Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Friday, June 1, 2012

ചൂണ്ടയില്‍ കൊത്തരുതെന്ന് മത്സ്യകാരണവര്‍!!!

അസ്സലാമു അലൈകും

രംഗം 01 : ഉപമ.
അണികള്‍ കെണിയില്‍ പെടരുതെന്ന നിര്‍ബന്ധബുദ്ധി ആര്‍മാര്‍ത്ഥമായും മത്സ്യകാരണവര്‍ക്കുണ്ടായിരുന്നു. ചെറു മത്സ്യങ്ങളോടുള്ള തന്‍റെ ഉപദേശം പക്വമായ വരികളില്‍ അദ്ദേഹം തുടര്‍ന്നു. “...നിങ്ങള്‍ അനുഭവം കുറഞ്ഞവരാണു. എങ്കിലും ഇന്നത്തെ കാലത്ത് ഒഴുക്കിനൊത്തു നീന്തുന്നവരാണു നിങ്ങളില്‍ പലരും. നാം അറിയാത്ത പല കെണി വലകളും നമുക്ക് ചുറ്റുമുണ്ട്. ഒരു പത്ത് മിനുറ്റ് വെറുതെയൊന്നു നാം കറങ്ങിയാല്‍ നമുക്ക് വ്യത്യസ്തങ്ങളായ ഇരകളെ കാണാം. നിലന്തിരകളായും, തവളകളായും, ചെറു മത്സ്യങ്ങളായും നാം തിന്നാന്‍ കൊതിക്കുന്ന, വായില്‍ വെള്ളമൂറ്റുന്ന പലതരം ഇരകള്‍. അവയെ ഒറ്റയടിക്കകത്താക്കാന്‍ നമുക്ക് ആക്രാന്തമുണ്ടാകും. പക്ഷെ സൂക്ഷീക്കണം. അത്തരം ഇരകളില്‍ പലതിലും നാമറിയാത്ത ഒരു ചൂണ്ടക്കൊക്കയുണ്ട്. ആ കൊക്ക നാം പുറത്ത് കാണുകയില്ല. നമ്മെ രസിപ്പിക്കുന്ന ഇരകളെ മാത്രമെ നാം കാണുന്നുള്ളൂ. അകത്തെ കൊക്ക ഒരു നൂലില്‍ ബന്ധിച്ച് ആ നൂലിന്‍റെ ഒരറ്റം ശക്തമായി പിടി മുറുക്കി ഒരു മനുഷ്യന്‍ വെള്ളത്തിന്‍റെ മുകളില്‍ നില്പുറപ്പിച്ചിട്ടുണ്ട്. നാം ഇരയെ കൊത്തുന്നതിനനുസരിച്ച് അയാള്‍ ആ നൂല്‍ അയിച്ച് വിടും. ഇര തിന്നുന്ന വ്യഗ്രതയില്‍ കൊക്ക നമ്മുടെ തൊണ്ടയില്‍ കുരുങ്ങും. തക്ക സമയത്ത് ആ മനുഷ്യന്‍ ഒരൊറ്റ വലിയാണു. വെള്ളത്തിനടിയില്‍ സ്വൈരവിഹാരം നടത്തിയിരുന്ന നാം പെട്ടെന്ന് മുകളിലെ കരയിലെത്തുന്നു. ശ്വാസത്തിനു വേണ്ടി നാം പിടയുന്നത് ആ മനുഷ്യന് ഒരു ഹരമാണു. അയാള്‍ നമ്മെയും തൂക്കി അയാളുടെ വീട്ടിലെത്തും. മന:സാക്ഷി മരവിച്ച ആ മനുഷ്യന്‍ നമ്മെ കഷ്ണം കഷ്ണമാക്കി മുളക് പുരട്ടും. പിന്നീട് അയാള്‍ ചുട്ടുപൊള്ളുന്ന എണ്ണയില്‍ നമ്മെ വറുത്തെടുക്കും. എന്നിട്ടും കലി തീരാതെ അയാള്‍ നമ്മെ കടിച്ചു തിന്നും...” ഒരല്പം ഇടറിയ സ്വരത്തിലാണു മത്സ്യകാരണവര്‍ പറഞ്ഞ് നിര്‍ത്തിയത്. സത്യത്തില്‍ അനുഭവത്തില്‍ നിന്നല്ല അമ്മാവന്‍ ഇത്രയും സംസാരിച്ചത്. തനിക്ക് ലഭ്യമായ രേഖകളും സാഹചര്യ തെളിവുകളും വെച്ചായിരുന്നു അമ്മാവന്‍റെ ഈ വിസ്താരം.

പക്ഷെ, കേള്‍ക്കുന്ന മത്സ്യങ്ങളില്‍ പലര്‍ക്കും ഇത് അമ്മാവന്‍റെ കത്തിയായേ തോന്നിയുള്ളൂ. അവരെല്ലാവരും പലവഴിക്കായി നീങ്ങി. അമ്മാവന്‍ പറഞ്ഞത് പോലെ പലരൂപത്തിലുള്ള ഇരകള്‍!!!. വളരെ കുറച്ച്പേര്‍ മാത്രമേ അമ്മാവനെ അനുസരിച്ചുള്ളൂ. കൂടുതല്‍ പേരും അമ്മാവന്‍റെ കത്തിയെ അവഗണിച്ച് ഇരകളില്‍ കൊത്തി. പലരും കരയിലേക്ക് എടുത്തെറിയപ്പെട്ടു. അവര്‍ അമ്മാവനെ വിളിച്ച് പൊട്ടിക്കരഞ്ഞു. രക്ഷയില്ല, രക്ഷിക്കാനാരുമില്ല. കരയില്‍ ശ്വാസം മുട്ടി പിടയുംബോഴും അമ്മാവന്‍ പറഞ്ഞത് പോലെ ചൂണ്ട പിടിച്ച് ആ മനുഷ്യന്‍ പൊട്ടിച്ചിരിക്കുകയാണു...!!!!

രംഗം 02 : ഉപമേയം.
സാധാരണക്കാര്‍ കെണിവലകളില്‍ പെട്ട്പോകരുതെന്ന് ഉസ്താദിനു നിരബന്ധമുണ്ടായിരുന്നു. ഉസ്താദ് വ അള് തുടര്‍ന്നു. “...മരണം അതൊരനിവാര്യതയാണു. ദുനിയാവ് വെറും അലങ്കാരം മാത്രമാണു. വെറുമൊരു 10 മിനുറ്റ് നാമൊന്ന് കറങ്ങി നോക്കൂ. നാം പല പച്ചപ്പുകളും കാണും. മദ്യം, പെണ്ണ്, മ്യൂസിക്, ചൂതാട്ടങ്ങള്‍... ഇങ്ങനെ നമ്മെ രസിപ്പിക്കുന്ന പലതും. അതില്‍ നാം വീണുപോകരുത്. അവ വെറും കെണിവലകളാണു. ആ വലകളില്‍ ഭദ്രമായി പിടിമുറുക്കി ഒരാള്‍ നാം കാണാതെ നിലയുറപ്പിച്ചിട്ടുണ്ട്. പിശാചാണവന്‍, ഇബ് ലീസാണവന്‍. അവനു നാം പിടികൊടുക്കരുത്. ഒരു നാള്‍ നാം മരിക്കും. നാം ഖബ് റിലെത്തും. അവിടെ മലകുകളുണ്ടാകും. ചോദ്യങ്ങളുണ്ടാകും. ശിക്ഷകളുണ്ടാകും. പിന്നീട് നമ്മെ മഹ്ശറയില്‍ ഒരുമിച്ച് കൂട്ടപ്പെടും. നാം ചെയത മുഴുവന്‍ കാര്യങ്ങളും ചോദ്യം ചെയ്യപ്പെടും, ഹിസാബ്. അവിടെ ചിലക്കു സ്വര്‍ഗമുണ്ട്. അത് മനോഹരമാണു. മറ്റ് ചിലക്കു നരകമായിരിക്കും. അതിലെ ചൂട് അതി കഠിനമാണു, അസഹ്യമാണു...” ഇടറിയ സ്വരത്തില്‍ ഉസ്താദ് പറഞ്ഞു നിര്‍ത്തി. സത്യത്തില്‍ അനുഭവത്തിന്‍റെ വെളിച്ചത്തിലല്ല ഉസ്താദ് ഇത്രയും പറഞ്ഞത്. ഖുര്‍ ആനിന്‍റെയും ഹദീസിന്‍റെയും അടിസ്ഥാനത്തിലായിരുന്നു.

പക്ഷെ, അത് കേള്‍ക്കുന്ന പല ആളുകളും ഉള്ളില്‍ ചിരിച്ചു. ഇത്, ഉസ്താദിന്‍റെ സ്ഥിരം പല്ലവിയാണു. അയാല്‍ നൂറ് രൂപക്ക് വേണ്ടി സംസാരിക്കുകയാണു. അവര്‍ പലവഴിക്ക് നീങ്ങി. ഉസ്താദ് പറഞ്ഞത് പോലെ പല പച്ചപ്പുകള്‍. മദ്യം, മദിരാശി, പെണ്ണ്... വളരെ ചുരുങ്ങിയ ആളുകളെ ഉസ്താദിനെ അനുസരിച്ചുള്ളൂ. കൂടുതല്‍ പേരും ഉസ്താദിനെ അവഗണിച്ച് മദ്യപിച്ചു. ജീവിതം ആസ്വദിച്ചു. അവസാനം... അവര്‍ക്കും നിശ്ചയിക്കപ്പെട്ട അവധിയെത്തി. ആയുസ്സിന്‍റെ അവധി. അവരും മരണത്തിനു കീഴടങ്ങി...

അലങ്കാരം : ഉപമ.

“ഒന്നിനൊന്നോട് സാദ്ര്ശ്യം
ചൊന്നാലുപമയാമത്
മന്നവേന്ദ്രാ വിളങ്ങുന്നു
ചന്ദ്രനെപോലെ നിന്‍ മുഖം”

പണ്ട് മലയാള ക്സാസില്‍ 50 പ്രാവശ്യം ‘ഇംബൊസിഷന്‍’ എഴുതിക്കൊണ്ട്പോയതിനാല്‍ നല്ലവണ്ണം ഓര്‍മയുണ്ട്. ഇത്താത്തയെക്കൊണ്ടാണ് എഴുതെച്ചതെങ്കിലും ഇപ്പോള്‍ ഉപകാരപ്പെട്ടു. അതായത്, അമ്മാവന്‍ മത്സ്യത്തിന്‍റെ ഉപദേശം കേള്‍ക്കാതെ ചൂണ്ട കൊത്തിയ സാധാരണ മത്സ്യങ്ങളോട് ഉസ്താദിന്‍റെ ഉപദേശം കേളക്കാതെ പോയ സാധാരണ മനുഷ്യരെ ഉപമിക്കുകയായിരുന്നു. അലങ്കാരത്തിന്‍റെ ഉപമയില്‍ ചിന്തിച്ച് ചിരിക്കുന്നതിനു പകരം അര്‍ത്ഥത്തിന്‍റെ ഉപമയില്‍ ചിന്തിച്ച് നാം ഒന്നുണരണം. അപ്പോള്‍, സാവിത്രി ടീച്ചറുടെ മലയാളം ക്സാസും, കീമാന്‍ സോഫ്റ്റ്വയറിലെ മലയാളം ടൈപിങ്ങും എല്ലാം അര്‍ത്ഥവത്തായി എന്നു പറയാം.

പ്രാര്‍ത്ഥനയോടെ,
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമെന്ന പ്രതീക്ഷയോടെ...

(courtesy: അമീന്‍ മാണിയൂര്‍)

No comments:

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs