Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Friday, June 1, 2012

തഖ് വയും സ്വഭാവചര്യയും !!

"റസൂല്‍ (സ) പ്രസ്താവിച്ചതായി മുആദുബ്നു ജബല്‍ (റ) നിവേദനം ചെയ്യുന്നു: നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹുവിനോട് തഖ്വയുള്ളവനായിരിക്കുക. തിന്മക്കുപിറകെ നന്മയെ ചേര്‍ക്കുക. ആ നന്മ തിന്മയെ മായ്ച്ചുകളയും. ആളുകളോട് നല്ല സ്വഭാവത്തോടെ പെരുമാറുക.''
===
അല്ലാഹുവിനോട് തഖ്വയുള്ളവനായിരിക്കുക എന്നതാണീ പ്രവാചകവചനത്തിന്റെ പ്രഥമഭാഗം. തഖ്വ, ദീനുല്‍ഇസ്ലാമിലെ സുപ്രധാനമായ ഒരു സാങ്കേതികപദമാണ്. സൂക്ഷിക്കുക, ഭയപ്പെടുക, ജാഗ്രതപാലിക്കുക, ഭക്തി പുലര്‍ത്തുക എന്നൊക്കെയാണീ പദത്തിന്റെ ഭാഷാര്‍ഥം. ഈ ഭാഷാര്‍ഥങ്ങളെയെല്ലാം ഒരേസമയം ഉള്‍ക്കൊള്ളുന്ന ആശയമാണ് തഖ്വയുടെ സാങ്കേതികാര്‍ഥം. 'അല്ലാഹുവിന്റെ വിധികള്‍ പ്രാവര്‍ത്തികമാക്കുകയും വിലക്കുകളില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക' എന്നാണ് നിദാനശാസ്ത്രപണ്ഡിതന്മാര്‍ അതിനെ നിര്‍വചിച്ചിട്ടുള്ളത്. സ്വഹാബിവര്യനായ ഇബ്നുമസ്ഊദ് 'തഖ്വല്ലാഹി'യെ നിര്‍വചിച്ചതിങ്ങനെയാണ്: "അവന്‍ അനുസരിക്കപ്പെടുക, ധിക്കരിക്കപ്പെടാതിരിക്കുക, സ്മരിക്കപ്പെടുക, വിസ്മരിക്കപ്പെടാതിരിക്കുക, നന്ദികാണിക്കപ്പെടുക, നന്ദികേട് കാണിക്കപ്പെടാതിരിക്കുക.'' ഭാഷാര്‍ഥത്തില്‍ 'ഇത്തഖില്ലാഹ്' എന്ന വാക്യത്തെ 'അല്ലാഹുവിനെ സൂക്ഷിക്കുക' എന്നും 'അല്ലാഹുവിനെ ഭയപ്പെടുക' എന്നും വിവര്‍ത്തനം ചെയ്യാറുണട്.
ഇസ്ലാമികനേതൃത്വം ജനങ്ങള്‍ക്കു നല്‍കേണട ഏറ്റവും പ്രധാനപ്പെട്ട ഉപദേശമാണ് 'ഇത്തഖില്ലാഹ്.' അതുകൊണടാണ് വെള്ളിയാഴ്ച നാളുകളില്‍ ഖത്വീബ് ജുമുഅ ഖുത്വ്ബകളില്‍ 'ഊസ്വീകും വനഫ്സീ ബി തഖ്വല്ലാഹി' (അല്ലാഹുവിനോട് തഖ്വയുള്ളവരായിരിക്കാന്‍ ഞാന്‍ നിങ്ങളെയും എന്നെയും ഉപദേശിക്കുന്നു) എന്ന് നിര്‍ബന്ധമായി പറയുന്നത്. കാരണം, അല്ലാഹുവിനോടുള്ള ഭക്തിയാണ് ഇസ്ലാമിന്റെ കാതല്‍. ദൈവഭക്തിയുള്ളവന്‍ ആളുകളോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നു. അവന്റെ കര്‍മങ്ങള്‍ ഭദ്രമായിത്തീരുന്നു. സ്വഭാവം സുന്ദരമാകുന്നു. പള്ളിയില്‍ പോകുമ്പോഴോ നമസ്കരിക്കുമ്പോഴോ മാത്രം ഉണടായിരിക്കേണട ഗുണമല്ല തഖ്വ. നിങ്ങള്‍ എവിടെയായിരിക്കുമ്പോഴും-തൊഴിലെടുക്കുമ്പോഴും കച്ചവടം ചെയ്യുമ്പോഴും വിനോദങ്ങളിലേര്‍പ്പെടുമ്പോഴും ദുഃഖിക്കുമ്പോഴും സന്തോഷിക്കുമ്പോഴും വീട്ടിലായിരിക്കുമ്പോഴും നാട്ടിലായിരിക്കുമ്പോഴും മറുനാട്ടിലായിരിക്കുമ്പോഴുമെല്ലാം മനസ്സില്‍ ദൈവവിചാരവുമുണടായിരിക്കണം. ആ വിചാരം നിഷ്ക്രിയമായ കേവല സങ്കല്‍പമായിരുന്നാല്‍ പോരാ. നിങ്ങളുടെ സകല പ്രവര്‍ത്തനങ്ങളെയും ഗുണപരമായി സ്വാധീനിക്കുന്ന സക്രിയമായ ശക്തിയാകണമത്. അല്ലാഹുവിന്റെ ആജ്ഞകളെ പ്രാവര്‍ത്തികമാക്കലും അവന്റെ വിലക്കുകളില്‍നിന്ന് അകന്നുനില്‍ക്കലും എന്ന് തഖ്വല്ലാഹി നിര്‍വചിക്കപ്പെട്ടത് അതുകൊണടാണ്.
തെറ്റുകുറ്റങ്ങള്‍ സംഭവിക്കുക മനുഷ്യസഹജമാണ്. മുത്തഖികളായ ആളുകളും അതില്‍നിന്നൊഴിവല്ല. താന്‍ തെറ്റു ചെയ്തുപോയി എന്നു മനസ്സിലായാല്‍ ഉടനെ അതു തിരുത്തുക. പശ്ചാത്തപിക്കുക. തിരുത്താനാവാത്തതാണെങ്കില്‍ പശ്ചാത്തപിക്കുന്നതോടൊപ്പം നന്മകള്‍ ചെയ്യുക. ആ നന്മകള്‍ പാപങ്ങളെ മായ്ച്ചുകളയും. ഖുര്‍ആന്‍ പറഞ്ഞു: "നിശ്ചയം, നന്മകള്‍ തിന്മകളെ പോക്കിക്കളയുന്നു. ഇതത്രെ ഉദ്ബുദ്ധരാകുന്നവര്‍ക്കുള്ള ഉപദേശം'' (ഹൂദ്: 114).
ഹദീസില്‍ പറഞ്ഞ, തിന്മയെ മായ്ച്ചുകളയുന്ന 'ഹസനത്ത്' (നന്മ) കൊണടുള്ള ഉദ്ദേശ്യം തൌബ -പശ്ചാത്താപം- ആണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണട്. ഹസനത്ത്, തൌബ ഉള്‍പ്പെടെയുള്ള സല്‍ക്കര്‍മങ്ങളാണ് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരി. സൂറഃ അല്‍ഫുര്‍ഖാനിലെ 70-ാം സൂക്തം ഈ അഭിപ്രായത്തെയാണ് ബലപ്പെടുത്തുന്നത്: "പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും നല്ലതായ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരൊഴിച്ച്, അത്തരക്കാരുടെ തിന്മകളെ അല്ലാഹു നന്മകള്‍ (ഹസനാത്ത്) ആക്കി മാറ്റുന്നതാകുന്നു.''
"ആളുകളോട് നല്ല സ്വഭാവത്തോടെ പെരുമാറുക'' എന്നതും, തെറ്റു ചെയ്താല്‍ ഉടനെ പശ്ചാത്തപിക്കുകയും സല്‍ക്കര്‍മത്തിലേര്‍പ്പെടുകയും ചെയ്യുക എന്നതുപോലെതന്നെ തഖ്വയുടെ വിശദീകരണവും, മുത്തഖിയുടെ ലക്ഷണവുമാകുന്നു. തഖ്വ എന്നാല്‍ നമസ്കാരാദികര്‍മങ്ങളിലും ദൈവസ്തുതിയിലും ഏര്‍പ്പെടുക മാത്രമല്ല എന്ന് ഉണര്‍ത്തുന്നതിനുവേണടിയാണിത് പ്രത്യേകം എടുത്തുപറഞ്ഞത്. ഒരേസമയം അല്ലാഹുവിനോടുള്ള ധര്‍മവും അല്ലാഹുവിന്റെ ദാസന്മാരോടുള്ള- മനുഷ്യരോടുള്ള- ധര്‍മവും നിറവേറ്റുകയാണ് തഖ്വ. അല്ലാഹുവിന്റെ ദാസന്മാരെ വെറുക്കുന്നത് അല്ലാഹുവിനെ വെറുക്കുന്നതുപോലെയാണ്. അല്ലാഹുവിനെ സ്നേഹിക്കുന്നവര്‍ അവരെയും സ്നേഹിക്കണം. ദൈവദാസന്മാരെ ദ്രോഹിക്കുന്ന ആര്‍ക്കും ദൈവത്തിന്റെ പ്രിയപ്പെട്ടവനാകാന്‍ കഴിയില്ല. ഇമാം അഹ്മദ് ഉദ്ധരിച്ച ഒരു നബിവചനം അതിപ്രകാരം സൂചിപ്പിക്കുന്നുണട്: "സദ്ഗുണങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ഇവയത്രെ: നിന്നോട് പിണങ്ങിയവനോട് നീ സമ്പര്‍ക്കം പുലര്‍ത്തുക, നിനക്ക് വിലക്കിയവന് നീ കൊടുക്കുക. നിന്നെ ശകാരിച്ചവനോട് നീ സൌമനസ്യം കാണിക്കുക.''
തിര്‍മിദി ഉദ്ധരിച്ച ഒരു നബിവചനത്തില്‍ ഇങ്ങനെ കാണാം: "ദൈവദാസന്റെ നന്മതിന്മകളുടെ ത്രാസില്‍ സല്‍സ്വഭാവത്തോളം തൂക്കമുള്ള മറ്റൊരു നന്മയും തൂക്കപ്പെടുകയില്ല. സുന്ദരമായ സ്വഭാവത്തിന്റെ ഉടമ നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവന്റെ പദവിതന്നെ പ്രാപിക്കുന്നു.'' അബൂദാവൂദ് ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ നബി (സ) വാഗ്ദത്തം ചെയ്യുന്നു: "സ്വന്തം സ്വഭാവചര്യകള്‍ നന്നാക്കിയവര്‍ക്ക് ഞാന്‍ സ്വര്‍ഗത്തില്‍ ഒരു വസതി ഉറപ്പ് നല്‍കുന്നു.''

No comments:

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs