിപ്പോകുന്നതാണെന്നുമാണ് എന്റെ ഉമ്മ പറയുന്നത്. ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായമറിയാന്‍ ഞാനാഗ്രഹിക്കുന്നു.

 ഞാന്‍ പറഞ്ഞു: വിവാഹം കഴിക്കുന്ന വ്യക്തിയുടെ താല്‍പര്യവും ആഗ്രഹവും സാക്ഷാല്‍കരിക്കപ്പെടുമ്പോഴാണ് ദാമ്പത്യം വിജയകരമാകുന്നത്. താങ്കളുടെ കാഴ്ച്ചപ്പാടില്‍ സൗന്ദര്യം പ്രധാനമായിരിക്കുന്നിടത്തോളം സൗന്ദര്യമുള്ള പെണ്‍കുട്ടിയെ തന്നെയാണ് വിവാഹത്തിന് തെരെഞ്ഞെടുക്കേണ്ടത്...

 എന്നാല്‍ അതൊടൊപ്പം തന്നെ അവരുടെ ദീനും സ്വഭാവവും പരിഗണിക്കണം. വിവാഹമെന്നത് താല്‍ക്കാലികമായ ഒന്നല്ല, സ്ഥായിയായ ബന്ധമാണെന്ന് ഓര്‍ക്കണം. വിവാഹമെന്നത് തമാശയല്ല, മറിച്ച് ജീവിതത്തില്‍ സ്വസ്ഥതയും സന്തോഷവും കൈവരിക്കാനുള്ളതാണ്.

 അവന്‍ പറഞ്ഞു: സന്തോഷവും സ്വസ്ഥതയും ഉണ്ടാവാനാണ് സൗന്ദര്യമുണ്ടായിരിക്കണമെന്ന് ഞാന്‍ നിബന്ധന വെക്കുന്നത്. എന്നാല്‍ ‘നാല് കാര്യങ്ങള്‍ക്ക് വേണ്ടി സ്ത്രീ വിവാഹം ചെയ്യപ്പെടുന്നു. സമ്പത്ത്, തറവാട്, ഭംഗി, ദീന്‍. ദീനുള്ളവളെ കൊണ്ട് വിവാഹം ചെയ്ത് നീ വിജയിക്കുക.’ എന്ന ഹദീസ്‌ ഉദ്ധരിച്ചുകൊണ്ട് ഉമ്മ എന്നെ ഉപദേശിക്കുകയാണ്. 

 ഞാനവനോട് പറഞ്ഞു: നിങ്ങളുടെ ഉമ്മയുടെ ഉപദേശം ശരിയാണ്. എന്നാല്‍ യുവാക്കളുടെ സൗന്ദര്യത്തോടുള്ള താല്‍പര്യം പ്രവാചകന്‍ ﷺ റദ്ദാക്കിയിട്ടില്ല. മാത്രമല്ല, യുവാക്കള്‍ക്ക് സമ്പത്തിനോടും തറവാടിനോടുമുള്ള താല്‍പര്യം പോലെ സൗന്ദര്യത്തോടുമുള്ള താല്‍പര്യത്തെ മാനിക്കുകയും പരിഗണിക്കുകയുമാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ദീനിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച കാണിക്കരുതെന്നും മറ്റെല്ലാറ്റിനേക്കാളും മുന്തിയ പരിഗണന അതിന് നല്‍കണമെന്നുമാണ് യുവാക്കളോട് ഈ ഹദീസില്‍ ആവശ്യപ്പെടുന്നത്.

 അവന്‍ പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ എന്റെ അഭിപ്രായത്തോടൊപ്പമാണ്, കാരണം ഞാന്‍ സൗന്ദര്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്.

 ഞാന്‍ പറഞ്ഞു: അതെ, ഞാന്‍ നിനക്കൊപ്പമാണ്. കാരണം സൗന്ദര്യത്തോട് നിനക്കുള്ള താല്‍പര്യവും ആവശ്യവും ഉണ്ടായിരിക്കുന്നിടത്തോളം ഇണയോടുള്ള അടുപ്പവും ബന്ധവും വര്‍ധിപ്പിക്കുന്ന ഘടകമാണത്. അവളുടെ സൗന്ദര്യം നിന്നെ സന്തോഷിപ്പിക്കും, സാമ്പത്തികവും മാനസികവുമായ പിന്തുണ നിനക്ക് സ്വസ്ഥത നല്‍കും. അവള്‍ മക്കളെ പ്രസവിക്കുമ്പോള്‍ അവളുമായുള്ള ബന്ധത്തെയത് കൂടുതല്‍ ശക്തമാക്കും. 

  പ്രിയ പത്‌നി ഖദീജ(റ)യെ കുറിച്ച് നബി ﷺ പറഞ്ഞത് വളരെ പ്രസക്തമാണ്: ”ഖദീജയേക്കാള്‍ ഉത്തമയായ ഭാര്യയെ എനിക്ക് കിട്ടിയിട്ടില്ല. എന്റെ ജനത എന്നെ അവിശ്വസിച്ചപ്പോള്‍ അവര്‍ എന്നില്‍ വിശ്വസിച്ചു. അവര്‍ എന്നെ കളവാക്കി തള്ളിയപ്പോള്‍ ഖദീജ എന്നെ സത്യവാനായി അംഗീകരിച്ചു. മറ്റുള്ളവരെല്ലാം എന്നെ ഉപേക്ഷിച്ചപ്പോള്‍ അവരുടെ സമ്പത്ത് കൊണ്ട് എനിക്ക് ആശ്വാസം നല്‍കി. അല്ലാഹു ﷻ എനിക്ക് സന്താനങ്ങളെ സമ്മാനിച്ചത് അവരിലൂടെയാണ്.” 

 ഇവിടെ അവരുടെ സമ്പത്തിനെയും സന്താനങ്ങളെയും കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചതായി കാണാം. നിങ്ങള്‍ പറഞ്ഞതും നിങ്ങളുടെ ഉമ്മ പറഞ്ഞതും ശരിയാണ്. അതുകൊണ്ട് രണ്ട് കാര്യങ്ങളും ഒത്ത് ചേര്‍ന്നത് തെരെഞ്ഞെടുക്കാന്‍ നീ താല്‍പര്യം കാണിക്കണം.

 അവന്‍ പറഞ്ഞു: എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം പെണ്‍കുട്ടിയുടെ മുഖം സുന്ദരവും ശരീരം ആകര്‍ഷകവുമായിരിക്കണം. 

 ഞാന്‍ പറഞ്ഞു: നിന്റെ ആവശ്യം ന്യായമാണ്. ഇണയെ തെരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുന്നിടത്ത് ഇമാം ഗസാലി (റ) സൗന്ദര്യത്തെ എടുത്ത് പറഞ്ഞിരിക്കുന്നതായി കാണാം. സൗന്ദര്യം നോക്കി സ്ത്രീകളെ വിവാഹം ചെയ്യരുതെന്ന് പറയുന്നത് ഇണയെ തെരെഞ്ഞെടുക്കുമ്പോള്‍ സൗന്ദര്യം പരിഗണിക്കുന്നതിനെ അടച്ച് ആക്ഷേപിക്കുകയല്ല, മറിച്ച് ദീന്‍ ഒട്ടും പരിഗണിക്കാതെ സൗന്ദര്യം മാത്രം മുഖവിലക്കെടുക്കുന്നതിനെ കുറിച്ചാണത് പറയുന്നത്. വിവാഹം കഴിക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയെ കാണുന്നത് പ്രവാചകന്‍ ﷺ പ്രോത്സാഹിപ്പിച്ചത് നമുക്ക് കാണാന്‍ സാധിക്കും.

 അവന്‍ പറഞ്ഞു: അല്ലാഹുﷻവിന് സര്‍വസ്തുതിയും. എന്റെ ആവശ്യം തെറ്റല്ലെന്ന് എനിക്ക് മനസ്സിലായി. 

 ഞാന്‍ പറഞ്ഞു: അതൊരു തെറ്റല്ല, കാരണം മനുഷ്യമനസ്സ് പൊതുവെ സൗന്ദര്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ്. നല്ല ശബ്ദം, നല്ല രൂപം, നല്ല വസ്ത്രം തുടങ്ങിയ എല്ലാം അവനെ ആകര്‍ഷിക്കുന്നു. പിന്നെ ഇണയെ തെരെഞ്ഞെടുക്കുമ്പോള്‍ സൗന്ദര്യത്തെ എങ്ങനെ മാറ്റി നിര്‍ത്താനാവും. എന്നാല്‍ സൗന്ദര്യത്തിന് വേണ്ടി ദീനി നിഷ്ഠയെ അടിയറ വെക്കരുത്. അപ്രകാരം സമ്പത്തിനോ തറവാടിനോ മുന്‍ഗണന നല്‍കിയും ദീനിനെ അടിയറ വെക്കരുത്. മറിച്ച് ദീനിനും സല്‍സ്വഭാവത്തിനും കൂടെ അവ കൂടെയുണ്ടാവണമെന്ന് നിബന്ധന വെക്കാം.

കടപ്പാട് 

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ....

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs